Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, May 23, 2011

ഡേറ്റിങ്ങ്

നഷ്ടം തിരിച്ചറിയാത്ത കച്ചവടത്തിന്‍റെ
ബാക്കി പത്രം അതാണെന്റെ പ്രണയം
നിന്‍റെ മുഖം മൂടിയില്‍ ഞാന്‍ അറിയാത്ത
ഒരു പരസ്യ വാചകം .....പെണ്ണാണ് ഞാന്‍
സ്നേഹത്തെ സര്‍വസ്വമാക്കിയ പെണ്ണ് ...
കാടിന്‍റെ വന്യത പേമാരിയുടെ രൌദ്രത
നിന്നിലിനിയും ഞാനറിയാതെ എന്തെല്ലാം
പൊടിക്കാറ്റു വീശിയ ഏതോ സായാഹ്നത്തില്‍
ഞാന്‍ തിരിച്ചറിഞ്ഞു ഞാന്‍ സര്‍വ്വസമാക്കിയ നിന്നെ
നടക്കും തോറും തീരുന്ന മണ്പാതകള്‍.....
കുങ്ങുമം പൂശിയ മേഘങ്ങള്‍ .....
കണ്ടതാദ്യം ഹായ് എന്ന് ടെസ്ക്ടോപില്‍
പിന്നെ വാക മരച്ചുവട്ടില്‍ കാത്തിരുപ്പ്
"തിരക്കിട്ടോടി" എത്തിയ നാട്യങ്ങള്‍
വലിച്ചെറിഞ്ഞ കാലഹരണപ്പെട്ട മുത്തശ്ശി
കഥകള്‍ മുള്ളിനും ഇലക്കും ഇടയില്‍
ഞെരിഞ്ഞമര്‍ന്ന കൌമാര സോപ്നങ്ങള്‍
ഒടുവില്‍ ഓഫ്‌ ലൈന്‍ ആകുന്ന
സ്നേഹ സമ്മാനങ്ങള്‍
നിനക്കും എനിക്കും എന്ത്
കഴിഞ്ഞ രാത്രിയെ ഓര്‍ത്ത്‌
പ്രിയ യാത്രക്കാരാ നിങ്ങളെന്നെ അല്ലാ
ഞാന്‍ നിങ്ങളെ ആണ് വളച്ചത്‌
എന്നാ സക്കറിയാ കഥ പോലെ
പുതിയ ചാറ്റ് ഫ്രണ്ട് നു വേണ്ടി
പുതിയ അലമാരി ഒന്ന് വാങ്ങണം
അവനും വേണം ഡേറ്റിങ്ങ്
നിനക്കും എനിക്കും എന്ത്


Sunday, April 3, 2011

രോഗി

പാട്ട് പാടി ഉറക്കിയ
കഥകള്‍ പറഞ്ഞു രസിപ്പിച്ച
എന്‍റെ മുത്തശ്ശി ഇന്നലെ മരിച്ചു
ഞാന്‍ മൂലമെന്നെല്ലാരും
തൊട്ടിലില്‍ ഉറങ്ങിയ കുഞ്ഞനുജന്‍
നിലം പതിച്ചു നീലനിറം പൂശിയ
ആശുപത്രിയില്‍ നുമോനിയ മൂര്ചിച്ചു
വിടവാങ്ങിയപ്പോഴും ഞാന്‍ മൂലമെന്നെല്ലാരും
രോഗിയത്രേ ഞാന്‍ .....മാറിയ നാമധേയം
കൂര്‍ത്തു മുറിവേല്‍പ്പിച്ച ദൃഷ്ടികള്‍
ഇഴ ചേര്‍ന്നൊരു നാദത്തിന്‍ നയിര്‍മല്യം
മെഴുമെന്‍ കിനാക്കളവര്‍ മന്ത്രവാദ
കളത്തില്‍ അടക്കിവച്ചു
രോഗിയത്രേ ഞാന്‍ ..........മാറിയ നാമധേയം
കാലുവെന്തു നടക്കവേ ഞാനറിവൂ
മഴകാനാത്തൊരു നാട്ടിലാണ് ഞാന്‍
ചര്ധിച്ചവശയായി അഴികളില്‍ മുഖം
ചേര്‍ക്കവേ ആഴിയുടെ അഗാധത
എന്നെ ഭയ ചകിതയാക്കി .....
ഉറക്കെ കരയട്ടെ ഞാന്‍ ....
എനിക്ക് പേര് വേണ്ട ......
എന്നെ അധൃശ്യ എന്ന് വിളിച്ചൂടെ നിങ്ങള്ക്ക്
എന്‍റെ കറുപ്പ് പൂശിയ രൂപത്തെ
അടിമ എന്നെങ്ങിലും വിളിച്ചൂടെ നിങ്ങള്ക്ക്
എങ്കിലും പറയല്ലേ രോഗിയാണ് നീ
മാറല്ലേ നാമധേയം രോഗിയെന്നൊരു നാമധേയം

Friday, April 1, 2011

പാളങ്ങള്‍

എന്‍റെ ചായ കോപ്പ തണുത്തുറഞ്ഞു പോയി
എന്നിട്ടും എനിക്ക് വല്ലാതെ ദാഹിക്കുന്നു
അനന്ധമായ ചിന്തകള്‍ ആരും കാണാത്ത
ദൃഷ്ടികല് ...കാറ്റ് ഉലചോടിച്ച വൃക്ഷത്തലപ്പുകള്‍
സന്ധ്യയോ പുലരിയോ
മഴ തന്നെ മഴ. ഞാന്‍ വായിച്ചു മടക്കിയത്
ബ്രാം സ്റ്റൊക്കെര്‍ ആണ്
ഇരുട്ടിന്‍റെ കൂടാരം
നായ്ക്കളുടെ നിലക്കാത്ത സംസാരങ്ങള്‍
സഞ്ചരിക്കുന്ന തീവണ്ടി
മുഖത്തേക്ക് വീശിയടിക്കുന്ന
ഈറന്‍ തുള്ളികള്‍
നിങ്ങള്‍ക്കൊന്നുമരിയില്ല എനിക്കും
ഞാന്‍ സോപ്നത്തിലാവാം
ചിലപ്പോള്‍ ബോതത്തിലുമാവാം
ആളുകള്‍ പറഞ്ഞത് ശരി ആയിരുന്നിരിക്കാം
പുകതുപ്പാത്ത പാളങ്ങള്‍
ചതഞ്ഞരഞ്ഞ ഉടലുകളെ നോക്കി
ഈറനനിയാത്ത പാളങ്ങള്‍
വെറും പാളങ്ങള്‍

മൃതി


നിന്‍റെ നഷ്ടം എന്‍റെ മൃതിയാണ്‌
ഞാനിവിടെ തനിച്ചാണ്
നിന്നെ കാണാനാകാതെ
നിന്‍റെ സ്വോരം കേള്‍ക്കാതെ
ജഡം പേറുന്ന എന്‍റെ മൃതി
നീ വിളിച്ചില്ല
നീ അറിഞ്ഞില്ല
ഒരു വാക്ക് പോലും നീ
ചോതിച്ചതുമില്ല ....
നിനക്കും എനിക്കും ഇടയില്‍
അഗ്നിയെ പ്രണയിക്കുന്ന
മാംസ പിണ്ഡം ......
നിന്നോട് ചേരാന്‍
നിന്നരികിലെത്താന്‍
എനിക്കിത് ഒഴുക്കി കളയണം
മായിരുന്നു ഒരു പൊടിപടലമായ്
ആവില്ല ഇന്നും
ആവില്ല നാളെയും
ഇതിന്‍റെ ചരട്
ഏതോ കരങ്ങളില്‍ ...
ഇതിന്‍റെ നിറം
ഏതോ വര്‍ണ്ണ രാജികളില്‍
ഇതിന്‍റെ മണം
ഏതോ പിച്ചക വാടികളില്‍
കാത്തിരുപ്പ് വീണ്ടും
നീണ്ട കാത്തിരുപ്പ് ......

Sunday, February 20, 2011

ഒറ്റയായിരിക്കുക



പരസ്‌പരം ഉദ്‌ഘോഷിക്കുക, എന്നാല്‍
സ്‌നേഹം ഒരു ബന്ധനമാവാതിരിക്കട്ടെ,
ആത്മാവിന്റെ തീരങ്ങളില്‍,
അത്‌ അലയടിക്കുന്ന സമുദ്രമാവാട്ടെ
പരസ്‌പരം പാനപാത്രങ്ങള്‍ നിറയ്‌ക്കുക,
എന്നാലൊരേ പാത്രത്തില്‍ നിന്ന്‌
പാനം ചെയ്യാതിരിക്കുക.
ഒന്നിച്ച്‌ ഗാനമാലപിക്കുക.
നൃത്തം ചെയ്യുക.
എന്നാലപ്പോഴും നിങ്ങള്‍
ഒറ്റയായിരിക്കുക.
ഒരേ സംഗീതമുതിര്‍ക്കുമ്പോള്‍പ്പോലും
ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നില്‍ക്കുന്ന
വീണക്കമ്പിപോലെ
അകല്‍ച്ചപാലിച്ച്‌ ഒരേ
ക്ഷേത്രത്തിന്‌ താങ്ങാവുന്ന
തൂണുകള്‍ പോലെ
അടുത്തടുത്ത്‌ നില്‍ക്കുക
എന്നാലധികം അടുത്തടുത്തല്ലാതാവുക.
കാരണം ഓക്കുമരങ്ങളും
സൈപ്രസ്‌ വൃക്ഷങ്ങളും
അന്യോനം തങ്ങളുടെ
ഛായയില്‍ വളരുകയില്ല..................

Tuesday, February 15, 2011

അതിഥി

വിശ്വസിക്കില്ല നീ എന്നെയും -
കാരണം ആര്‍ക്കൊക്കെയോ ,
എന്തിനോ ഏതിനോ വേണ്ടി അലയുന്നു നീ 
ഭോജനം പോലും മറന്നു കൊണ്ട് 
എങ്കിലും പറയാതെ വയ്യെനിക്ക്‌ നിന്നോട് 
കണ്ണുകള്‍ തുറക്കു...
കാതുകള്‍ കൂര്‍പ്പിക്കൂ ...
നീ കേള്‍ക്കുന്നില്ലേ മുഴക്കം 
മണിമുഴക്കം ...മരണത്തിന്‍ മണിമുഴക്കം !!!
കേള്‍ക്കുന്നുണ്ടാകും നീ -
ഏറുന്നു എങ്കില്‍ ഈ ജീവിത ഭാരം 
അതെന്നും നിന്‍റെ മുന്‍പിലുണ്ട് 
ഏറി വരുന്നോരീ ജീവിത പാച്ചിലില്‍ 
അറിയാതെ നീയൊന്നു തളര്‍ന്നു പോയാല്‍ 
ഈ അഥിതിയെ മറന്നു പോയാല്‍ 
അറിയും നീയതിന്‍ ക്രൂര ഭാവം 
കേള്‍ക്കും നീയതിന്‍ നിത്യ ശബ്ദം 
അറിയുന്നു ഞാനീ ജീവിതം 
അതോരിടവേള മാത്രം 
നീയും ഞാനും വെറുതെ 
കരയുന്നു ,ചിരിക്കുന്നു സുഖമാം 
ജീവിതത്തിനായ് .....
ഒരുനാള്‍ വാതിലില്‍ മുട്ടും അവന്‍ 
നാം വാതില്‍ തുറക്കും മെല്ലവേ 
അതില്‍ ലയിക്കും നിതാന്ധമായ് 
വാതിലില്‍ മുട്ടുന്നോരാ വെക്തിയെപ്പോഴും 
മാന്യനാം നിന്‍ അതിഥി അല്ലോ 
കൂടെ നിന്നവരെല്ലാം ച്ചുടുകാട്ടിലെക്കുള്ള 
സഹയാത്രികര്‍ മാത്രവുമല്ലോ ..........



Thursday, January 27, 2011

പ്രിയസഖി, നമ്മളിന്നെത്രയോ ദൂരെയാണ്

പ്രിയസഖി, നമ്മളിന്നെത്രയോ ദൂരെയാണ്
പ്രിയസഖി, നമ്മളിന്നെത്രയോ ദൂരെയാണ്
ഒരു ചുംബനത്തില്‍ മയങ്ങുമ്പോഴും
ഒരു മെത്തയില്‍ തൊട്ടുറങ്ങുമ്പോഴും
സഖീ, നമ്മളിന്നെത്രയോ ദൂരെയാണ്
ചെറുവാക്ക് ചൊല്ലി രസിക്കുമ്പോഴും
ഒരുകുടക്കീഴില്‍ ചരിക്കുമ്പോഴും
ഒരു തൊട്ടില്‍ തന്നുടെ പാര്‍ശ്വങ്ങളില്‍ നിന്ന്
താരാട്ട് പാട്ട് പാടുമ്പൊഴും
പ്രിയ സഖി നമ്മളിന്നെത്രയോ ദൂരെയാണ്
ഞാനെന്നെ സ്നേഹിച്ച് തീര്‍ന്നതില്ല
ഇന്നും നീ നിന്നെ സ്നേഹിച്ച് തീര്‍ന്നതില്ല
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
അകലെയാണകലെയാണ് ഒരുപാട് ദൂരെയാണ്
ഒരുനാളുമെത്താത്തനന്തതയില്‍
അലയടിച്ചാര്‍ക്കുന്ന കടലുകള്‍ നീന്തിയും
കരിനീലക്കാടുകള്‍ കേറിയിറങ്ങിയും
അലയുമെന്‍ ചിത്തത്തിനൊപ്പമൊരുന്നാളും
ഒരുനാളുമെത്തില്ലറിഞ്ഞുഞാനും
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
ഇന്നില്‍ ചലിയ്ക്കുന്ന തീവണ്ടിയാം നിനക്കില്ല
പാളങ്ങള്‍ അനന്തതയില്‍
അവിടേയ്ക്ക്  പായുവാന്‍ ചിറകില്ല നിന്‍ ചിന്ത
അലയുന്ന നിന്‍ നൊമ്പരത്തില്‍
എവിടേയ്ക്കുമെത്താത്ത ജീവിത പാഥയില്‍
കവലകള്‍ തോറും പകച്ചു നില്‍ക്കെ
പിന്നിട്ടുപോന്നതാം വീഥിയില്‍ നിന്നോര്‍മ്മ
പിന്നെയും പിന്നെയും പിന്‍ വിളിയ്ക്കേ
ഒറ്റയ്ക്ക് ദുഷ്ക്കരം തെറ്റെയ്ക്ക സാധ്യമീ
ഒറ്റയടിപ്പാതെ നീണ്ടുപോകും
മൃത്യുവിന്‍ കാലൊച്ചയെത്തും വരേയ്ക്കു നാം
ഒത്തുനടയ്ക്കേണ്ട വീഥിയിങ്കല്‍
ബന്ധം പറഞ്ഞും കടപ്പാടു ചൊല്ലിയും
ബന്ധിച്ചിടുന്നെന്റെ കര്‍മ്മശക്തി
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
ഒരു സത്യമുണ്ട് സനാതനമാകുമീ
യഖിലാണ്ട വീഥിയില്‍ തെന്നിനീങ്ങി
അവസാനമെത്തിടും ഞാനെന്റെ കാലുകള്‍
ഇടറുന്ന നേരത്ത് നിന്റെ ചാരെ
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
ഒരു ചുംബനത്തില്‍ മയങ്ങുമ്പോഴും
ഒരു മെത്തയില്‍ തൊട്ടുറങ്ങുമ്പോഴും
സഖീ, നമ്മളിന്നെത്രയോ ദൂരെയാണ്
സഖീ, നമ്മളിന്നെത്രയോ ദൂരെയാണ്
.....

വിരഹത്തിന്‍റെ ചുവപ്പ് നിറം

മേയ്മാസ പൂക്കള്‍ വിരുന്നു വന്നതും മരച്ചില്ലകളില്‍
അവ വസന്തത്തിനോട് കിന്നാരം പറയാറുള്ളതും
ഞാന്‍ അറിഞ്ഞില്ല
കാരണം ഒരു സ്നേഹബന്ധത്തിന്‍റെ ഇന്നലകളില്‍
പിച്ച വച്ച് നടക്കുകയായിരുന്നു ഞാന്‍
ഇനിയും പെയ്തു തീരാത്ത ആ നിലാമഴയില്‍
കുളിര്‍കാറ്റിനെ പുണര്‍ന്നു ഞാനിരിക്കുന്നു
നിശാശലഭങ്ങള്‍ എനിക്ക് ചുറ്റും പ്രതീക്ഷയുടെ
നുറുങ്ങു വെട്ടവുമായി കാത്തിരിക്കുന്നു
ഈ രാത്രി വെളുക്കുമ്പോള്‍ ഞാന്‍ അറിയും
ആ പൂക്കള്‍ വിട പറയാറായി എന്ന്
പക്ഷെ എന്‍റെ കണ്ണ് നീരിനു വിരഹത്തിന്‍റെ
ചുവപ്പ് നിറം പരക്കുമ്പോള്‍എയ്ക്കും അവ പൊഴിഞ്ഞു
തീര്‍ന്നിരിക്കും .....സ്നേഹത്തിന്‍റെ ഒരു കണികയെങ്ങിലും ബാക്കിയായെന്ഗില്‍............

നിന്‍റെ ഓര്‍മ്മകള്‍


നിന്‍റെ ചിന്തകള്‍ എന്‍റെ നിലക്കാത്ത ഓര്‍മ്മകള്‍ക്ക്
ആക്കം കൂട്ടുന്നു .പ്രഭാത, സന്ധ്യകളുടെ  വെളുപ്പും ചുവപ്പും
എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു .നീയും ഞാനും ചേര്‍ന്ന
ഈ ലോകത്തിന്‍റെ ദയനീയമായ സത്യം
നമുക്കൊരിക്കലും നമ്മള്‍ ആകാന്‍ കഴിയില്ല എന്നതാണ്
ഇനിയൊരിക്കല്‍ എന്നെ തിരിച്ചറിഞ്ഞാല്‍
തീര്‍ച്ചയായും നീ കരയും ....
വലിച്ചെറിഞ്ഞ സത്യത്തെക്കുറിച്ച് ഓര്‍ത്ത്.
നിശബ്ദമായ നിഗൂഡതയെക്കുറിച്ച് ഓര്‍ത്ത് ,
നിമ്നങ്ങള്‍ ഇല്ലാത്ത വീഥിയെ കുറിച്ചോര്‍ത്ത്,
അടിച്ചേല്‍പ്പിച്ച വേദനയെ കുറിച്ചോര്‍ത്ത്.
ഇന്നും ഓര്‍മ്മയുടെ വാതായനങ്ങളില്‍
തിരസ്ക്കരിക്കപ്പെടാത്ത നിന്‍റെ ഓര്‍മ്മകള്‍
എന്‍റെ കരളില്‍ ചോര പൊടിയിക്കുന്നു

ഇനി എന്നെങ്കിലും നീ ഓര്‍ക്കുമോ

നീ കാറ്റില്‍ പറത്തിയ നൊമ്പര പൂക്കളെല്ലാം
എന്‍ സ്വോപ്നങ്ങള്‍ ആയിരുന്നു
എന്‍ കവിത എന്ന് ചൊല്ലി നീ കീറി കളഞ്ഞ കടലാസ്സുകള്‍
എന്‍റെ പ്രണയമായിരുന്നു
നീ വെറും നേരം പോക്കായി കരുതിയ പ്രണയം
ഞാന്‍ നെഞ്ചില്‍ ഏറ്റിയിരുന്നു
എന്തിനോ വേണ്ടി നീ എന്നെ വെറുത്തപ്പോള്‍
ഒരു കൊടുമുടിയോളം ഞാന്‍ നിന്നെ സ്നേഹിച്ചു
നീ പറഞ്ഞൊരു കുത്തുവാക്കുകള്‍ അസ്ത്രങ്ങള്‍ ആയി
തറച്ചത് എന്‍ ഹൃത്തില്‍ ആയിരുന്നു
നീ കൂടെ ഇല്ലാത്ത ഓരോ നിമിഷവും
നീറുകയാനേന്‍ മാനസം
എങ്കിലും നീ പറയാഞ്ഞതെന്തേ
നാം അകലുകയായിരുന്നുവെന്നു
നീ നല്‍കിയൊരു സ്നേഹം ഇനിയും തോരാ മഴയായി
എന്‍ കണ്‍കളില്‍ പെയ്യുമ്പോള്‍
നിന്‍റെ  എല്ലാമെല്ലാം ആയിരുന്ന ഒടുവില്‍
ഒന്നുമല്ലാതായി തീര്‍ന്ന ഈ പാഴ് ജന്മത്തെ
ഇനി എന്നെങ്കിലും നീ ഓര്‍ക്കുമോ

പ്രണയം അനാഥമാകുന്നു

പ്രണയം അനാധിയാം അഗ്നിനാളം ......
ആദി പ്രകൃതിയും പുരുക്ഷനും ധ്യാനിച്ചുനര്‍ന്നപ്പോള്‍
പ്രണവം ആയ് പൂവിട്ടൊരു അമൃത ലാവണ്യം
ആതാമാവില്‍ ആത്മാവ് പകരുന്ന
പ്രണയം ............
തമസ്സിനെ  പൂ നിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യം ആക്കും
താരങ്ങളായ് സ്വോപ്ന രാഗങ്ങളായ്
ഋതു താളങ്ങള്‍ ആയ് ആത്മ ധാനങ്ങലാല്‍
അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍ പ്രണയം അമ്രുതമാകുന്നു
പ്രപഞ്ചം മനോജ്ഞാമാകുന്നു
പ്രണയം .............
ഇന്ദ്രിയ ദാഹങ്ങള്‍ ഫണം ഉയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലംബ്ബുന്നു പാപം ജ്വോലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു
വഴിയിലീ കാലം ഉപേക്ഷിച്ച വാക്ക് പോല്‍
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തം ആകുന്നു

Saturday, October 30, 2010

നിന്നോട്‌ പറയാന്‍ കഴിയാത്തത്‌ ഞാന്‍ ഹൃദയക്ഷരങ്ങളാക്കുന്നു

നിന്നോട്‌ പറയാന്‍ കഴിയാത്തത്‌ ഞാന്‍ ഹൃദയക്ഷരങ്ങളാക്കുന്നു....

ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....

നിന്നെ സ്നേഹിയ്ക്കുമ്പോള്‍.....ഞാന്‍ എന്നെത്തന്നെ മറക്കുന്നു .

ഉപാധികളില്ലാത്തതാണു എന്റെ സ്നേഹം....
നിനക്കായ്‌ ഞാന്‍ യുഗങ്ങളോളം കാത്തിരിക്കാം ....
ആ കാത്തിരുപ്പാണ്‌ എന്റെ ജീവിതം...

ഓര്‍മ്മകള്‍,
ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു
പിറക്കുന്നു.
നനഞ്ഞ കണ്‍പീലിയുടെ
ഏകാന്തതയില്‍ നിന്നും,
വിരല്‍തുമ്പില്‍ പിടയുന്ന-
സ്പര്‍ശത്തില്‍ നിന്നും,
വാക്കിലുറയുന്ന-
മൗനത്തില്‍ നിന്നും,
ഓര്‍മ്മകള്‍....
ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...

ഒരിക്കല്‍ പോലും വേദനിപ്പിച്ചുവോ,
നിന്നെ ഞാന്‍.
ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
നിന്നെ ഞാന്‍.
ഒരിക്കല്‍ പോലും ദു;ഖിപ്പിച്ചുവോ,
നിന്നെ ഞാന്‍.
എപ്പോഴുമിപ്പോഴും സ്നേഹം,
മാത്രം നല്‍കി ഞാന്‍....

ഒന്നു കണ്ടിരുന്നെങ്കില്‍...

ഒരു നോക്ക് കാണുവാന്‍ ഒരു വാക്ക് മിണ്ടുവാന്‍
ഒരുപാട് നാളാ‍യ് കൊതിക്കുന്നു ഞാന്‍
ഒരു മാത്രയെങ്കിലൊരുമാത്ര നിന്നുടെ
ചാരത്തണയാന്‍ കഴിഞ്ഞുവെങ്കില്‍

ഒരു കുഞ്ഞു സ്വപ്നത്തിലെങ്കിലും കണ്മണി
ഒന്നായ് ചേരുവാ‍ന്‍ കഴിഞ്ഞുവെങ