Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts

Sunday, May 22, 2011

ഞാനെന്ന പുലി

ആഷാഢം നെറ്റിയില്‍ കുറി ചാര്‍ത്തിയ സുന്ദരമായൊരു ദിനം ...........
ചിലപ്പോഴെങ്ങിലും കണ്ണാടിക്കു മുന്‍പില്‍ എന്നെ നിശബ്ധയാക്കുന്ന
അതേ ചിന്താ ശകലം  ഇന്നിതാ ......വീണ്ടും
ഞാനൊരു പുലിയല്ലേ ..............അതോ സിങ്ങ്കംമോ
വിച്ചൂ ഇയ്യിടെ ആയി ഇടയ്ക്കിടയ്ക്ക് ഈ തോന്നല്‍ എന്‍റെ മുടിയിഴകളെ
തഴുകി തലോടി നടന്നകലുന്നു ഇതൊരു രോഗമാണോ ....ആശങ്ങ്ക ഇല്ലാത്തൊരു ചോദ്യം
അതെ മോളൂ അഹമ്മധിയോസ്‌ സയിക്കൊസ്സിസ്സ് .അതന്നെ ആണിത്
അമ്മൂ ദിസ്‌ ഈസ്‌ അണ്‍ പൊറുക്ക്ബില് ............


ഇന്ന് ഹോസ്പിറ്റലില്‍ പോകാന്‍ വല്ലാത്ത ഒരുത്സാഹം
എങ്ങനെ തോന്നാതിരിക്കും (ചെലവ് ചോതിക്കരുത് )
അങ്ങനെ എന്‍റെ കടിനധ്വാനത്തിനും കര്മോല്സുകതക്കും
ഫലം കിട്ടിയിരിക്കുന്നു ഐ മീന്‍ പ്രമോഷന്‍ .............
ചില്ലറ സംഗതി ഒന്നുമല്ല .വെറും മുപ്പതാമത്തെ വയസില്‍
അസിസ്ടന്റ്റ് നഴ്സിംഗ് സൂപ്രണ്ട് .............!!!!
ഞാന്‍ പുലി അല്ലെ .....പറ
ഇനി നൈറ്റ്‌ ഷിഫ്റ്റ്‌ പോകണ്ട ....
നെറ്റ് നോക്കാന്‍ ആരേം ഭയപ്പെടേണ്ടാ
എനിക്കൊന്നു തുള്ളിചാടനമെന്നുണ്ട്
നഴ്സിംഗ് കഴിഞ്ഞേ പിന്നെ ഹോസ്പിറ്റലില്‍
പോകുന്നതെ ബോറിംഗ് ആണ് .അതോണ്ട് നാല് ദിവസം
ഡ്യൂട്ടി എടുത്തു 12 മണിക്കൂര്‍ പണ്ടാരമടക്കി വരവേ ആണ്
ഈ ലോട്ടറി ......സോപ്നേം ,സിജീം ജ്യോതിയും ഒക്കെ ഇപ്പോള്‍
ടെസ്പായി കാഞ്ഞു പോയിട്ടുണ്ടാവുമോ ആവോ ....
മോളെ ആരേം എഴുതി തള്ളരുത് .നിങ്ങള്‍ക്കിടയിലും ഉണ്ടാവാം
ഒരു കല്പനാ ചൌള .............
എന്നും വലിച്ചു വാരി തിന്നു ഹോസ്പിറ്റലില്‍ ലെക്കൊരോട്ടമാണ്
ഇന്ന് പതിയെ കൈ കഴുകി ഡൈനിംഗ് ടേബിളില്‍ പോയിരുന്നു
വിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്നത് കണ്ടില്ല
എന്ന് നടിച്ചു .സുപ്രേണ്ടിന്റെ ഒരു ഗെറ്റപ്പ് ഒക്കെ വേണ്ടേ പതിയെ പുട്ടും കടലക്കറീം കഴിച്ചു .
മസില്‍ പിടുത്തം അല്‍പ്പം കൂടുതലാണോ എന്ന് വിജാരിച്ചതെ ഉള്ളു
വിക്കി ......കലക്കറി കടലാക്രമണമായി......
ഒരു വിധം സ്ഥലം കാലിയാക്കി. വിച്ചു ഞാന്‍ കാണാതെ ചിരിക്കനുണ്ടോ ?


പുതിയ  കാബിന്‍ കൊള്ളാം .എസിക്ക് തണുപ്പ് പോരാ പുതിയതൊന്നു പിടിപ്പിക്കാന്‍
പറയണം .അങ്ങനെ മനോഹരമായി ഒരു ദിവസം കടന്നു പോയി .കൂടുതലും
പേപ്പര്‍ വര്‍ക്കുകള്‍ .നോ ഇന്‍ജക്ഷന്‍ ,നോ കാനിലാ ........


വിചൂനോട് ഹോസ്പിറ്റലിലെ വിശേഷങ്ങള്‍ കുറച്ചു മസാല ഒക്കെ
ചേര്‍ത്ത് വിളമ്പി .കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ പ്ങ്ങ്കെടുത്തു പരമവീര ചക്രം കിട്ടിയ
ഒരു ബില്ടപ്പ് ഉണ്ടാക്കി കൊണ്ടിരുന്നപ്പോള്‍ ഡാഡി വന്നു .കുറച്ചു ലോ പിച്ചിലേക്ക്
വന്നു ഡാഡിക്ക് കുറച്ചു നോല്ലെട്ജ്ജു  കൂടുതലാ എന്തിനാ സ്വോയം കുഴികുത്തി വീഴുന്നെ .


നേരത്തെ കിടന്നു. നേരത്തെ കിടന്നാല്‍ താമസ്സിചെഴുന്നെല്‍ക്കാമല്ലോ
എന്ന് കരുതിയിട്ടാണ് .കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു
ഒറക്കം ങ്ങട് വരണില്യ .....നോം എന്താ ചെയ്ക മനസ്സില്‍ ഒരു ലടു
പൊട്ടിയ പ്രതീതി .എഴുന്നേറ്റു മുകളിലേക്ക് നടന്നു ഡാഡി യുടെ മുറിയില്‍ വെളിച്ചമുണ്ട്
കുറച്ചു നേരം ലാത്തി വയ്ക്കാം.
രണ്ടും ട്റെരസ്സിലാണ് ........
നെലത്തോന്നുമല്ല എന്‍റെ കുട്ടി
ഉം ....അത് കണ്ടപ്പോള്‍ പറയാന്‍ തോന്നിയില്ല
നീയ് പറയാന്‍ നിക്കണ്ടാ
ഇല്ല്യാന്നെ
നമ്മടെ പോന്ഗ് ഇല്ലേ പോന്ഗ് സുയൂ ചെക്ക്
അവന്‍റെ പണിയാ .അവനും വയ്ഫും കൂടി ഹോസ്പിറ്റല്‍
ചെന്നപ്പോള്‍ ഇവള്‍ അവടെ സര്‍വ്വ ഫ്ലോര്‍റിലും  കൂടി പാഞ്ഞു
നടക്കാത്രേ ഒരു ഓക്സിജന്‍ സിലിണ്ടറും തേടി .അവന്‍ അപ്പോഴേ
എന്നെ വിളിച്ചു .എന്തിനാടാ എന്‍റെ കുട്ടിയെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നതും
എന്നും ചോതിച്ചു .അവന്‍റെ ഫ്രെണ്ട് അല്ലെ എംടി മിസ്റ്റര്‍ ആന്ഗ് .
അങ്ങനെ ഒപ്പിച്ച പണിയാ ................................
കാറ്റ് പോകുന്ന സൌണ്ട് ....................
അതെ എന്‍റെ തന്നെയാ ..............
പുലിയാത്രേ പുലി ....

Monday, May 16, 2011

അവള്‍ പറയട്ടെ... (ഭാഗം രണ്ട് )

മാനസികമായി കുറച്ചു പ്രോബ്ലംസ് ഉള്ള കുട്ടിയായിരുന്നു .മുന്‍പ് ട്രീട്മെന്റ്റ് ഒക്കെ ചെയ്തിരുന്നതാണ് ....
ഇങ്ങിനെ ഉള്ള വീട്ടുകാരുടെ ആശ്വാസ വാക്കുകള്‍ ഒന്നും പര്യാപ്തമായിരുന്നില്ല .
കുറെ മാസങ്ങള്‍ നീണ്ടു നിന്ന നടുക്കത്തില്‍ നിന്നും എന്നെ കര കയറ്റാന്‍ .
ഞാന്‍ വെറുതെ പകച്ചു നിന്നു ..............വീട്ടുകാര്‍ ഒരു പാട് വഴക്ക് പറഞ്ഞിട്ടും
അമ്പിളി പോലും റൂം ഒഴിഞ്ഞു പോയിട്ടും ഞാനവിടെ തുടര്‍ന്നു ഏകയായി
അടുത്ത അദ്ധ്യയനം വരെ .
സിമി മാഡം കുറെ മാസങ്ങള്‍ക്ക് ശേഷം എന്നെയൊരു കവര്‍ ഏല്‍പ്പിച്ചു .
ഞാന്‍ പറഞ്ഞില്ലേ ഇവരുടെ മനശാസ്ത്രം എനിക്കറിഞ്ഞു കൂടാ ....

എന്നോട് മിണ്ടാതെ ഋതുക്കളും
കാണാതെ കണ്ടു നടന്നകന്ന വസന്തവും
നീണ്ട ഗര്ഭാലസ്യത്തിലെന്നപോള്‍
എന്നെന്നും ദുര്ബ്ബലമാക്കിയ
നിന്നോടുള്ള എന്‍ മോഹവും
ഇനി മുതല്‍ ഓര്‍മ്മയായ് പോകട്ടെ


ഒരു തെല്ലു ദൂരം ഇനി വയ്യ
ഈ ജന്മമിനി ഇല്ല ദൂരം ഒട്ടും
മണി മുഴക്കാതീ വാതില്‍ക്കല്‍
പരിഭവ പൂമൊട്ടും മാറില്‍ ചേര്‍ത്തു
നിദ്രാ വിഹീനയായ് എത്രയോ രാവുകള്‍


മൌനം കൊണ്ടടച്ച് വച്ച
തരളിത മോഹത്തിന്‍ മണിച്ചെപ്പ്‌
കണ്ണീരിന്‍  നീല കയത്തില്‍
വീണതിന്നലെ എങ്ങോ ആയിരുന്നു


ഒരു ചൂളം വിളിയുടെ പിന്നാലെ ,മെല്ലെ
വളവുകള്‍ ,തിരിവുകള്‍ നീളും പാതയില്‍
തനിച്ചിനിയും നീങ്ങണം ഞാന്‍
ഏറെ ദൂരമെന്നോ ....??


ഉത്തുന്ഗം പിന്നതിന്‍ അത്യം
അഗാധമാം താഴ്വരകള്‍
മഴക്കാടുകള്‍ ,ചതുപ്പ് നീര്‍ നിലങ്ങള്‍
സഞ്ചാരിയോ  ഞാന്‍ ??


പൊട്ടിച്ചിരിയുടെ ഒരു കൂട്ടത്തില്‍
തല താഴ്ത്തി മിഴി പൂട്ടും
ഞാന്‍ ആരാവാം ????
ഉത്തരമില്ലാത്ത  ഒരു വിഡ്ഢി ചോദ്യമോ


മൂന്നാമതും പെണ്ണെന്നു മുഖം തിരിച്ചവരെ
എന്നും ഞാനതായിരുന്നു   പെണ്ണ് ....
പൂചൂടും നീലക്കടംബുകള്‍ക്ക് കീഴെ
മാനം നോക്കിനിന്ന വെറും പെണ്ണ്


ആശയായിരുന്നു ഞാനും, എനിക്കെന്നും
തെല്ലുമാവയെ കൂടെ നടത്താതെ
പിന്തിരിഞ്ഞു ഒരുവട്ടം മാത്രം നോക്കി
മടങ്ങട്ടെ ഞാന്‍ തിരികെ വരാതെ

Sunday, May 15, 2011

അവള്‍ പറയട്ടെ ...........(ഭാഗം ഒന്ന്)

 2001  ഡിസംബര്‍ ലെ തണുത്ത വെളുപ്പാന്‍ കാലം .കെമ്പെ ഗൌഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിംസ് )അയ്യോ ഈ വിച്ചുന്‍റെ ഒരു കാര്യം അഞ്ചു മണി ആകുമ്പോള്‍ ഫോണ്‍ വിളിച്ചു എന്നെ എഴുന്നെല്പ്പിചാലെ സമാധാനമാകൂ .
എന്റെ കുട്ടി എന്തിനാ ഈ ഹോസ്റ്റലില്‍ ഒക്കെ നിക്കണേ അതും ഇത്രേം അടുത്തു വീടുള്ളപ്പോള്‍.
വിച്ചു എന്നോട് പോരെടുത്തിട്ടല്ലേ ??
പാവം അവളുടെ കണ്ണ് നിറഞ്ഞു കഴിഞ്ഞു .
എന്‍റെ അമ്മുക്കുട്ടീ ഞാനൊരു തമാശ പറഞ്ഞതല്ലേ ,നിന്നെ കാണാന്‍ ഞാനെപ്പോഴും ഓടി വരുന്നില്ലേ .
ഇത്തരം സന്ദര്ഫങ്ങളില്‍ ആണ് ഡാഡിക്കുട്ടന്‍ വയലന്റ് ആകുന്നതു ..
അതെങ്ങനെയാ ലാളിച്ചു വഷളാക്കി വച്ചിരിക്കുകയല്ലേ
ഞങ്ങള്‍ രണ്ടു പേരും ഇവിടെ ഒറ്റയ്ക്ക് നീ ഹോസ്ടല്‍ലില്‍  പോയി അടിച്ചു പൊളിക്കു
ങ്ഹാ ഇത് നല്ല കഥ ആയിപ്പോയല്ലോ
പണ്ടാരാണ്ട് പറഞ്ഞപോലെ ഞാനും അളിയനും ഒറ്റയ്ക്ക് അവര്‍ രണ്ടു പേര് എന്താ ചെയ്ക ..
ഡാഡി ചെവിക്കു പിടിക്കും മുന്‍പ് ഓടി രക്ഷ പെടണം
അവര്‍ക്ക് ഏകാന്തത ഉണ്ടാക്കാന്‍ ഞാന്‍ കഴിവതും ശ്രേമിച്ചു കൊണ്ടേയിരുന്നു .
അങ്ങനെ എങ്കിലും ഞങ്ങള്‍ക്കിടയിലേക്ക് ,എനിക്ക് വഴക്ക് കൂടാനും ലാളിക്കാനും ഒരാള്‍ വരട്ടെ .

എന്നാലും ഡാഡി എന്നെ കരയിക്കും .അടുത്തടുത്ത കൊമ്ബൌണ്ടുകള്‍ ആണ് ക്യംപസ്സും ഹോസ്റ്റലും
എന്നാലും നേരിട്ട് എന്ട്രെന്‍സ്സ് ഇല്ല വളഞ്ഞു ചുറ്റി മെയിന്‍ ഗേറ്റ് വഴി പോകണം .അര കിലോമീറ്റര്‍ ഉള്ള ഈ നടത്തത്തിനിടയിലാണ് രാവിലത്തെ വ്യായാമം (ഐ മീന്‍ വായിനോട്ടം )
അപ്പോളതാ ദൂരെ കാറും പാര്‍ക്ക് ചെയ്തു ട്രാഫിക് പോലീസ് കാരന് കൈ മടക്കും കൊടുത്ത് ഒരു കക്ഷി .അതാണ്‌ ഡാഡി.


മലയാളത്തില്‍ ഇങ്ങനെ ഒക്കെയും ചീത്ത (തെറി )വിളിക്കാന്‍ കഴിയുമെന്ന് മനസ്സിലായത്‌ ഹോസ്റ്റലില്‍ എത്തിയ ശേഷമാണ് .


എന്ധൂട്ടടീ ഈ കാട്ടണേ
എന്തരു അതോക്കത്തില്ലാ ട്ടാ
മലയാളം പഠിക്കാന്‍ വന്ന എന്നെ അവര്‍ ഗോവിന്ദ .....ഗോവിന്ദ ....പാടിച്ചു
ഇതിലേതാണ് മലയാളമെന്നു ഇപ്പോഴും എനിക്കറിയില്ല .
പക്ഷെ ഞാന്‍ പുലി അല്ലെ പെട്ടെന്ന് തന്നെ എനിക്ക് വഴങ്ങി തുടങ്ങി
ഈ പുലിയെ ബഹുമാനിച്ചു തുടങ്ങി
ലോക്കല്‍ ആണട്ടാ തൊട്ടാല്‍ പൊള്ളും ...
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറിയത് ....അങ്ങനെ ഞങ്ങളും രണ്ടാം ക്ലാസ്സില്‍ ആയി .
മമ്മീടെ ഫോണ്‍ ചറ പറ എന്നടിക്കുന്നു ..
ഓ ....ഈ തണുപ്പത്ത് ഞാനെഴുന്നെല്‍ക്കില്ല ..
സമ്മതിക്കില്ല .....
തലയില്‍ നിന്നും പുതപ്പു മാറ്റി ..
അന്ധരീക്ഷത്തില്‍ തൂങ്ങി ആടുന്ന രണ്ടു കാലുകള്‍ ...
ആശാ മാത്യു !!!!!!!!!!!!!
പിന്നീടൊന്നും എനിക്കോര്‍മ്മയില്ല
കണ്ണ് തുറന്നപ്പോള്‍ അരികില്‍ ഡാഡിയും വിച്ചുവും ...
അമ്പിളി പറഞ്ഞു ആശ ഒരു കത്തെഴുതി വച്ചിരുന്നു സിമി മാഡം അതെടുക്കുന്നത് ഞാന്‍ കണ്ടു
ഉള്ളിലെന്താണ് എന്നറിയില്ല
എനിക്കറിയാം !!!!!!!!!!
പ്രദീപ് ....
മിഷാ നീയെങ്ങിലും എന്നെയൊന്നു മനസിലാക്കു .എല്ലാരും കൂടെ കളിയാക്കിയപ്പോള്‍
ഞാനിതില്‍ ആയി പോയതാ ....
എനിക്കിവളെ ഇഷ്ടമാണ് നല്ല ഒരു ഫ്രെണ്ടിനെ പോലെ ...
ഞാന്‍ മനസിലാക്കിയിട്ടു എന്ത് കാര്യം ഇവളോട്‌ തന്നെ പറ .
പ്രദീപ് എന്നെ ചതിക്കുകയായിരുന്നു അല്ലെ
ചതിയോ
ഇതിലെന്താണ് ചതി
ഞാന്‍ നിന്നെ ഒരു പാട് വിളിച്ചിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ...
ഇപ്പോഴും എനിക്ക് നിന്നെ ഇഷ്ടമാണ് താനും
വേണ്ട ........എന്നോടൊന്നും ഇനി പ്രദീപ് പറയണ്ട
നിനക്ക് ഫ്രെണ്ടിനെ മതി ഇപ്പോള്‍ അല്ലെ
ആശാ പ്ളീസ്‌ ..........
മതി ..അവള്‍ പൊയ്ക്കഴിഞ്ഞു ..........
മിഷാ തുടക്കത്തിലെ എല്ലാം തുറന്നു പറയാമെന്നു കരുതി
വൈകിപ്പോയാല്‍ അവള്‍ക്കു വിഷമമായാലോന്നു കരുതിയാ
ഞാനിങ്ങനെ പറഞ്ഞത് അത് ചതിയാണോ....?
ആ എനിക്കറിയാന്‍ മേലാ ഞാന്‍ അവളെയൊന്നു നോക്കട്ടെ

ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കയാനവള്‍
പുഞ്ചിരിയോടെ തിരിഞ്ഞു നീ പേടിച്ചു പോയോ ഒന്ന് വിരട്ടി നോക്കിയതല്ലേ
എന്റെ ശ്വാസം നേരെ വീണു. ഉടുമ്പിന്റെ ജന്മമാ .....

ആ അവള്‍ ............

തകര്‍ന്നു പോയ പ്രധീപിനെ ഞാന്‍ കണ്ടു
അവളുടെ വിരല്‍ത്തുമ്പില്‍ പോലും ഞാന്‍ സ്പര്‍ശിച്ചിട്ടില്ല
അവളെ ഒരിക്കലും ഞാന്‍ വെധനിപ്പിച്ചിട്ടും ഇല്ല എന്നിട്ടും .....

പുഞ്ചിരിയോടെ ഒന്നും പറയാതെ പിരിഞ്ഞു പോകുന്ന ഇവരുടെ
മനശാസ്ത്രം എന്താണ് എനിക്കറിയില്ല ...................


പിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്‍റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്‍റെ ഇരമ്പലിന് കാതോര്‍ക്കാം
മടക്കയാത്രശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ…

നന്ദിത

എന്‍റെ കുസൃതി ആയ മൂത്ത മകനെ പോലെ
എന്നെ നിരന്തരം അസ്വസ്ഥ പെടുത്തുന്ന
നീ ആണോ കവിത  .................
ഞാന്‍ ക്രൂര ആണ് .......
എന്‍റെ സന്തോഷങ്ങള്‍ .....സമാധാനങ്ങള്‍
ഇവ നിന്‍റെ വാശിയില്‍ നിന്‍റെ കരച്ചിലില്‍ -
പൊട്ടി അടര്‍ന്നു തൂങ്ങുന്നു .......
ഞാന്‍ മാതാവാണ് ...ഞാന്‍ നിന്നെ
ഒരു പാട് സ്നേഹിക്കുന്നു
എന്‍റെ സമാധാനമാണ് എന്‍റെ ശ്വാസം
എന്ന് നീയരിയാത്തതെന്തേ
 നീ എന്‍റെ ഉള്ളില്‍ നിന്ന് നീണ്ട കാലം
എന്നെ ഗര്ഭാലസ്യത്തിലേക്ക് തള്ളി വിട്ടു
ആ നീണ്ട വര്‍ഷങ്ങള്‍ നഷടപ്പെടുത്തിയ
എന്‍റെ സന്തോഷങ്ങള്‍ ഞാന്‍ വേദനിച്ചില്ല
എന്നാലിപ്പോള്‍ ലോകമെന്നെ ക്രൂശിക്കാന്‍
പോകയാണ് നിന്നെ എനിക്ക് നഷ്ടമാക്കാന്‍
തോന്നണു നിന്‍റെ ഡാഡി യെ പോലെ
പെട്ടെന്ന് ഒരുപാട് സന്തോഷം തന്നു നീയും
പെട്ടെന്ന് മടങ്ങുവാന്‍ ആവും വിധി

Thursday, March 31, 2011

ആധിത്യനു നഷ്ട്ടമായ രാധ

വീണ്ടും ഒരിക്കല്‍ കൂടി ബാംഗ്ലൂര്‍ന്‍റെ തണുത്ത പ്രഭാതത്തിലേക്ക്‌ ...നിര്‍ജീവമായ എന്‍റെ വീട് മുറി മുഴുവനും പൊടി പിടിപിടിചിരിക്കുന്നു .വാതിലടച്ചു വെറുതെ തറയിലേക്കു കിടന്നു .എത്രയോ നാളുകള്‍ക്കു ശേഷം വെറും വിരുന്നു കാരിയായി താന്‍ ഈ മുറിയിലേക്ക് വന്നിരിക്കുന്നു .പാവക്കുട്ടികളുടെ കൂമ്പാരമായ മുറി അവയെല്ലാം ചത്തു പോയിരിക്കുന്നു .താന്‍ പിച്ച വച്ച് നടന്ന മുറി .ആദ്യമായി സ്കൂളില്‍ പോയത് .വേവലാതിയോടെ സ്കൂള്‍ യുണിഫോരം ഒളിപ്പിച്ചു വച്ച് മുറിക്കുള്ളില്‍ ചടഞ്ഞു കൂടിയത് .ആദ്യമായി കിട്ടിയ പ്രണയ ലേഖനം പിടയുന്ന മനസ്സോടെ തുറന്നു നോക്കിയത് .പിന്നീടും .....ഒരുപാടോര്‍മ്മകള്‍
വിച്ചു വാതിലില്‍ മുട്ടുന്നു ...........ഇനിയങ്ങോട്ട് യാത്രകള്‍ ആയിരിക്കും ......വിരസമായ ബന്ധു വീട് സന്ദര്‍ശനങ്ങള്‍ ...
പാലായിലേക്കുള്ള യാത്രകള്‍ ജീവിതത്തിലെ അപൂര്‍വ്വമായ അനിവാര്യതകള്‍ ആയിരുന്നു എനിക്കും ഡാഡിക്കും
.ഉമ്മറത്ത് സടകൊഴിഞ്ഞ ഒരു സിംഹം ജോര്‍ജ് തോമസ്‌  കൊച്ചുപുരക്കല്‍ .ഞാന്‍ വെറുതെ വിച്ചുവിനെ നോക്കി തന്‍റെ ജീവിതത്തെ ഒന്നിലതികം വ്യാഴവട്ടം തച്ചുടച്ച ആ മനുഷ്യനോടു എന്താണ് ആ മുഖത്തെ വികാരം .നിറഞ്ഞ പുഞ്ചിരി .......അലിവ് ....എന്‍റെ വിച്ചുവിനെ ഞാനിനിയുമെത്ര അറിയാനിരിക്കുന്നു .അരിവുത്തുറ പള്ളിയില്‍ പോയത് എല്ലാവരും ഒന്നിച്ചായിരുന്നു .പാപ്പന്മാരും വല്യച്ചന്‍മാരും ആന്റിമാരും പിള്ളേരും ആകെയൊരു ബഹളമയം.
പക്ഷെ ഞാന്‍ തേടിയത് എന്‍റെ ഡാഡിയുടെ പ്രണയ കാലത്തിന്‍റെ ശേഷിപ്പുകളായ ആ ഇടവഴികളും നാട്ടിന്‍ പുറവും ഒക്കെ ആയിരുന്നു .....തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത വാര്‍ത്ത‍ കേള്‍ക്കാന്‍ കൊതിച്ച ആ ഗ്രാമത്തിലേക്ക് ....എന്തായിരിക്കും വിച്ചുവിന്‍റെയും ഡാഡിയുടെയും മനസ്സില്‍ ....

വല്ല്യപ്പച്ചുനു വല്ലാത്ത സ്നേഹമായിരുന്നു വിച്ചുവിനെയും അടുത്തു വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു .മടങ്ങിയപ്പോള്‍ ഡാഡിയുടെ കയ്യില്‍ പിടിച്ചു കരയുക പോലുമുണ്ടായി .കാലം എല്ലാത്തിനേയും മാറ്റി മറിക്കുന്നു.
ബാംഗ്ലൂര്‍ വല്ലാതെ മാറിയിരിക്കുന്നു എം ജി റോട്ടില്‍ ഉയര്‍ന്നു നിന്ന  മേല്‍പ്പാലങ്ങള്‍ എന്‍റെ ഹൃദയമാണ് തകര്‍ത്തത് .തളിരിട്ടും പൂത്തും നെഞ്ജിലേക്ക് കുളിര്‍ പകര്‍ന്നിരുന്ന ആ വലിയ മരങ്ങളെല്ലാം മുറിച്ചു നീക്കപ്പെട്ടിരുന്നു ....അടുത്ത തവണ ഞാനെത്തുമ്പോള്‍ ഞാനറിയാത്ത എന്നെ അറിയാത്ത ഒരു ബാംഗ്ലൂര്‍ നെ ഞാന്‍ സ്വീകരിക്കേണ്ടി വരുമോ ....?????

Tuesday, February 22, 2011

അമ്മെ നീ അറിയാന്‍...

കണ്ണ് നീരിന്‍റെ എകാന്തതയോടു സമരം പ്രഖ്യാപിച്ച ഒരു പാവംകുട്ടി .മടങ്ങി പോയ അമ്മയുടെ ലാളനകളെ പിന്നീടുംകാത്തിരുന്ന ഒരു പത്തു വയസ്സുകാരി .രണ്ടാനമ്മയുടെ
നിഴലിനെപ്പോലും ഭീതിയോടെ നെഞ്ചില്‍ ഏറ്റിയ കുറെ നാളുകള്‍!!!. നഷ്ടമായ വെളിച്ചത്തെയും ,പെയ്തു തോരാന്‍ മടിച്ചുനിന്ന വര്‍ഷത്തെയും കണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ചിന്തകളില്എന്തായിരുന്നു .........?

 
ഡാഡി...നീയെന്നും ഒരു അധ്യാപകനെ പോലെ ആയിരുന്നു ,മിതമായി മാത്രം സംസാരിച്ചു എല്ലാത്തിനും മാതൃകയായി .....
ആദ്യമായി നീ മനസ്സ് തുറന്നു ചിരിക്കുന്നത് ഞാന്‍ കാണുന്നത് എന്‍റെ പതിമൂന്നാമത്തെ  വയസിലാനെന്നാണ്എന്‍റെഓര്‍മ്മ

നേരം പുലരാന്‍ കാത്തിരിക്കയാണ് നീയെന്നു എനിക്കറിയാം .മാനസികമായ എല്ലാ അസുഖത്തെയും ഭ്രാന്തു എന്ന് വിളിക്കെണ്ടാതുണ്ടോ .....
ഇവിടെ കഴിയാന്‍ ....ഞാന്‍ ആഗ്രഹിച്ചത്‌ ഒരു തെറ്റായിരുന്നോ .എന്‍റെ ചിന്തകള്‍ക്കും എകാന്തതകള്‍ക്കും ആഴം കൂടിയത് നീയും അറിഞ്ഞില്ല ഞാനും അറിഞ്ഞില്ല .ആരെങ്ങിലും എന്നെ ഭ്രാന്തി എന്ന് വിളിക്കുമോ എന്നതാണോ നിന്‍റെ ഭയം .

രാവിലെ ,കിളി ചിലക്കാത്ത ഈ കൂട്ടിലെ മരുന്ന് മണത്തിനു ഇടയില്‍ നിന്നും നീയെന്നെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ഞാന്‍ ആരോടും യാത്ര പറയില്ല .നീയില്ലാത്ത എന്‍റെ ജീവിതത്തിലെ കഴിഞ്ഞ മൂന്നു മാസങ്ങള്‍ !! എനിക്ക് വല്ലാതെ കുറ്റബോധം തോന്നിയിരുന്നു നമ്മുടെ ലിസ്സിയെ നമ്മള്‍ രണ്ടു പേരും മറന്നു പോകുന്നുവെന്ന് .ഈ മൂന്നു മാസവും അവളോട്‌ ഞാനൊരുപാട് സംസാരിച്ചു .


എന്‍റെ ലിസ്സിയമ്മ ......................
പത്തു വര്‍ഷവും ഞങ്ങളുടെ  ജീവിതം മുഴുവന്‍ അവളായിരുന്നു .എന്നും  രാവിലെ എന്നെ സ്കൂളില്‍ അയക്കും ഡാഡിയെ ഓഫീസില്‍ അയച്ചിട്ട് ഏറ്റവും അവസാനം ഡ്യൂട്ടി ക്ക് ധൃതി പിടിച്ചു യാത്ര ആയിരുന്ന എന്‍റെ മമ്മി .അവള്‍ക്കെന്നും തിരക്കായിരുന്നു .മരണത്തിലും അവളാ തിരക്ക് കാണിച്ചു .
ഡാഡി നീ ഓര്‍ക്കുന്നോ ആ പ്രഭാതം .നമ്മള്‍ രണ്ടുപേരും ധൃതി കൂട്ടി ഇറങ്ങിയ ആ ദിനം ....മറക്കാന്‍ കഴിയണില്ല .കണ്ണുമടച്ചു അവളെന്റെ മുന്‍പിലൂടെ ഒരു വാക്കുപോലും പറയാതെ മറഞ്ഞു പോയത് ....കാറില്‍ പോയാല്‍ ലേറ്റ് ആകുമെന്ന് പറഞ്ഞു ആക്ടിവ യില്‍ മരണത്തിലേക്ക് ഓടിച്ചു പോയില്ലേ അവള്‍ ......



ഈ മൂന്നു മാസവും എന്നെ വന്നു കാണാന്‍ നിനക്ക് തോന്നിയില്ല എനിക്കറിയാം ഡാഡി .ടെരെസ്സില്‍ തണുത്തു വിറങ്ങലിച്ചു  ഉറക്കം വരാതെ നീ ഇരിക്കുന്നത് എനിക്ക് കാണാം .ലിസ്സിയമ്മ പോയ കുറെ നാളുകളിലും ഞാനത് കണ്ടതാനേല്ലോ എന്നിട്ടും ഞാന്‍ നിന്നെ മനസ്സിലാക്കിയില്ല വിച്ചു നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത് അങ്ങീകരിച്ചും ഇല്ലാ .വിച്ചു കരയുന്നത് കാണുന്നത് അക്കാലത്ത് എനിക്കാനന്തം തന്നിരുന്നു .
നീണ്ട മൂന്നു വര്‍ഷങ്ങള്‍ വിച്ചുവിനെ ഞാന്‍ ശത്രുവിനെ പോലെ കണ്ടു .എന്ത് മാത്രം ചില്ലുപാത്രങ്ങള്‍ ഞാന്‍ എറിഞ്ഞുടച്ചു !!!നിന്‍റെ തല്ലു വാങ്ങുംബോഴെല്ലാം എന്‍റെ പക ഇരട്ടിച്ചതെ ഉള്ളു .


ഒരു സ്ത്രീ യുടെ ആത്മ നിശ്വാസങ്ങള്‍ എപ്പോഴാണ് എന്നിലെക്കെത്തിയത് ......അന്ന് മുതല്‍ ഞാന്‍ അറിയുകയായിരുന്നു ഡാഡി നിന്നെ എന്‍റെ വിജി അമ്മയെ നിങ്ങളുടെ ലോകത്തെ എല്ലാമെല്ലാം . പ്രണയവും സ്നേഹവും
എല്ലാം ഞാന്‍ വേര്‍തിരിച്ചരിഞ്ഞത് നിങ്ങളിലൂടെ ആണ് . വിജിയമ്മാ എത്ര വര്ഷം നീ എന്‍റെ ഡാഡിക്കായി കാത്തിരുന്നു ??!!
നീണ്ട ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍  !!!!
കൌമാരം നെഞ്ചില്‍ കുഞ്ഞോളങ്ങള്‍ തീര്‍ത്ത കാലം മുതല്‍ നിങ്ങള്‍ നെഞ്ചില്‍ ഏറ്റിയ പ്രണയം ......അവസാനം ഹിന്ദുവായി ജനിച്ചു എന്നാ ഒറ്റ കാരണത്താല്‍ .....കാരണവന്മാര്‍ തൂത്തെറിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ സ്നേഹ സമ്മാനങ്ങള്‍ .....എന്നിട്ടും കാത്തിരുന്നു നീ പിന്നീടൊരു വ്യാഴ വട്ടം കൂടി .........
ലിസ്സിയമ്മ പോയപ്പോള്‍ വീണ്ടും നീ വന്നു തീര്‍ത്താല്‍ തീരാത്ത ആ പഴയ സ്നേഹവുമായ്‌ .നീണ്ട വര്‍ഷത്തെ തന്‍റെ അധ്യാപന ജീവിതവും ഉപേഷിച്ച് ...നിളയുടെ തീരത്ത്‌ നിന്നും ഈ കോണ്ക്രീറ്റ് വനാന്ധരങ്ങളിലേക്ക് .
ഞാനെത്ര തന്നെ വേദനിപ്പിച്ചിട്ടും നീയെന്നെ ഊട്ടി ,ഉറക്കി ......എന്നെ ഞാനാക്കിയത് നീയാണ് അമ്മെ .
ലിസ്സിയമ്മേ നിനക്കറിയോ ഇനി ഒരിക്കല്‍ കൂടി ഈ ഭൂമിയില്‍ ഞാന്‍ ജനിച്ചാല്‍ അത് വിച്ചുവിന്റെ മകളായിട്ടു മതിയെനിക്ക് .ഇപ്പോഴും പാവം വിചാരിക്കുന്നത് എനിക്ക് അവളെ ഇഷ്ടമാല്ലെന്നാണ് ...പക്ഷെ ....എനിക്ക് ......എനിക്കവള്‍ ദേവത ആണ് അമ്മെ .എനിക്കൊരു അനിയന്‍ വേണമെന്ന് ഞാനെത്ര വാശി  പിടിച്ചിട്ടുണ്ട് ...അവള്‍ക്കു ഞാന്‍ മാത്രം മതിയത്രേ ...
വിജി അമ്മെ എന്നെങ്ങിലും നീ അറിയണം നീയായിരുന്നു എന്‍റെ ജീവന്‍ എന്ന് ,എന്‍റെ ജീവിതവും നീയായിരുന്നുവെന്നു ........



കടപ്പാട് :ടീന ജോണിന്റെ ഡയറിയില്‍ നിന്നും .....

Thursday, December 30, 2010

പെട്ടെന്നൊരു ദിവസം ഒരു നിശാഗന്ധിയുടെ  മണം ഏറ്റു ഞാന്‍ തളര്‍ന്നു വീണത്‌ ഇന്നലെ എന്നവണ്ണം  ഓര്‍മ്മകളിലേക്ക് നിശ്വാസമായി എന്നെ ഉഷ്നിപ്പിക്കുന്നു .അറിയുന്നു ഞാന്‍ ഇരുപത്തിയെട്ടാം വയസിലേക്ക് കടന്നു വരുന്ന ഈ ശിശിരത്തെ ......ഇലകൊഴിയുന്ന ശിശിരം ....ഇനി ഒരിക്കലും തളിര്ക്കുമെന്ന പ്രതീക്ഷ  ഇല്ലാത്ത ഒരു വരണ്ട കാലം .സന്തോഷം തന്നെയാണ് ഇപ്പോഴും എപ്പോഴും .ആരോടും മിണ്ടാതിരുന്ന ഇരുപതു മാസങ്ങളില്‍ എന്റെ പേന മാത്രം ഒരു പാട് വാചാലയായി .ആരക്കെനിയന്‍ മലനിരകളിലൂടെയുള്ള യാത്രകളും സാന്റി യാഗോവിലെ തണുത്ത സന്ധ്യകളും എന്നെ ഒരു പാട് സന്തോഷിപ്പിച്ചു .ഏകാന്തതയുടെ വന്യമായ സൌന്ദര്യം എന്നെ മത്തുപിടിപ്പിച്ചു .തണുപ്പുകൊണ്ട് പര്ധ അണിഞ്ഞ എന്റെ ഉടലിനുള്ളില്‍ യാത്രയോടുള്ള വൈകാരികത മാത്രമായിരുന്നു നെരിപ്പോട് പോലെ എരിഞ്ഞു കൊണ്ടിരുന്നത് ..ഓര്‍മ്മകള്‍ പെട്ടെന്ന് ഇല്ലണ്ടായപ്പോഴും എന്നോട് നീരസത്തോടെ പിണങ്ങി അകന്നപ്പോഴും ഞാന്‍ കരഞ്ഞിരുന്നില്ല .അത് മനോഹരം തന്നെ ആയിരുന്നു നാഴികമണിയുടെ മിടിപ്പ് മാത്രം കാതോര്‍ത്തു ഒരുപാട് നേരം .പുലര്‍ കാലത്തിനും സന്ധ്യക്കും ഒരേ നിറം ഒരേ മണം .മഞ്ഞു പൊഴിയുന്നത് എന്നെ അമ്പരപ്പിച്ചു മഴക്കലമായിരുന്നില്ലേ എന്ന് ഞാന്‍ വെറുതെ സംശയിച്ചതാണോ ആരോടും ചോതിച്ചില്ല .എന്തിനാണ് നിങ്ങള്‍ സഹതപിച്ചത് .ദേഷ്യം എന്റെ ഓരോ അണുക്കളിലും കുത്തി വച്ചത് നിങ്ങളുടെ സാന്ത്വനങ്ങള്‍ ആയിരുന്നില്ലേ മഴയില്‍ നനഞ്ഞു കുതിര്‍ന്നു മുറിയുടെ മൂലയില്‍ ഒറ്റക്കിരുന്നു വിറച്ചപ്പോള്‍ എന്റെ ഉള്ളിലെരിയുന്ന തീ ജ്വാലകള്‍ക്ക് പകരം നിങ്ങള്‍ കണ്ടത് തെര്‍മ്മോ മീറ്ററിലെ അക്കങ്ങള്‍ മാത്രമായിരുന്നു അതെന്നെ രസിപ്പിച്ചു ....നിങ്ങള്ക്ക് മനസിലാവാത്ത ഞാന്‍ ........പേടിപ്പിക്കുന്ന എന്തിനെയും വെറുതെ ഒന്ന് തൊട്ടു നോക്കാന്‍ ഞാന്‍ കുതറിയോടി പിന്നീട് രാത്രികളില്‍ ഭയന്ന് നിലവിളിച്ചു .....നോന്നുന്നതെന്തും ചെയ്യാനുള്ള ഒരു ത്വോര എന്‍റ്റെ ഉള്ളില്‍ വന്യ മൃഗത്തെപ്പോലെ ചുരമാന്തി ....അതെനിക്ക് ലഹരിപോലെ വേണമായിരുന്നു ...............ഒരുപാട് എഴുതുവാന്‍ മനം വെമ്പുംബോഴും എന്തോ ഒന്ന് എന്നെ തളര്തുന്നത് ഞാന്‍ അറിയുന്നു ...................
.


ഇന്ത്യ എനിക്ക് പേടിയാണ് 

എന്‍റെ പാട്ടുകള്‍ കേള്‍ക്കുന്നില്ലേ നിങ്ങള്‍.എന്നെയും കൊണ്ട് സത്യത്തില്‍ എന്‍റെ ഡാഡി സത്യത്തില്‍ ഇന്ത്യ വിട്ടു ഒളിചോടുകയായിരുന്നോ എന്നെനിക്കു സംശയം ഉണ്ട് .എന്‍റെ പാട്ടുകള്‍ കേള്‍ക്കുന്നില്ലേ നിങ്ങള്‍ .നെഞ്ചിടിപ്പോടെ ആണ് ബാംഗ്ലൂര്‍ വച്ച് എന്‍റെ ഡാഡി ഈ പാട്ട് കേട്ടിരുന്നത് .എല്‍ റ്റി റ്റി യുടെ പാട്ടാണിത് .ഞാന്‍ ഒരു തീവ്രവാദി അല്ല .അവരെക്കുറിച്ച് പത്രത്തില്‍ വായിച്ച അറിവല്ലാതെ മറ്റൊന്നും എനിക്കില്ല .എന്നാലും എന്‍റെ ഡാഡി പറയും പതിയെ വയ്ക്ക് കുട്ടി ശബ്ദം പുറത്തു കേള്‍ക്കാനുണ്ട് .ഇവിടേ മലയ്ഷ്യയില്‍ സന്തോഷത്തോടെ എനിക്ക് ഈ പാട്ട് കേള്‍ക്കാം ആരും എന്നെ ശല്ല്യപ്പെടുതില്ല.നമ്മുടെ നാട് മാറുകയ്യാണ് വല്ലാതെ പേടിപ്പിക്കുന്ന ഒരവസ്ഥയിലേക്കു .ഞാന്‍ ഒരു മുസ്ലിം ആയി ജനിചിരുന്നെങ്ങില്‍ ....അതോര്‍ക്കാന്‍ വയ്യ എന്തും തുറന്നു പറയുകയും എഴുതുകയും ചെയ്യുന്ന എന്‍റെ സോഭാവം ......ചിലപ്പോഴെങ്ങിലും എന്‍റെ ഡാഡി എന്‍റെ എഴുത്തുകളെ വേദനയോടെ നശിപ്പിച്ചു കളയാറുണ്ട് ഞാന്‍ പിണങ്ങി ഇരിക്കാറും ഉണ്ട് .ഒഴുക്കിനൊത്തു നീങ്ങാത്തവര്‍ ഇന്ത്യയില്‍ നിലനില്‍ക്കില്ല എന്നാണു ഡാഡിയുടെ പക്ഷം .ഞാന്‍ ഇതൊന്നും നോക്കാറില്ല എനിക്കറിയല്ല. നിയന്ത്രണങ്ങള്‍ എന്നെ വല്ലാതെ വീര്‍പ്പു മുട്ടിക്കും .ഇവിടെ എനിക്ക് എല്ലാ സ്വാതന്ത്രവും ഉണ്ട് പക്ഷെ എന്‍റെ സെന്റ്‌ തോമസ്‌ ചര്‍ച്ചും .ക്രൈസ്റ്റ് കോളേജ് യും ആ മനോഹരമായ സായാഹ്നങ്ങളും എല്ലാം എനിക്ക് നഷ്ടമായി .ആരോടും പറയാതെ ഞാന്‍ വെറുതെ ഇറങ്ങി നടക്കുമായിരുന്നു .ബാംഗ്ലൂര്‍ എനിക്കത്രയും പ്രിയപ്പെട്ടതായിരുന്നു ...ജീവനും ജീവിതവും കൊടുത്തു ഞാന്‍ സ്നേഹിച്ച എന്‍റെ ബാംഗ്ലൂര്‍ ....തിരികെ വരുമോ എന്നെനിക്കറിയില്ല
my ways