Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, July 24, 2011

ചോദ്യങ്ങള്‍ ചോദിക്കാത്ത ഒരാള്‍

ചൂളം വിളിയോടെ തീവണ്ടി ഫ്ലാറ്റ് ഫോമില്‍ വന്നു നിന്നു.ആള്‍ക്കൂട്ടത്തിന്റെ തിക്കും തിരക്കും ...
ഗോപന്‍ എ സിക്സില്‍ ആണെന്നാണ്‌ മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞത് .
വാ നോക്കാം ....
എ സി ക്കുള്ളില്‍ നിന്നിട്ടും ഉഷ്ണം തോന്നുന്നു .ഇരുപത്തി നാല് വര്‍ഷങ്ങള്‍ക്കു ശേഷം മെര്‍ലിനെ കാണാന്‍ പോവുകയാണ് !!!!
എന്നും തന്നെ മാത്രം സ്നേഹിച്ച ...അഗ്നി സാക്ഷിയായി താന്‍ താലി ചാര്‍ത്തിയ തന്‍റെ പെണ്ണ് .
കാലുകള്‍ മുന്നോട്ടു നീങ്ങാന്‍ വിസമ്മതിക്കും പോലെ ....
ഗോപന്‍ ...ദാ ....ഇവിടെ
ക്യാബിനുള്ളില്‍ ചാരിയിരുന്നുരങ്ങുകയാണ് ....മെര്‍ലിന്‍ !!!
പ്രായം അവളില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലാ ..
നര വീണ മുടിയിഴകളില്‍ കാലം  കുസൃതി കാണിച്ചിരിക്കുന്നു  , ഓടി തുടങ്ങിയ ട്രെയിന്‍ ന്‍റെ വേഗതയാല്‍ പുറത്തെ ചാറ്റല്‍ മഴത്തുള്ളികളും  ഓടി തുടങ്ങിയിരിക്കുന്നു
 അവളുടെ കയ്യില്‍ വായിച്ചു പാതിമടക്കിയ ബുക്ക്‌ താഴെക്കൂര്‍ന്നു  ...
അയാള്‍ മെല്ലെ കുനിഞ്ഞു അതെടുത്തു
അവള്‍ ഗാഡമായ നിദ്രയിലാണ്
ബുക്ക്‌ നിവര്‍ത്തി പിന്നോട്ട് ചാഞ്ഞിരുന്നു
"ഡോക്ടര്‍ മെര്‍ലിന്‍ ഗോപകുമാര്‍ "
ഗോപേട്ടാ ....ഞാനിന്നു ഒരുപാട് കരഞ്ഞു നമ്മുടെ മോള്‍ ഡോക്ടര്‍ ആയ ദിവസം ആണിന്നു
ഞാന്‍ ഡോക്ടര്‍ ആയ ആ ദിവസം പോലെ നെഞ്ച് പൊട്ടി എനിക്കിന്നും കരയേണ്ടി വന്നു .
എന്നാലും സാരല്യ ....
ഈ ഇരുപത്തി നാല് വര്‍ഷവും ഞാന്‍ കരഞ്ഞിട്ടില്ല സങ്ങ്കടപെട്ടിട്ടുമില്ല
ജീവിതം എന്നും എന്നെ അമ്പരപ്പിച്ചിട്ടെ ഉള്ളൂ ...
നമ്മുടെ മോള്‍ വളര്‍ന്നു വലുതായിരിക്കുന്നു .
അവള്‍ ഡോക്ടര്‍ ആകുമ്പോള്‍ അവള്‍ക്കു വലിയൊരു സമ്മാനം ഞാന്‍ പറഞ്ഞു മോഹിപ്പിച്ചതാണ് .
അവള്‍ ആവിശ്യപ്പെട്ടത്‌ ഗോപേട്ടനെ ആണ് .
അതാണ്‌  വൈകിയ വേളയിലുള്ള അങ്ങയെ തേടിയുള്ള ഈ യാത്ര .
മോള്‍ക്ക്‌ എന്നെ ഇനി ഒരിക്കലും കാണേണ്ടാ എന്ന് .
മോളും പപ്പയുടെ അതെ വാക്കുകള്‍ ആവര്‍ത്തിക്കയാണ് .
തിരശീലക്കു പിന്നില്‍ വീണ്ടും പഴയൊരു അരങ്ങു ഉണരുകയാണ് .
ഓര്‍മ്മയുണ്ടോ ആ ദിവസം ??
നമ്മുടെ കല്യാണത്തിന്റെ മൂന്നാം നാള്‍ ...
എന്നെ തിരികെ വീട്ടിലാക്കി അങ്ങ് പടിയിറങ്ങിയ ദിനം .
എന്റെ പപ്പാ നെഞ്ച് നുറുങ്ങി എന്‍റെ മുന്നില്‍ വീണു പിടഞ്ഞ അതേ ദിവസം ....
പപ്പയെ അവസാനമായി ഒന്ന് കാണാന്‍ പോലും അങ്ങ് വന്നില്ല .?
വീട്ടുകാരും കൂട്ടുകാരും എരിതീയില്‍ എന്നെ ഉരുക്കിയ നാളുകള്‍ ...
മെര്‍ലിന്‍ ....പിഴച്ചവള്‍ .....
കരയാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു
ചെറിയ വരുമാനമുള്ള ഒരു സാധാരണ സര്‍ക്കാര്‍ ഉധ്യോഗസ്ഥന്റെ മകള്‍ .
അവള്‍ക്കു ഡോക്ടര്‍ ആവണമെന്ന ആഗ്രഹം പാടുണ്ടോ ?
എന്നിട്ടും പപ്പാ എന്നെ പ്രോത്സാഹിപ്പിച്ചു ....
മെറിറ്റ്‌ സീറ്റില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഒരു രാജ്യം വെട്ടിപ്പിടിച്ച അഭിമാനം ആയിരുന്നു .
പക്ഷെ പപ്പക്കുണ്ടായ ഒരു ആക്സിടെന്റ്റ് ....
എല്ലാ കഥകളിലെ പോലെയും ക്രൂരമായ ചിരിയോടെ വിധി .....
നാലാം  വര്ഷം തീരുകയാണ് .......ഫീസ്‌ അടക്കേണ്ട സമയം ആയിരിക്കുന്നു .
പപ്പയുടെ ഹോസ്പിറ്റല്‍ ചിലവുകള്‍ ......
പരിചയം പോലും കാട്ടാന്‍ മടിച്ച ബന്ധുക്കള്‍ ...
തനിക്കു മുന്‍പില്‍ കൂട്ടുകാരി കാട്ടി തന്ന ഒരു വഴി ...ഇരുണ്ടു വെളിച്ചമാകന്ന
ഒരു ഒറ്റയടി പാത .....
പതിനഞ്ചു ദിവത്തെ ഒരു ടൂര്‍ പ്രോഗ്രാം മലയ്ഷ്യക്ക് ....
തിരികെ മടങ്ങിയപ്പോള്‍ കൈയ്യില്‍ ലക്ഷങ്ങള്‍ !!!
കണ്ണുകള്‍ തുറന്നില്ല ...ചുറ്റും ഇരുട്ടായിരുന്നു ...ഒരു കൂട്ടം ആളുകളുടെ കല പിലകള്‍ കേട്ടുവോ ??
വേദനിച്ചപ്പോള്‍ അടി കൊണ്ട  സര്‍പ്പത്തെ പോലെ പുളഞ്ഞു ...
രക്തത്തിന്റെ ഗന്ധം ......നീറുന്ന ദേഹവും ...ദേഹിയും .
കാലം മുറിവുകള്‍ മായ്ക്കയാണ് .
ഡാഡി ജോലിക്ക് പോയ്ത്തുടങ്ങിയിരിക്കുന്നു ...താനും ജോലിക്ക് ജോയിന്‍ ചെയ്തിട്ട് ഒരു വര്‍ഷമാവുന്നു .
അങ്ങയെ കണ്ടു ...പ്രണയിച്ചു ....സ്വോപ്നങ്ങള്‍ പങ്ങ്കിട്ടു ...ഡാഡിയെ പാട് പെട്ടിട്ടാനെങ്ങിലും സമ്മതിപ്പിച്ചു .ജാതിയുടെയും മതത്തിന്റെയും കെട്ടുകളില്‍ നിന്നും സ്നേഹത്തിനെ നിലാവിലേക്ക് നമ്മള്‍ ഒന്ന് ചേര്‍ന്ന നിമിഷങ്ങള്‍
അങ്ങയുടെ ആത്മ സുഹൃത്ത് മലയ്സിയയില്‍ നിന്നും ഭാര്യയുമായി എത്തിയത് വിവാഹത്തിനെത്തത്തതിന്റെ ക്ഷമാപങ്ങള്‍ ....വിരുന്നുണ്ട്‌ മടങ്ങവേ അയാള്‍ നമുക്ക് നല്‍കിയ വിവാഹ സമ്മാനം !!!!!!!!
മനൂ ...സത്യമാണ് ഗോപന്‍ ....
മെര്‍ലിന്‍ തന്നെയാണ് ..എനിക്കെങ്ങനെ തെറ്റാനാണ് ?
അയാള്‍ നിഷേധിക്കാന്‍ എന്നെ വെല്ലുവിളിച്ചു .
ഞാനെങ്ങനെ നിഷേധിക്കും ?
അയാള്‍ ഭാര്യയുമായി മടങ്ങിപ്പോയി .
അങ്ങ് എന്റെ ജീവിതത്തില്‍ നിന്നും ...!!
അങ്ങയുടെ ആത്മ മിത്രം ഇന്നും നല്ലവനായി തുടരുന്നുവോ ഗോപേട്ടാ .
അയാള്‍ക്കും ഒരു ഭാര്യ ഉണ്ടായിരുന്നു ...
ചോദ്യങ്ങള്‍ ചോതിക്കാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല .
അങ്ങനെ തോന്നിയിട്ടുമില്ല .
നമ്മുടെ മോളും ഒരുപാട് സംസാരിച്ചു .
മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല .
അവള്‍ക്കു മനസ്സിലാകുന്ന ഒരു മറുപടിയും എനിക്ക് അറിയില്ലായിരുന്നു .
ഗോപെട്ടനോട് പറയാത്ത മറുപടികള്‍ മറ്റാരോട്‌ പറയാനാണ് .
നേട്ടങ്ങള്‍ക്കായി എന്ത് ചെയ്യുന്ന ഒരുവള്‍ ...
അതിനപ്പുറം ഒന്നുമായിരുന്നില്ലേ ഞാന്‍ ....
വിവാഹത്തിനു ലക്ഷങ്ങള്‍ വാങ്ങാന്‍ കണ്ണീര്‍ തൂവിയ അനുജത്തി .
പണം കടം വാങ്ങാനായി മാത്രം കാണാന്‍ വരുന്ന അനുജന്‍ .
എല്ലാവര്ക്കും ഒരേ വികാരം .
മെര്‍ലിന്‍ എന്ന ഇരുണ്ട മുഖം ഉള്ള സ്ത്രീ .
കഴിഞു പോയ നാളുകളില്‍ ഒന്ന് ഞാന്‍ അങ്ങയെ തേടിയിട്ടില്ല .
എന്റെ ചുറ്റിലും അങ്ങയുടെ ഗന്ധം ആയിരുന്നു .
എന്‍റെ ഓരോ അണുവിലും അങ്ങയുടെ സാമീപ്യം ആയിരുന്നു .
നഷ്ടം എന്നത് എനിക്ക് തിരിച്ചറിയാന്‍ ആയതേ ഇല്ല .
വയ്യ !!!!
ബാക്കി വായിക്കാന്‍ ശേഷി ഇല്ല .
നെഞ്ച് വിങ്ങി പ്പിടയുകയാണ് ...
അവളുടെ നിഴലുപോലെ താനുണ്ടായിരുന്നു എന്നും .പക്ഷെ ഒരിക്കലെങ്ങിലും മുന്നില്‍ വന്നൊന്നു
നില്ക്കാന്‍ തോന്നിയതേയില്ല .
അവളെ വെറുത്തിരുന്നോ ??
അറിഞ്ഞു കൂടാ ..
ഒരു പുനര്‍ വിവാഹത്തിനു സന്നധനായത് എപ്പോഴാണ് ....?
ഓര്‍മ്മകള്‍ നെഞ്ഞിലേക്ക് ഓരോ മുല്പ്പടര്‍പ്പുകള്‍ വലിചിടുകയാണ് .
അവള്‍ ചോതിക്കാത്ത ഒരായിരം ചോദ്യങ്ങള്‍ .
ഉലച്ചില്‍ തട്ടാത്ത തന്‍റെ സ്നേഹിതന്റെ ദാമ്പത്യം .
തമ്മില്‍ അകറ്റാന്‍ മരണത്തിനു പോലും ആവില്ലെന്ന് ആണയിട്ട തന്‍റെ പ്രണയകാലം .
തന്‍റെ മക്കളെ സ്നേഹിച്ചതിനോപ്പം കൂടെ കൂട്ടാതെ വലിച്ചെറിഞ്ഞ തന്‍റെ പുന്നാര
മോളോടുള്ള വാത്സല്യം .
ട്രെയിനിന്റെ വേഗത കൂടുകയാണ് ....പുറത്തു മഴയും ശക്തി പ്രാപിക്കയാണ് .
മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഓടിയെത്താന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു .
അവളെ കാണുക എന്നതോ അതോ അവള്‍ തന്റെ ഭാര്യയെ കാണരുതെന്ന കരുതലോ ?
മെല്ലെ അവളുടെ പാദങ്ങളെ സ്പര്‍ശിച്ചു .
ഞെട്ടിപ്പോയി !!!!
തണുപ്പ് .....
തന്നിലേക്ക് പടരുന്ന സൂചി മുനപോലത്തെ മരവിപ്പ് .
മെര്‍ലിന്‍ .........?????????
ഒരു ചോദ്യം പോലും ചോതിക്കാതെ ...എല്ലാ ഉത്തരങ്ങളും പറഞ്ഞു തീര്‍ത്ത്‌ നീ മടങ്ങിയിരിക്കുന്നു ....
ഇവിടെ ചോദ്യ ചിഹ്നമായി ഞാന്‍ ................ഞാന്‍ മാത്രം .....
അയാള്‍ക്ക്‌ ഒന്നുറക്കെ കരയണമായിരുന്നു .....


Monday, June 20, 2011

നഗരങ്ങള്‍ നിശബ്ധമാവുമ്പോള്‍

മെല്ലെ സോപ്നം പൂവണിഞ്ഞൂ .......................
സിയാ .......
എന്താ ആലോജിക്കണേ ............
ഒന്നൂല്ലെടാ .....അവന്‍ അവളുടെ ശിരസില്‍ വെറുതെ തഴുകി ക്കൊണ്ടിരുന്നു .
സന്തോഷം തോന്നണില്ലേ ..........അവള്‍ അവന്റെ കരങ്ങള്‍ തന്റെ വയറോടു ചേര്‍ത്തു പിടിച്ചു .
നമ്മുടെ പൊന്ന്...
ഹമീദ് ജോലി വല്ലതും ഉടന്‍ ശരിയാക്കുമോ ആവോ ....
അവള്‍ നിറ കണ്ണുകളോടെ അവനെ നോക്കി ....പിന്നെ അവന്റെ കരങ്ങള്‍ എടുത്തു ചുംബിച്ചു
കുമിളകള്‍ പൊന്തിച്ചുവര്‍പ്പാര്‍ന്നു പരുക്കനായ കരതലങ്ങള്‍ .നെഞ്ചില്‍ നിന്നൊരു തേങ്ങല്‍ വന്നു കണ്ണുകളെ മൂടുന്നു ....കെമിക്കല്‍ എന്ജിനീയരിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസ് ആയതാണ് എന്നിട്ടിപ്പോള്‍ പാടത്തും പറമ്പിലും ജീവിതം ഹോമിച്ചു തീര്‍ക്കയാണ്


സഫിയാ ....നിനക്കോര്‍മ്മയുണ്ടോ നമ്മളാദ്യം കണ്ടു മുട്ടിയത്‌ .......
ഐ ഐ എസ്‌ സി യുടെ(Indian Institute of സയന്‍സ്) ബസ്‌ സ്റ്റോപ്പില്‍ .....ബാംഗ്ലൂര്‍ നെ ഞാന്‍ ഹൃദയം കൊണ്ട് ഇഷ്ട്ടപ്പെടാന്‍ തുടങ്ങിയത് അന്ന് മുതലായിരുന്നു ........എന്ന് തോന്നുന്നു .....നിന്നെ തഴുകി വരുന്ന കാറ്റ് ....പ്രഭാതത്തില്‍ പല്ലുകളെ കൂട്ടിയിടിപ്പിച്ച തണുപ്പ് ......മരങ്ങള്‍ ഗോപുരം തീര്‍ത്ത സദാശിവ നഗര്‍ റോഡ്‌ ....
സിയാ ദുഖം തോന്നണുണ്ടോ നിന്‍റെ പ്രിയപ്പെട്ട ബാംഗ്ലൂര്‍നെ  പ്രിയപ്പെട്ട പ്രൊഫഷനെ ഒക്കെ വിട്ടു കളഞ്ഞതിന് .....??
അവന്‍ ആ നിര കണ്ണുകളിലേക്കു നോക്കി .... എന്തും നഷ്ടപ്പെടുത്താന്‍ ഞാനൊരുക്കമാണ് നിന്നെ ഒഴിച്ചു, നിന്നോടോത്തുള്ള ജീവിതം ഒഴിച്ച് .....
അവള്‍ അവന്റെ നിറുകയില്‍ തലോടി
ഉറങ്ങിക്കോ ഞാനില്ലേ എന്നും കൂടെ ....
ഉറക്കം വരണില്ലാ.....
ഞാന്‍ ഉറക്കട്ടെ   ....
ഉം അവന്‍ പതിയെ മൂളി .....
സിയാ ........ഒരു മന്ത്രണം .......പതിയെ ............

പൊരി വെയിലില്‍ തളര്‍ന്നു മണ്‍വെട്ടി തറയിലിട്ടു കുടി നീര്‍ തേടവേ അവന്‍ ഉപ്പയുടെ വാക്കുകള്‍ ഓര്‍ത്തു മണ്ണ് ചതിക്കില്ല മോനെ ഇതിനെ ഉപെഷിച്ച്ചു നിനക്കൊരിക്കലും ഓടി ഒളിക്കാനും ആവില്ലാ .
തന്നെ പഠിപ്പിക്കാനായി ജീവിതം മുഴുവനും ഉപ്പ ഈ മണ്ണില്‍ കഷ്ട്ടപ്പെട്ടു .ഒരിക്കല്‍ പോലും ഒരു കൈ സഹായത്തിനു താന്‍ ഈ  മണ്ണില്‍ ഇറങ്ങിയില്ല നഗര ജീവിതം അത്രയധികം തന്നെ അടിമയാക്കി കളഞ്ഞു
ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബുകളെ ഭയന്ന് ,വര്‍ഗീയ കലാപങ്ങളുടെ തീക്കാറ്റില്‍ നിന്നും ഓടിയോളിച്ചാണ് ഈ ഗ്രാമത്തിന്റെ സമാധാനത്തിലേക്ക് വന്നത് .ഇവിടം സ്വോര്‍ഗ്ഗം തന്നെ ആണ് .......
മറക്കാന്‍ കഴിയനില്ലാ ആ ഭീതിധമായാ നാളുകള്‍ .....
ഐ ഐ എസ്‌ സി യില്‍ തീവ്ര വാദി ആക്രമണം ഉണ്ടായതിന്‍റെ അടുത്ത നാള്‍ സിയാദ് ഹസ്സന്‍ എന്ന തന്‍റെ പേര് തേടി പോലീസ് എത്തി ....പീഡനത്തിന്റെ കറുത്ത ദിനങ്ങള്‍ .അല്ലാഹ് ! ഒരു മുസ്ലിം ആയി ജനിച്ചതില്‍ വേദന തോന്നിയ നാളുകള്‍ ......
അവസാനം കുറ്റവാളികള്‍ പിടിയിലായപ്പോള്‍ ചണ്ടി പോലെ വലിച്ചെറിയപ്പെട്ടു ......
പിന്നെ ഒരു പലായനം തന്നെ ആയിരുന്നു സഫിയയുടെ വീട്ടുകാരുടെ എതിര്‍പ്പുകളില്‍ നിന്നും ,പോലീസിന്‍റെ കരാള ഹസ്തങ്ങളില്‍ നിന്നും ...ദൂരേക്ക് ......
കേരളം വ്യവസായം വളരാത്ത നാട് .....ഇവിടെ ജീവിക്കാന്‍ ഒന്നുകില്‍ രാഷ്ട്രീയം അല്ലെങ്ങില്‍ മണ്‍വെട്ടി ............
പാവം എന്‍റെ സഫിയ രാജകുമാരിയെപ്പോലെ കഴിഞ്ഞവളാണ്.......

സിയാ ഉം സന്തോഷമായില്ലേ ???
 ഉം ....
ഒരു സോപ്നം പോലെ .....
കഷ്ട്ടപ്പാടുകള്‍ തീരുകയാണോ

ഹമീദ് ഇന്ന് വിളിച്ചിരുന്നു ഒരു ജോലി റെഡി ആയിരിക്കുന്നു
നല്ല സാലറി .ഫാമിലി വിസാ അവസാനം പടച്ചവന്‍ 
കരുണ കാട്ടുകയാണെന്ന് തോന്നുന്നു അല്ലാഹ് .....!!

കോഴി കൂവിയിരിക്കുന്നു നേരം വെളുക്കാന്‍ സമയമായോ
സഫിയ നല്ല ഉറക്കമാണ് .......
പുറത്താരോ സംസാരിക്കും പോലെ ....
ആരാണ് .......ലൈറ്റ് ഓണ്‍ ചെയ്തു മെല്ലെ വാതില്‍ തുറന്നു
ഒരു കൂട്ടം കാക്കിധാരികള്‍
നോ ......
കണ്ണടയും മുന്പായി സഫിയയുടെ നിലവിളി കേട്ടുവോ ...

ആരും ഒന്നും അറിഞ്ഞില്ല

ഗ്രാമത്തില്‍ ബാലന്‍ പിള്ളയുടെ ചായക്കടയില്‍
ആരോ പറഞ്ഞു ...ഇക്കാലത്ത് ആരെയും വിശ്വസിക്കാന്‍
പറ്റൂല്ലാന്നായിരിക്കാന് .ആ കൊച്ചിനേം ചെര്‍ക്കനേം കണ്ടാല്‍
തീവ്രവാധികളാനെന്നു തോന്നോ .....കലികാലം ...അല്ലാണ്ടെന്താ



Saturday, May 21, 2011

തീവ്രവാദികളുടെ നാട്ടിലേക്ക് ........

നിനക്ക് അത്രത്തടം വരെ ഒന്ന് ചെന്നൂടെന്നു ദേവി അപ്പച്ചി ചോതിച്ചു .അപ്പേട്ടന്റെ സ്വരത്തില്‍ ദേഷ്യം ഉണ്ടായിരുന്നോ ?.ഇന്നലെ വരെ ഈ വീടിന്റെ വിളക്കും ശ്രീയും ഒക്കെ താനായിരുന്നു .ഇന്ന് എല്ലാവരാലും വെറുക്കപ്പെട്ട്‌ മൂലയ്ക്ക് ആര്‍ക്കും വേണ്ടാത്ത ഒരു തകരപ്പെട്ടി പോലെ ......അച്ചോയി പോലും തന്നെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല .അത്ര വല്യ തെറ്റാണോ .......എനിക്കറിയില്ല
ഉമാ..... അമ്മ വിളിക്കണ്
ദാ വരാണ്..
ന്‍റെ കുട്ട്യേ എന്ത് കോലാ നെന്‍റെ
പോട്ടിക്കരയണം എന്നുണ്ടായിരുന്നു .വേണ്ട ഞാന്‍ തളരില്ല
എന്താ നീയ്യ്‌ ശ്രീയുമായി പിണങ്ങിയോ പെട്ടെന്നെന്താ നിനക്കൊരു മനം മാറ്റം
കല്യാണത്തിനു സമ്മതം അല്ലാ എന്നാണോ അമ്മാ ഞാന്‍ പറഞ്ഞത് ???
കല്യാണത്തിനു ശേഷം യു എസ് നു ഞാന്‍ വരില്ല എന്നല്ലേ പറഞ്ഞുള്ളൂ
ഇതാ ഇപ്പൊ നല്ല ശേലായെ .ശ്രീയുടെ ആഗ്രഹം അമ്ബീഷനും ഒന്നും നിനക്കരിഞ്ഞൂടെ
ഉം .....
തനിക്കെല്ലാം അറിയാം .കുട്ടിക്കാലം മുതല്‍ കാണുന്നതാണ് ശ്രീയേട്ടനെ
ദേവി അപ്പച്ചിയുടെ മോന്‍ .
പഠിക്കാന്‍ ബഹു സമര്ധനായിരുന്നു .യു എസ്ല്‍ പോയി പഠിക്കണം എന്നൊരു ചിന്ത മാത്രമേ
എന്നും എട്ടന് ഉണ്ടായിരുന്നുള്ളൂ .
കുട്ടിക്കാലത്തെ തീരുമാനിക്കപ്പെട്ട സ്നേഹം ഉമയും   ശ്രീകുമാറും ....
അടുത്ത ആഴ്ച അവന്‍ വരാനുണ്ട് എന്താച്ചാല്‍ നീയ്യ്‌ തന്നെ അവനോടു പറഞ്ഞോളു.
ദേഷ്യം ആണെന്ന് തോന്നണു .ഇത് വരെ വിളിച്ചിട്ടില്ല .
അമേരിക്ക .....
എന്ന് മുതലാണ്‌ ഒരു ചെകുത്താന്‍റെ കനവുമായ് തന്‍റെ ഉള്ളിലേക്ക് ഇഴഞ്ഞു കയറിയത്
ഈ കാവും ,തുളസിത്തറയും ,തൊടിയും ഇടവഴിയും ഒന്നും ഇല്ലാതെയും താനൊരു പക്ഷെ
ജീവിച്ചേക്കാം .എന്നാല്‍ താന്‍ വെറുക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് നടുവില്‍ .......???


എന്ത് കണ്ടിട്ടാ നീയിത്ര നെഗളിക്കണേ ...
ശ്രീ ഭയങ്കര ചൂടിലാണ്
ഗസ്റ്റ്‌ ലക്ചറര്‍ എന്നത് അമേരിക്കന്‍ പ്രേസിടണ്ടിന്റെ പനിയാനെന്നാ വിജാരം ?
വീണ്ടും അമേരിക്ക ....
നിന്നെക്കാള്‍ നൂറു കേമത്തികളെ എനിക്ക് കിട്ടും എന്നിട്ടും ഞാന്‍ ......
ശ്രീ നിന്‍റെ സ്നേഹം എന്നെ പതര്‍രിച്ചു കളയുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു .എന്നാല്‍ .....
ഇപ്പോള്‍ നിന്‍റെ സ്വരത്തിലും ആ നാടിന്‍റെ ധാര്‍ഷ്ട്യം ..........
ഒന്നിച്ചു ജീവിക്കാം എന്ന് പറയുന്ന സ്നേഹം എനിക്ക് മനസ്സിലാകും ...
ഒന്നിച്ചു മരിക്കാംഎന്നു പറഞ്ഞാല്‍ ...................
എന്‍റെ ജീവിതം എന്‍റെ മാത്രമല്ല എന്ന് ഞാന്‍ അറിയുന്നു
പക്ഷെ ഒരു .....അഹങ്കാരം ......എന്‍റെ മരണം എന്‍റെതു മാത്രമാണ് .
അമേരിക്കയിലൊക്കെ പോണം എങ്കില്‍ ഒരു നൂറു ജന്മം നീ നോംബെടുക്കണം.
അറിയാതെ ചിരിച്ചു പോയി
മരണത്തിനു മുന്‍പോ ശേഷമോ" നരകം "
ഡ്രാക്കുള കഥ പോലെ ....
മറ്റുള്ളവരുടെ ചോര കുടിച്ചു മദിക്കുന്ന ഒരു ജന സമൂഹം .
ശ്രീ ഈ നാടിന്‍റെ നന്മകളില്‍ ആനന്ദിക്കുന്ന ഒരു ഹൃധയത്തിനുടമ അതല്ലേ ഞാന്‍
കുഗ്രാമത്തിന്റെ അറിവില്ലായ്മയില്‍ ശിരസ്സുയര്‍ത്തത്താ പൊട്ടി പെണ്ണ് എന്ന ലേബലില്‍
നിനക്ക് ആനന്ദം കിട്ടുന്നു എങ്കില്‍ ആയിക്കോളൂ ..........
ഈ ജന്മം ഞാന്‍ കാത്തിരുന്നു തീര്‍ക്കാം നിന്നോടുള്ള സ്നേഹത്തില്‍ ...............
സൌജന്ന്യമോ ..........ഔധാര്യമോ.............?
രണ്ടുമല്ല സ്നേഹത്തിന്റെ  നീയറിയാത്ത മറ്റൊരു മുഖം ....









Thursday, February 3, 2011

വിരുന്നുകാര്‍ ........

ജീവന്റെ തുടിപ്പ് കൈകളില്‍ നിന്നും അകന്നു പോകുന്ന വന്യത .പച്ച മാംസത്തിലേക്ക് പാഞ്ഞു കയരാനടുക്കുന്ന ആയുധങ്ങളുടെ കിലുകിലാരവം .ഓടുകയായിരുന്നു അയാള്‍ ,റോയ് മാത്യു .രണ്ടു ദിവസം മുന്‍പാണ്‌ കമ്പനി അയാളെ ഒരു ട്രെയിനിംഗ് നായി അഹമ്മധബാധ് ലേക്ക് അയച്ചത് .പെട്ടെന്നായിരുന്നു വര്‍ഗീയ ലഹള പൊട്ടി പുറപ്പെട്ടത്‌ എവിടെ തിരിഞ്ഞാലും കുറെ പിശാചു രൂപികളായ മനുഷ്യര്‍ .അറവു കാരെപ്പോലെ മാംസത്തെ അരിഞ്ഞു തള്ളുകയാനവര്‍ .
എങ്ങോട്ട് എന്നറിയാതെ ........ഇനി ഓടുവാന്‍ വയ്യാ ......നെഞ്ച് തളര്‍ന്നു പിടക്കുന്നു തൊണ്ട ഒന്ന് നനക്കാന്‍ ആയെങ്ങില്‍ വൃഥാ മോഹിച്ചു ...ഓക്കാനം വന്നു കന്നുകാലികള്‍ കുടിച്ചതിനു ബാക്കി വന്ന വെള്ളമാണ് ....എങ്കിലും നെഞ്ചിന്റെ  പിടപ്പ് അകന്നിരിക്കുന്നു ....എന്തോ ഒരു ശബ്ദം ....കുതറി പിടയുന്ന ഒരു ജീവന്റെ ഞരക്കം  .....കൂരിരുള്‍ കാലില്‍ തട്ടിയത് .....കാലു നനയുന്നതരിഞ്ഞു ,ചോരയുടെ മനം മടുപ്പിക്കുന്നെ ഗന്ധം രണ്ടു മൃത ദേഹങ്ങള്‍!!!! പതിയെ ചെറിയ വെളിച്ചം കണ്ണിലേക്കു എത്തുകയാണ് ശ്വാസം നിലച്ചപോലെ ...ഒരു പെണ്‍കുട്ടിയുടെ മാനത്തിലെക്കും  ജീവനിലെക്കും ദംഷ്ട്രകള്‍ ആഴ്ത്തുന്ന ഒരു നരാധമന്‍ .കയ്യില്‍ കിട്ടിയതെന്തെന്നു നോക്കാതെ ആഞ്ഞു വീശിപ്പോയി ,തല മണ്ണിലേക്ക് മൂക്ക് കുത്തി .....കുതിച്ചൊഴുകുന്ന രക്ത പുഴ. ഒരു നിമിഷം പെണ്‍കുട്ടി അലറിക്കരഞ്ഞു അവളുടെ തുറന്ന വായ്‌ അങ്ങനെ തന്നെ ഇരിക്കയാണ് ...നെഞ്ചിലേക്ക് വീണ കബന്ധത്തെ തള്ളി മാറ്റാന്‍ കഴിയാതെ തുറിച്ച കണ്ണുകളോടെ ...മുഖം പൊത്തി പോയി അയാള്‍ .... 
ബോധ ശൂന്യ ആയ  പെണ്‍കുട്ടിയെയും തോളിലിട്ടു ....നീങ്ങയാണ് റോയ് ...ചുമക്കാന്‍ ആവുന്നില്ല ....അയാള്‍ നിലത്തിരുന്നു ഒരു പൂച്ച കുഞ്ഞിന്റെ കരച്ചില്‍ പോലെ ...ദൈവമേ .....ആരോ വലിച്ചെറിഞ്ഞ പോലെ ചപ്പു ചവറുകള്‍ക്കിടയില്‍ ഒരു കുഞ്ഞു ശബ്ദമില്ലാതെ വായ്‌ തുറക്കുകയാണ് ....
ഒരു കഴുതയുടെ പുറത്തു പെണ്‍കുട്ടിയെയും വച്ച് കെട്ടി കുഞ്ഞുമായി ജീവന്റെ പ്രേതീക്ഷയിലേക്ക് അയ്യാള്‍ തന്‍റെ പ്രയാണം ആരംഭിച്ചു.
റോയ് ....റോയ് ....ആരോ വിളിക്കുന്നു ....താന്‍ എവിടെയാണ് കണ്ണ് തുറന്നു ചുറ്റും നോക്കി .....ദിവ്യ ..രമേശ്‌ .കഴിഞ്ഞു പോയ കുറെ ദിവസങ്ങളിലെ ഭീതിധങ്ങള്‍ ആയ ഓര്‍മ്മകള്‍ മനസിലൂടെ കടന്നു പോയി താന്‍ ബാംഗ്ലൂര്‍ എത്തിയതും .കുഞ്ഞിനേയും അവളെയും ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതും എല്ലാം ഒരു സോപ്നം പോലെ ....
യാത്ര പറയുമ്പോള്‍ ദിവ്യാ ഓര്‍മ്മിപ്പിച്ചു .റോയ് ഡോക്ടര്‍ പറഞ്ഞതൊന്നും മറക്കരുത് ..ഒരു ഷോക്കില്‍ എല്ലാ പ്രതികരണ ശേഷിയും ഇല്ലാതായി മരപ്പവയെ പോലെ ആയിരിക്കുന്നു ആ പെണ്‍കുട്ടി ...കുഞ്ഞിന്റെ കാര്യം കുഴപ്പമില്ല എന്നാലും ഒന്നര വയസുള്ള അവനെ നോക്കാന്‍ ആരെയെങ്ങിലും അന്വേഷിക്കണം .ഏതായാലും പോലീസ് വന്നു ഫോട്ടോ എടുത്തിട്ടുണ്ട് . ബന്ധുക്കള്‍ ആരെങ്ങിലും വരാതിരിക്കില്ല .ഓഫീസില്‍ ഞാന്‍ ഇന്ഫോം ചെയ്തിട്ടുണ്ട് എന്നാലും ഒരു മാസത്തില്‍ കൂടുതല്‍ ലീവ് കിട്ടുമെന്ന് തോന്നണില്ല .
കുഞ്ഞിന്റെ ശാട്യവും വഴക്കുകളും അയാളെ വല്ലാതെ വലക്കുന്നുണ്ടായിരുന്നു.പെണ്‍കുട്ടി ഒന്നും കഴിക്കാതെ ദിവസം പ്രതി അവശ ആയി തീര്‍ന്നു കൊണ്ടിരുന്നു .അവളെ നോക്കുന്നതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം .ഓഫീസില്‍ നിന്നും എന്നും വരും വഴി ദിവ്യാ വരുന്നതായിരുന്നു അയാളുടെ ഏക ആശ്വാസം .അവള്‍ എവിടുന്നോ ഒരു തമിഴത്തിയെ സംഗടിപ്പിച്ചു.അത് വലിയൊരു ആശ്വാസം തന്നെയായിരുന്നു .പെണ്‍കുട്ടിയുടെ കാര്യങ്ങളില്‍ നിന്നൊരു മോചനം അതയാളെ സന്തോഷിപ്പിച്ചു 
പതിയെ പതിയെ തണുത്ത പ്രഭാതങ്ങളും ഈറന്‍ കാറ്റ് തലോടിയ സന്ധ്യകളും കടന്നു പോയ്ക്കൊണ്ടേ ഇരുന്നു .ഓഫീസിലെ തിരക്കുകള്‍ അയാളെ ബുധിമുട്ടിക്കാതായി .ജോലി കഴിഞ്ഞാലുടന്‍ വീടിലെത്തും പിന്നെ കുട്ടി യുടെ കൂടെ കളിച്ചു സമയം പോകുന്നതെ അറിയാറില്ല .പ്രിയയെന്നു വിളിക്കാമെന്ന് പറഞ്ഞത് ദിവ്യാ ആയിരുന്നു .അപ്പൂസ് എന്നത് അയാളുടെ സെലെക്ഷന്‍ ആയിരുന്നു .പ്രിയയുടെ രീതികളിലോന്നും മാറ്റം വന്നില്ല എങ്കിലും അവളുടെ കാര്യങ്ങള്‍ പതിയെ അവള്‍ തന്നെ ചെയ്തു തുടങ്ങിയിരുന്നു .എങ്കിലും രാവിലെ അവള്‍ ഇരുന്ന അതെ ഇടത്തില്‍ തന്നെ ജോലി കഴിഞ്ഞു വരുമ്പോഴും അവളെ കാണപ്പെട്ടു .അപ്പൂസ് പൂര്‍ണ്ണമായും അയാളോടിണങ്ങി കഴിഞ്ഞിരുന്നു .രാവിലെ ജോലിക്ക് പോകാനിറങ്ങുമ്പോള്‍ കല്യാണിയുടെ കൈലിരുന്നു അവന്‍ അലറി കരഞ്ഞു .
ഡാഡിയും മമ്മിയും കൂടെ ഇല്ലാതെ ആദ്യമായി താന്‍ സന്തോഷം എന്താനെന്നറിയുകയാണ് .സ്വൊന്തം ആയി  ഒരു കുഞ്ഞു പിറന്നപ്പോള്‍ .ദത്തു പുത്രനെ അവര്‍ ദൂരേക്ക് അകറ്റി നിര്‍ത്തി .എന്നാലും അയാള്‍ക്ക്‌ പരിഭവം ഒരിക്കലും തോന്നിയില്ല .അവര്‍ തന്നെ വലിചെറിഞ്ഞില്ല .പഠിക്കാനുള്ള ചെലവുകള്‍ വഹിച്ചു .കടലാസ്സില്‍ എങ്കിലും  തന്‍റെ മാതാപിതാക്കലായി .അവരെ കാണാനുള്ള അവകാശം മാത്രം തനിക്കു നിക്ഷേധിച്ചു  ....
മാസങ്ങള്‍ കടന്നു പോകുകയാണ് .....ക്രിസ്തുമസ് വരികയാണ് ...പ്രിയയും അപ്പൂസും തന്‍റെ ജീവിതത്തിലേക്ക് വന്നിട്ട് എട്ടു മാസങ്ങള്‍ ആയിരിക്കുന്നു .അപ്പൂസിനു കളിക്കാനുള്ള പാവ ആയിരിക്കുന്നു പ്രിയാ .അവന്‍ തലമുടിയില്‍ പിടിച്ചു വലിക്കും അടിക്കും .അവന്‍റെ  കൂടെ കളിക്കാത്തത് അവനെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നു .ചിലപ്പോള്‍ വേദന കൊണ്ട് അവളുടെ കണ്ണുകള്‍ നിറയുന്നത് കാണാം എന്നാലും അവളൊരിക്കലും സംസാരിച്ചതെയില്ല .
വര്‍ഷാവസാനം ആയതിനാല്‍ വീട്ടിലെത്തിയിട്ടും ജോലി തിരക്ക് തന്നെ .സോഫ്റ്റ്‌വെയര്‍ സോലുഷന്‍ എന്നാ കമ്പനിയില്‍ പ്രോജെക്റ്റ്‌ ട്രെയിനെര്‍ ആയിരുന്നു അയാള്‍ .
എന്തോ താഴെ വീണുടയുന്ന ശബ്ദം.... അപ്പൂസിന്റെ  അലറിക്കരച്ചില്‍ ....അയാളോടി ചെന്നു തറയില്‍ കിടക്കുന്ന അപ്പൂസിന്റെ  നെറ്റി പൊട്ടി രക്തം ചീറ്റി ഒഴുകുന്നു പ്രിയ അടുതിരിക്കുന്നുണ്ട് ....ഒരു നിമിഷം അയാളുടെ കരങ്ങള്‍ അവളുടെ കവിളില്‍ ആഞ്ഞു പതിച്ചു ...കുഞ്ഞു മേശപ്പുറത്തു കയറുന്നത് കാണാന്‍ നിനക്ക് കണ്ണില്ലായിരുന്നോ ...ഭ്രാന്തു പിടിച്ചപോലെ ആക്രോശിക്കുകയായിരുന്നു അയാള്‍ ...കുഞ്ഞിനേയും  വാരിയെടുത്ത് ഓടുകയായിരുന്നു .ഹോസ്പിറ്റലില്‍ എത്തി ഡോക്ടര്‍ അപ്പൂസിനു കുഴപ്പമൊന്നും ഇല്ലെന്നു പറയും വരെ അയാള്‍ ഒരു ഒരു തീക്കുന്ടത്തില്‍ എന്നപോലെ വെന്തുരുകി .
മടങ്ങുമ്പോള്‍ വല്ലാതെ കുന്ടിതം തോന്നി താന്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത് .....അവള്‍ക്കു സുഖം ഇല്ലാത്തതല്ലേ ....അപ്പോള്‍ ഒന്നും ഓര്‍ത്തില്ല ....
പ്രിയാ ......സോറി .....എനിക്ക് .....അപ്പോഴു ...
അവള്‍ ജനാലക്കലേക്ക് മുഖം തിരിച്ചു .അവളുടെ കവിളുകള്‍ ചുവന്നു തിണര്‍ത്തു കിടക്കുന്നു ..
ഏങ്ങല്‍അടിക്കുന്നുന്നുണ്ട് ......
റോയ് ......ഞാന്‍ ........അവള്‍ വിതുമ്പി 
അയാള്‍ വിശ്വാസം വരാത്തതുപോലെ മിഴിച്ചു നിന്നു .......
എട്ടു മാസങ്ങള്‍ക്ക് ശേഷം പ്രിയാ ......അവള്‍ ........സംസാരിക്കുന്നു .....കവിളുകളിലൂടെ പാഞ്ഞൊഴുകുന്ന ചുടു നീരുറവ  അയാള്‍ അറിയുന്നുണ്ടായിരുന്നില്ല ....
മനസ് നിറയുകയായിരുന്നു .ജീവിതം തന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് ....
മനോഹരമായ സായാഹ്നങ്ങള്‍ .....പ്രിയ പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ് ....ദിവ്യയും രമേഷും വന്നിരിക്കുന്നു ..എല്ലാവരും പെട്ടെന്ന് റെഡി ആവു .നമ്മളിതാ ലാല്‍ ബാഗ്‌ ഗാര്ടെനിലേക്ക് പോകുന്നു .അതിനു ശേഷം പിസാ .ഇന്നത്തെ ചെലവ് എന്‍റെ വക രമേശ്‌ പ്രേക്യാപിച്ചു ...അതെ സാറേ ബില്ല് കൊടുക്കുമ്പോള്‍ എന്‍റെ ക്രെഡിറ്റ് കാര്‍ഡു ചോത്തിചെക്കരുത്‌.പോടീ അവിടുന്ന് ..എല്ലാവരും പൊട്ടിച്ചിരിച്ചു ....സന്ധ്യയില്‍ അപ്പൂസിനെയും കൊണ്ട് നടക്കുമ്പോള്‍ നീലാകാശത്തിന്റെ സൌമ്യത തന്‍റെ ജീവിതത്തില്‍ പ്രകാശം നിറയ്ക്കുന്നത് അയാള്‍ കണ്ടു .ഒരായിരം പൂക്കള്‍ പൂക്കുന്ന ഒരു സോപ്നത്തിലായിരുന്നു അയാള്‍ 
മടങ്ങി വരുമ്പോള്‍ റോയ് സ്രെധിച്ചു പ്രിയയുടെ മുഖം വാടിയിരിക്കുന്നു .
അപ്പൂസിനെ അവള്‍ കൊണ്ട് പോയി അവളുടെ കിടക്കയില്‍ കിടത്തി ....
വെറുതെ കണ്ണടച്ച് കിടന്നു .....ഉറക്കം അകന്നു നില്‍ക്കുന്നു ....നിറയുന്ന സന്തോഷത്തിലും 
ധൂരെയെന്ഗോ ഒരു ഭീതി യുടെ നിശബ്തത തന്നെ അലട്ടുന്നു ........സന്ധ്യയില്‍ ........പകലിനും രാത്രിക്കും ഇടയില്‍ ഒരു മഞ്ഞ വെളിച്ചത്തില്‍ ചിലക്കുന്ന മൂങ്ങയുടെ വെറുപ്പുളവാക്കുന്ന ശബ്ദം ....എപ്പോഴോ ഉറങ്ങി പോയി ...............
പ്രിയ വളരെ സന്തോഷത്തിലാണ് .......ഏയ്‌ എന്താണ് .....പതിവില്ലാത്ത ഒരു .....
വല്ലപ്പോഴുമാണ്  ആ  മുഖം ഇങ്ങിനെ വിടര്‍ന്നു കാണുന്നത് ....
പ്രിയ അല്ലാ ....ശ്രേയാ ............അതാണെന്റെ പേര് ....
ഞാനിന്നു നാട്ടിലേക്ക് വിളിച്ചു .............അങ്കിള്‍ നോടും ആന്റി യോടും സംസാരിച്ചു ....പെട്ടെന്നവള്‍ മുഖം കുനിച്ചു ഡാഡി യെയും മമ്മിയും ഇനി ഒരിക്കലും എനിക്ക് കാണാനാവില്ല റോയ് അവള്‍ കരഞ്ഞു. രണ്ടു മൃത ദേഹങ്ങള്‍ അയാള്‍ക്കൊര്‍മ്മ വന്നു .അവര്‍ വരുന്നു നാളെ കഴിഞ്ഞു ....അവളുടെ കണ്ണ് നീരുകള്‍ തിളങ്ങി .....അയാളുടെ പുഞ്ചിരിയിലും കണ്ണ് നീരിന്റെ നനവുണ്ടായിരുന്നു .
ഏയ്‌ റോയ് പോകുന്നില്ലേ ദിവ്യ ആണ് ....സമയം ആറ് മണി ആയിരിക്കുന്നു .
ഓഫീസില്‍ നിന്നും എല്ലാരും തന്നെ പോയ്‌ കഴിഞ്ഞിരിക്കുന്നു .....
ദിവ്യാ പറയാന്‍ മറന്നു .....നാളെ  ഞാന്‍ ലീവ് ആണ് ...പ്രിയെയും അപ്പൂസിനെയും കാണാന്‍ നാളെ അവരുടെ നാട്ടില്‍ നിന്നും ബന്ധുക്കള്‍ വരുന്നുണ്ട് ......
അവള്‍ വിശ്വാസം വരാത്ത പോലെ അവനെ നോക്കി .....സത്യാണോ 
ഉം ......പ്രിയ ഫോണ്‍ ചെയ്തു ....അവളുടെ ഓര്‍മ്മകളെല്ലാം തിരികെ എത്തിയിരിക്കുന്നു ...നിനക്ക് നാളെ ലീവ് എടുക്കാന്‍ കഴിയോ .....
ഒരു തോഴി വച്ച് തന്നാല്‍ ഉണ്ടല്ലോ ...ഇപ്പോള്‍ ആണോ പറയുന്നത് രാവിലെ പറഞ്ഞിരുന്നെങ്ങില്‍ കിട്ടിയേനെ ....അവള്‍ക്കു വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു .....
ഞാന്‍ ....ഞാന്‍ ...ഓര്‍ത്തില്ല ...
ഡിന്നര്‍ നു ദിവ്യയും രമേഷും വന്നിരുന്നു ....
അവര്‍ക്കും വലിയ വിഷമമായിരുന്നു ....വളരെ കുറച്ചു നാളുകൊണ്ട് എല്ലാരും ഒരു കുടുംബം പോലെ അടുത്തിരുന്നു .പെട്ടെന്നുള്ള പിരിയല്‍ ....റോയ് മാത്രം പെട്ടെന്ന് ഉത്സാഹവാനായി കാണപ്പെട്ടു ഇടയ്ക്കിടെ തമാശകള്‍ പൊട്ടിച്ചും അപ്പൂസിനെ വാരി ഊട്ടിയും അയാള്‍ എല്ലാവരുടെയും ശബ്ധമാവുകയായിരുന്നു ...രോഹിത്തും നാളെ വരാനുണ്ട് പ്രിയ പെട്ടെന്ന് പറഞ്ഞു ....ഞങ്ങളുടെ എന്ഗെജുമെന്റ്റ്  കഴിഞ്ഞതാ .....ജൂണില്‍ കല്യാണം നടക്കേണ്ടതായിരുന്നു ......അവള്‍ പാതിയില്‍ നിര്‍ത്തി .............അപ്പൂസിന്റെ ഡാഡി ലഹളയില്‍ മരിച്ചു പോയി മമ്മി ....മമ്മി നാളെ വരും ....
റോയ് .....എന്താ ഇവിടെ നില്‍ക്കണേ .....മഴ വീഴുമെന്നു തോന്നണു .....ടെറസ്സില്‍ ഉണങ്ങാനിട്ട തുണികള്‍ മടക്കി എടുക്കുകയാനവള്‍ ....തണുത്ത കാറ്റ് .....റോയ് എനിക്കറിയാം അപ്പൂസിനെ പിരിയ്യാന്‍ നിങ്ങള്ക്ക് എത്ര വിഷമം ഉണ്ടെന്നു ...അയാള്‍ വെറുതെ ചിരിച്ചു .
അപ്പൂസ് ഉറക്കം പിടിച്ചിരിക്കുന്നു അയാള്‍ അവനെ എടുത്തു തോളത്തു കിടത്തി ....അവനൊന്നു ഞരങ്ങിയിട്ടു വീണ്ടും ഉറക്കമായി ..പ്രിയാ ....ഇവനിന്ന് എന്‍റെ കൂടെ കിടക്കട്ടെ ....അവള്‍ തലയാട്ടി ...
അവനോടു ചേര്‍ന്ന് കിടക്കുമ്പോള്‍ അയാളോര്‍ത്തു നാളെ മുതല്‍ അവന്‍റെ ......ചിരികള്‍ കുസൃതികള്‍ ശാട്യങ്ങള്‍ ഒന്നും ഈ വീട്ടില്‍ ഉണ്ടാവില്ല .......നെഞ്ച് പൊട്ടുന്നു ...
വാതിലില്‍ മുട്ടുന്ന ശബ്ദം ......പ്രിയ ..............
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ .........
നിശബ്ദമായി തേങ്ങുന്ന മുഖം ....
റോയ് ......അവള്‍ക്കു വാക്കുകള്‍ ...പുറത്തേക്കു വന്നില്ല .....
നിങ്ങള്‍ ദൈവമാണ് റോയ് ..........ഞങ്ങളെ രണ്ടു പേരെയും ജീവിപ്പിച്ച ദൈവം ....
അയാളെഴുന്നേറ്റു ....പ്രിയാ ....
അവനാ മുഖം പിടിച്ചുയര്‍ത്തി ......നമ്മള്‍ പിരിയുകയോന്നുമാല്ലല്ലോ ....
നിന്‍റെ ഏറ്റവും നല്ല സുഹൃത്തായ് ....ഒരു സഹോദരന്‍ ആയ് ഞാനെന്നും ഇവിടെ ഉണ്ടാവില്ലേ ......
നിങ്ങളെ കാണണമെന്ന് തോന്നിയാല്‍ എനിക്കോടി വരാമല്ലോ ........അവന്‍റെ ശബ്ദം ഇടറി പ്പോയി .......
പതിനൊന്നു മണി ആയപ്പോഴേക്കും .....അവര്‍ എത്തി ....പ്രിയയുടെ അങ്കിള്‍ ആന്റി രോഹിത് അപ്പൂസിന്റെ മമ്മി രണ്ടു ബന്ധുക്കള്‍ .അപ്പൂസ് ഒന്ന് സംശയിച്ചു പിന്നെ മമ്മിയുടെ കൈയ്യിലേക്ക് ചാടി ചെന്നു ....അവര്‍ നിര്‍ത്താതെ കരയുകയായിരുന്നു ....അവനെ ഉമ്മകല്‍ക്കൊണ്ട് മൂടി .....
അവര്‍ ഇടയ്ക്കു ചിരിക്കും പിന്നേം കരയും .ഒരമ്മയുടെ സ്നേഹം ...ലാളന ....കണ്ടു നില്ക്കാന്‍ അയാള്‍ അശക്തനായിരുന്നു ......
നാലുമണി കഴിഞ്ഞപ്പോള്‍ അവര്‍ പോയി ......എല്ലാരും കൂടെ ചെല്ലാന്‍ അവനെ ഒരു പാട് നിര്‍ബന്ധിച്ചതാണ്‌ ............ആര്‍ക്കും സംസാരിക്കാന്‍ ആവുന്നുണ്ടായിരുന്നില്ല ....പോകാനിരങ്ങിയപ്പോള്‍ അപ്പൂസ് വല്ലാതെ കരഞ്ഞു ......
റോയ് പോയി വരട്ടെ .......പ്രിയ .....അവള്‍ കടിച്ചു പിടിച്ചിരിക്കയാണ്‌ .നെഞ്ജോളം എത്തിനില്‍ക്കുന്ന ഒരു തേങ്ങല്‍.... അവന്‍ അറിയുന്നുണ്ടായിരുന്നു ......എല്ലാരും യാത്ര പറയുകയാണ്‌ .....
കണ്ണിനെ ഒരു മൂടല്‍ മറച്ചിരിക്കുന്നു .....
കാര്‍ കണ്ണില്‍ നിന്നും അകന്നകന്നു പോകുന്നു ......
നെഞ്ചിന്‍ കൂട് പിടഞ്ഞു ഉഴറുന്നു.....
ചൂട് വായു നിറഞ്ഞ എതോ ഒരു കൂട്ടിലകപ്പെട്ട പോലെ ...ശ്വാസം മുട്ടുന്നു 
പെട്ടെന്നവന്‍ ഉള്ളില്‍ പോയി റെഡി ആയി ബാഗിലേക്കു കുറെ തുണികള്‍ കുത്തി നിറച്ചു ....വീട് പൂട്ടി ഇറങ്ങി ......
വണ്ടി എടുക്കാന്‍ തോന്നിയില്ല നടന്നു ......
ഒരിടി  മുഴക്കം ....
തുള്ളിക്കൊരു കുടം കണക്കെ ........മഴ വീഴുകയാണ് 
കോരി ചൊരിയുന്ന പേമാരി ............
മഴയില്‍ നനഞ്ഞു .........നടക്കുകയാനവന്‍ 
എങ്ങോട്ടെന്നറിയാതെ ....................

Sunday, January 30, 2011

സൈന്‍ ഓഫ്‌

ഞാന്‍ നിന്നെ എത്ര സ്നേഹിച്ചിരുന്നു എന്ന് നിനക്കറിഞ്ഞു കൂടാ .എത്ര വിശ്വാസമായിരുന്നു എനിക്ക് നിന്നെ എന്നും നിനക്കറിഞ്ഞു കൂടാ ....പക്ഷെ നിനക്കറിയാം ....എന്റെ ശരീരത്തിന് പാട്ടിന്റെ മൃതുലഥ ഉണ്ടായിരുന്നെന്ന് .ഏത് കൊടും തണുപ്പിലും അത് നിന്നെ ആളി കത്തിചിരുന്നുവെന്നു .എന്റെ ഓരോ അണുവിലും നിന്റെ കരതലങ്ങള്‍ കൊണ്ട് ഉഷ്ണം നിറക്കുവാന്‍ നീ നന്നായി പഠിച്ചു വച്ചിരുന്നു.തിയേറ്റര്‍ നുള്ളിലെ തണുത്ത ഇരുട്ടില്‍ നീ വേദനിപ്പിച്ച എന്റെ മാറിടത്തില്‍ കറുത്ത പാടുകള്‍ മായാതെ ശേഷിച്ചിട്ടും ഞാന്‍ നിന്നെ വെറുത്തില്ല ....ഈ കുസൃതികലോക്കെയും നാളെ നമുക്കോര്‍ത്തു ചിരിക്കാനുള്ള ഓട്ടോഗ്രാഫുകള്‍ മാത്രമാണെന്ന് നീയെന്ന്നെ ആശ്വോസിപ്പിച്ചു.ഞാനൊരു പൊട്ടി ആയിരുന്നെന്നു നീ ധരിചിരുന്നോ ???സ്നേഹത്താല്‍ ഞാന്‍ ദുര്‍ബ്ബല ആക്കപ്പെട്ടു പോയി ....ഒരു നല്ല മകളാകാന്‍, ഒരു നല്ല സ്ടുടെന്റ്റ്‌ ആകാന്‍, ഒരു നല്ല സിസ്റ്റര്‍ ആകാന്‍ ഒക്കെ എനിക്ക് കഴിഞ്ഞിരുന്നു .ഇപ്പോഴും എനിക്കറിയില്ല എങ്ങിനെ ആണ് ഒരുനല്ല പ്രണയിനി ആവുക എന്ന്.ഇപ്പോഴും എനിക്ക് നിന്നോട് വെറുപ്പോന്നും തോന്നുന്നില്ല ....എന്നല്ലാ ഞാനിപ്പോഴും നിന്നെ ഒരുപാട് സ്നേഹിക്കുന്നു ,,നമ്മള്‍ ഇത് വരെയും യാതൊരു തെറ്റും ചെയ്യാന്‍ ഇടയ്യായിട്ടില്ല എന്നത് ഈ നിമിഷം എന്നെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നു ....പക്ഷെ ......എന്റെ ശരീരത്തിന്റെ ചൂട് ഇനി ഒരിക്കലും നിനക്ക് അറിയാന്‍  ആവില്ല ,,,,,നിന്റെ സ്നേഹങ്ങള്‍ എല്ലാം എന്റെ ഇഷ്ടങ്ങള്‍ തന്നെ ആയിരുന്നു ...എങ്കിലും എന്നെ ദിവസവും  ഊട്ടി വിടുന്ന എന്റെ മമ്മി  ഞാനിപ്പോഴും കുഞ്ഞാനെന്നു എപ്പോഴും എന്നെ ഓര്‍മ്മിപ്പിക്കുന്നു .നിന്റെ ചുംബനങ്ങള്‍ സത്യത്തില്‍ എപ്പോഴും എന്നെ പോള്ളിക്കുകയാണ് ചെയ്തിരുന്നതെന്ന് നീ എന്നെങ്ങിലും അറിഞ്ഞിരുന്നോ ...നീ ഒന്നുമറിഞ്ഞില്ല ....

ഞാനറിയാതെ നീ പകര്‍ത്തിയ എന്‍റെ മനോഹാരിതകള്‍ ഞാനിന്നലെ നിന്‍റെ മൊബൈലില്‍ കണ്ടു .ഞാന്‍ തകര്‍ന്നു പോയോന്നുമില്ല .നിന്‍റെ കണ്ണുകള്‍ ആര്‍ത്തിപിടിച്ചു എന്‍റെ വസ്ത്രങ്ങള്‍ ക്കിടയിലേക്ക് അരിച്ചരിച്ച് കയറാന്‍ ശ്രേമിക്കുന്നത് പലവട്ടം ഞാന്‍ കണ്ടിരുന്നു .എങ്കിലും നമ്മളൊന്നിച്ചു നനഞ്ഞ ആ പുതു മഴയിലും എന്‍റെ സ്നേഹ നിശ്വാസങ്ങല്‍ക്കിടയിലും നീ കണ്ടെത്താന്‍ ശ്രേമിച്ചത് എന്‍റെ നനഞ്ഞൊട്ടിയ മാറിടവും വയറും എല്ലാമാനെന്നത്  എന്നെ അമ്പരപ്പിച്ചു.അവയെന്നും നിന്റേതു മാത്രമായിരുന്നില്ലേ ,????
അടുത്ത ജന്മത്തിലെങ്ങിലും നീ എനിക്ക് മനസ്സിലാക്കി തരണം 
എനിക്കും നിനക്കും എന്താണ് വ്യെത്യാസമെന്നു ....
ഈ ചോധ്യത്തിനൊന്നും നീ ഉത്തരം കണ്ടെത്തെണ്ടാതില്ല 
നീ ഇത് വായിക്കുമ്പോള്‍ ഞാനീ ഭൂമിയില്‍ ഉണ്ടായിരിക്കില്ല ....
സത്യമായിട്ടും ഇപ്പോഴും എനിക്കറിയില്ല  .നീ മൊബൈലില്‍ പകര്‍ത്തിയ ആ ചിത്രങ്ങള്‍ക്ക് എന്ത് സൌന്ദര്യമാണ് ഉള്ളതെന്ന് ....എനി വേ....
നിന്‍റെ ശ്രേയാ സൈന്‍ ഓഫ്‌ ചെയ്യുകയാണ് 
ഗുഡ് ബൈ 


Friday, January 28, 2011

തനിയാവര്‍ത്തനം


"തെരിയാമേ താ കേക്കിരെന്‍ പൈത്യമാ ഉനക്ക് ????'
"അതെന്താ" ...
"ഇപ്പടി പാത്തിട്ടെ ഇരുന്താല്‍ ......പോതുമാ "...
"നിന്‍റെ സമയത്തിനല്ലേ വില .....അവിടെ എന്ത് നടക്കുന്നു എന്നതിന് പ്രസക്തി ഇല്ലല്ലോ"
"സരി എതോ പണ്ണി തോലെന്ഗെ " ...
ശ്രീജന്‍ വെറുതെ ഓര്‍ത്തു .ഇവള്‍ തന്നെ കുറിച്ച് എന്താവും വിജാരിക്കുക ......
അകലെ അസ്തമയ സൂര്യനെ നോക്കി ഇങ്ങനെ ഇരിക്കാന്‍ വല്ലാത്ത സുഖം തോന്നുന്നു ....കാറ്റിനു എന്തെല്ലാമോ പറയാനുണ്ടെന്ന് തോന്നി .
നാളെയും ലീവ് ആണ് ഒന്നും ചെയ്യാനില്ല .....മലയ്ഷ്യയില്‍ വന്നിട്ട് മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു .....
ഇന്നലെ കഴിഞ്ഞത് പോലെ ....ഒരിടവപ്പാതിയില്‍ അമ്മയുടെ കണ്ണ് നീരിനു മുന്‍പിലൂടെ തിരിഞ്ഞു നോക്കാന്‍ ത്രാണി ഇല്ലാതെ .....
ഒന്നുമില്ലായിരുന്നു ആശിക്കാന്‍ അമ്മയുടെ കഷ്ടപ്പാടുകള്‍ കുറക്കണം
ഒരു ദിവസം പണിക്കു പോയില്ലെങ്ങില്‍ പുകയാത്ത തങ്ങളുടെ അടുപ്പ് മാറ്റി ...അമ്മയെ നന്നായി നോക്കണം ....എന്നിട്ടോ ഇവിടെ വന്നു എട്ടു മാസം തികയും മുന്‍പ് അമ്മ പോയി ഇനി തനിക്കായി ആരുമില്ല ഈ ഭൂമിയില്‍ ......ശൂന്യത തോന്നണുണ്ടോ അല്‍പ്പം പോലും ഇല്ല ....തന്‍റെ ജീവിതം എന്നും ഇങ്ങിനെ തന്നെ ആയിരുന്നു

"എന്നങ്ങ്കെ എതാവതും പേസു എനക്ക് സുത്തമാ ബോര്‍ അടിക്കത്"
"നിനക്ക് പോണോ "
"ഒരു മണി നേരം ആകലയെ" .....
"അതാണോ "......
"ഇതാ ബാക്കി പണം നീ പൊക്കോ ".
അവള്‍ കുറച്ചു നേരം സംശയിച്ചു നിന്നു......
"ഓകേ ഡാ ചെല്ലം അപ്പുറം പാക്കലാം" ....
വെറുതെ നാട് വരെ ഒന്ന് പോയി വന്നാലോ .സന്തോഷിക്കനായി ഒന്നും അവശേഷിച്ചിട്ടില്ല അവിടെ ....ഓര്‍മ്മകള്‍ക്ക് പോലും പുക കറ പിടിച്ചിരിക്കുന്നു .അച്ഛനില്ലാതെ ജനിച്ചത്‌ കൊണ്ടാവാം ചുറ്റുമുള്ള കുട്ടികളൊന്നും കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല ......അല്ലെങ്ങില്‍ തന്നെ കളികലോടൊന്നും തനിക്കു പണ്ടേ താല്പര്യങ്ങള്‍ ഇല്ലായിരുന്നല്ലോ .എത്ര നേരം തനിചിരുന്നാലും മതിയാകുമായിരുന്നില്ല .ഇപ്പോള്‍ മാത്രം എന്തോ കൂടെ ആരെങ്ങിലും ഇരിക്കുന്നത് സന്തോഷം തരുന്നു ....
മൈടിന്‍ സൂപ്പര്‍ മാര്‍കെറ്റ് ലേക്ക് പോകുമ്പോഴും വരുമ്പോഴും കാണാം ഈ തമിഴത്തിയെ സുന്ദരിയാണ് .......ശാലീനയാണ് ......എല്ലാത്തിനും ഉപരിയായി ?????????
തിരക്കുള്ള ജോലിക്കാരിയാണ് മണിക്കൂറിനു ശമ്പളം വാങ്ങുന്നവള്‍ .....പാവം എല്ലാവര്ക്കും കാണും ഓരോ കാരണങ്ങള്‍ ...വിശധീകരണങ്ങള്‍ ......
സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു ......ദൂരെ കപ്പല്‍ ഒന്ന് നങ്ങ്കൂരം ഇട്ടിട്ടുണ്ട് ....എത്ര കണ്ടാലും മതി വരാത്ത സന്ധ്യ ആണ് ഇവിടുത്തേതു .....
ലക്ഷ്മി വരുന്നുണ്ട് .....
"എന്ത് പറ്റി കണ്ടിട്ട് ഒരാഴ്ച ആയല്ലോ" .....
അവള്‍ കൂര്‍പ്പിചോന്നു നോക്കി ......
"ഓ സോല്ലനമാ ....തെരിയാതാ" .....
എനിക്കെങ്ങിനെ അറിയും ഞാന്‍ വിചാരിച്ചു നിനക്ക് വല്ല നല്ല കോളും കിട്ടിക്കാനുമെന്നു ......
"പോങ്ങ്കെ നീങ്ങ്കെ വേറെ" ......
"പറ എന്താ വിശേഷങ്ങള്‍ നിന്നെ കാണാന്‍ ഇന്ന് സൂപ്പര്‍ ആയിട്ടുണ്ട്‌"
"അപ്പടിയാ എന്നാ പോലാമാ "
"എവിടെ "
"കിന്റല്‍ പണ്ണ്‍രീങ്ങ്കലാ "
"ലക്ഷ്മി എനിക്ക് സംസാരിക്കാന്‍ ഒരു കൂട്ട് വേണം ......അതാണ്‌ ഞാന്‍ നിന്നെ വിളിക്കുന്നത്‌ ഈ നഗരത്തില്‍ ഞാന്‍ അറിയുന്നവര്‍ ആരുമില്ല ......പിന്നെ എന്നെ കാണുമ്പോള്‍ നീ എന്നും പുഞ്ചിരിക്കും തലകുലുക്കും ....നിന്‍റെ തിരക്ക് എനിക്കറിയാം അതല്ലേ ഞാന്‍ നിനക്ക് പണം തരുന്നത് "
"ഉന്നെ പുരിന്ജിക്കവേ മുടിയാത് "
പതിയെ പതിയെ അവളില്‍ എന്തോ ഒരു മാറ്റം  .....ഇയ്യിടെ ആയി പണം വാങ്ങിക്കാന്‍ അവള്‍ക്കെന്തോ വല്ലാത്തൊരു  വ്യ്ഷമ്യം പോലെ .
"ഇത് വേണ്ടാട്ടോ ഈ തൊട്ടും തലോടീം ഉള്ള സ്നേഹം അത്ര നല്ലതല്ല "...
അവള്‍ പിണങ്ങി ദൂരെ മാറിയിരുന്നു .....മനസ്സ് പെട്ടെന്ന് പിന്നോട്ട് പോയി .....
"ശ്രീജാ" .....അയലത്തെ റോസി ചേച്ചിയാണ് .....ഉം ....എന്താ നീ പറമ്പിലേക്ക് ഒന്ന് വാ പോച്ച മുറിച്ചു വച്ചിരിക്കുന്നു ഒന്ന് തലയില്‍ വച്ച് തരുമോ .....നാശം പണ്ട് തൊട്ടേ ഇഷ്ടല്ല ഈ സാധനത്തിനെ ...
അവന്‍ വരുന്നത് കണ്ടു അവള്‍ വല്ലാത്തൊരു ചിരി ചിരിച്ചു ....അവര്‍ കുനിഞ്ഞു നിന്നു വീണ്ടും പോച്ച മുറിക്കയാണ് ആ നിറഞ്ഞ മാറിടങ്ങള്‍ തന്നെ കാട്ടുകയാണ് ഉദ്ദേശം .....സാരി മുട്ടുവരെ പൊക്കി കുത്തിയിട്ടുണ്ട്‌ ....നാണമില്ലാത്ത ഒരു സാധനം ...എന്താ കുട്ടാ ഒരു മൈന്‍ഡ് ഇല്ലാതെ .ചേച്ചി വന്നു പോച്ച പിടിക്ക് എനിക്ക് വേറെ ജോലി ഉള്ളതാ .....
നാ വരട്ടുമാ .....
അവള്‍ ചിന്തകളില്‍ നിന്നും ഉണര്‍ത്തി ....മുഖം വീര്‍ത്തു തന്നെയാണ് ഇരിക്കുന്നത് .....നമുക്ക് വല്ലതും കഴിച്ചാലോ
വേണ്ടാ
വാന്നെ
അവള്‍ വളരെ പതുക്കെ ഭക്ഷണം കഴിക്കുന്നത്‌ നോക്കിയിരുന്നു
നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ
എതുക്ക്‌
എന്‍റെ ഉള്ളു നിറയെ സ്നേഹമാണ് ......ആര്‍ക്കും കൊടുക്കനില്ലാത്ത സ്നേഹം ...........
ഒരു പെണ്ണിനെ സ്നേഹിക്കാന്‍ അവളിലളിയാന്‍ ഒരുപാടുണ്ട് ദാഹം ഉള്ളില്‍ ...........
സ്നേഹത്തില്‍ നിന്നുമല്ലേ കാമം ജനിക്കുന്നത് .........
അതോ കാമത്തില്‍ നിന്നും സ്നേഹമോ .............
അവള്‍ ചിരിച്ചു .....ദിവസവും എത്ര എത്ര സ്നേഹം കാണുന്നതാ അവള്‍ ......
നീ വരുന്നോ എന്‍റെ കൂടെ ഞാന്‍ കൊണ്ട് പോകട്ടെ നിന്നെ എന്‍റെ നാട്ടിലേക്ക് ..................
അവളുടെ കണ്ണുകള്‍ നിറയുന്നു .........
പെട്ടെന്നവള്‍ പുഞ്ചിരിച്ചു
നിജമാ ഉങ്കളുക്കു പൈത്യം താ
അല്ലടാ നിറഞ്ഞ മനസോടെ ഞാന്‍ വിളിക്കുകാ .........നീ വരുന്നോ ....
ഭക്ഷണം കഴിക്ക പാതിയില്‍ നിര്‍ത്തിയിട്ടു അവളെഴുന്നേറ്റു ........ഒന്നും മിണ്ടാതെ അവള്‍ നടക്കുകയാണ് ...........
ലക്ഷ്മീ ...............
കുറെ ദിവസം അവളെ കണ്ടതെ ഇല്ല ...........
ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ..............നന്നായി ക്ഷീണിച്ചിരിക്കുന്നു .............ഫ്ലൈ ഓവര്‍ലേക്ക്  കയറുകയായിരുന്നു .....കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല അഴിയിട്ട ഒരു പോലീസ് വാന്‍ അതിനുള്ളില്‍ അനവധി പെണ്‍കുട്ടികളുടെ കൂടെ ...............ലക്ഷ്മി

അറിയാതെ കൈ നീട്ടി പോയി ..........ലക്ഷ്മീ .............
അവള്‍ തന്നെ കണ്ടിരിക്കുന്നു .............ഒരു നിമിഷം അവള്‍ തന്‍റെ തല മടിയിലേക്ക്‌ ചായ്ച്ചു ...............
ഒരുവട്ടം അവള്‍ മുഖം ഉയര്‍ത്തി നോക്കുമെന്ന് ഞാന്‍ വെറുതെ മോഹിച്ചു ..................എന്തിനായിരുന്നു അത് ...................
അറിയില്ല ..........................എനിക്കൊന്നുമറിയില്ല ...................
ഒന്നും .........................

Thursday, January 27, 2011

ഓര്‍മ്മക്കുറിപ്പുകള്‍


മമ്മീ ഞാനിന്നു പോകുന്നില്ല ചിണുങ്ങല്‍ നിര്‍ത്താതെ തന്നെയാണ് ശാട്യം .എന്‍റെ കുഞ്ഞേ നിന്നെക്കൊണ്ടു ഞാന്‍ തോറ്റു പോകെ ഉള്ളു .പോയില്ലെങ്ങില്‍ ഡാഡി ചോതിക്കും അപ്പോള്‍ ഉള്ള സത്യമൊക്കെ ഞാന്‍ പറയും .എടീ അമ്മേ ഞാന്‍ പൊക്കോളാം.സോപ്ന കിടക്കയില്‍ നിന്നും പതിയെ എഴുന്നേറ്റു .എന്‍റെ മോന്‍ ഈ കാപ്പി കുടിക്കു എന്നിട്ട് നല്ല കുട്ടിയായി കുളിച്ചിട്ടു വാ .
ഹോസ്പിറ്റലിന്റെ പടികള്‍ കയറിയപ്പോള്‍ വല്ലാതെ ചമ്മല്‍ തോന്നുന്നുണ്ടായിരുന്നു .ഡ്യൂട്ടി റൂമില്‍ ചെന്നതും അവളെ കണ്ടു എല്ലാരും ചിരിക്കാന്‍ തുടങ്ങി .മിണ്ടാതെ പോയി ഒരു മൂലക്കിരുന്നു .ഡോക്ടര്‍ റൂണി വന്നു അവളുടെ അടുത്ത് നിന്നു അവള്‍ മൈന്‍ഡ് ചെയ്തില്ല .കളിയാക്കനാണ് ......മനസ്സിലായി ....ദിവ്യാ ഇവിടേ വാ സോപ്നയെ ഒന്നും പറഞ്ഞെക്കല്ല് കേട്ടോ അവളെന്റെ സ്വൊന്തം ആളാ......അവളെഴുന്നേറ്റു കാന്റീന്‍ ലേക്ക് നടന്നു പുറകില്‍ ചിരികള്‍ ഉയരുന്നത് അറിയുന്നുണ്ടായിരുന്നു .തനിക്കെന്താണ്‌ പറ്റിയത് ...??ഇന്നലെ ഈവെനിംഗ് ഡ്യൂട്ടി ആയിരുന്നു .ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഡ്യൂട്ടി റൂമില്‍ നിന്നും പുറത്തേക്ക് വന്നത് .ഡേബാറ്റിക് പേഷ്യന്റ് ആയ ചൈനീസ് അങ്കിള്‍ന്‍റെ ബെഡ്നരുകില്‍ നിന്നുമാണ് ഒച്ച ഒരു ചെറുപ്പക്കാരന്‍ അയാളെ ചൈനീസില്‍ എന്തൊക്കെയ്യോ പറയുന്നു മുഖം കുനിച്ചു നില്‍ക്കുന്ന അങ്കിള്‍ ഇടയ്ക്കിടെ മുഖമുയര്‍ത്തി ആ ചെറുപ്പക്കാരനെ ദീനമായി നോക്കുന്നു .സോപ്ന അങ്ങോട്ട്‌ നടന്നു അവളെ കണ്ടു ആ ചെറുപ്പക്കാരന്‍ വീണ്ടും എന്തെക്കെയോ പറഞ്ഞിട്ട് പിന്തിരിഞ്ഞു നടന്നു .അവള്‍ അടുത്ത് ചെന്നു അങ്കിള്‍ പതിയെ മുഖമുയര്‍ത്തി പതിയെ ചിരിച്ചു ..."മകനാ "മിഴികളില്‍ കണ്ണ് നീരിന്റെ തിളക്കം !!! ഒരു നിമിഷം അവള്‍ പൊട്ടിക്കരഞ്ഞു പോയി ..............കരച്ചില്‍ നിര്‍ത്താനേ കഴിയുന്നില്ല ...അടുത്ത ബെഡ്ഡില്‍ നിന്നെല്ലാം ആളുകള്‍ ഓടി വരുന്നു .എന്താ പറ്റിയെ....അയാളും ആകെ പരിഭ്രമിച്ചു പോയി ..അവള്‍ മെല്ലെ ബാത്ത് റൂമിലേക്ക്‌ നടന്നു ....തനിക്കെന്താണ്‌ പറ്റിയത് ....ആവോ .....
കാന്റീനില്‍ നിന്നും മടങ്ങുമ്പോള്‍ ലീവ് എടുത്താലോ എന്നാലോചിച്ചു .വാര്ടിലെക്കേത്തുന്നതിനു മുന്‍പേ കേട്ടു ബഹളം ...
ആക്സിടെന്ട്‌ കേസ് ആണ് ....ചെന്നൊന്നു എത്തി നോക്കി സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ദേഹമാസകാലം ചോരയില്‍ കുളിച്ച്‌ .....ഓപ്പറേഷന്‍ തീയറ്റര്‍ ലേക്ക് ട്രോളി വേഗത്തില്‍ നീങ്ങുന്നു ...
എട്ടു മണിയായി പോകാന്‍ ഉള്ള ഒരുക്കം കൂട്ടുമ്പോഴാണ് സിസ്റ്റര്‍ ജോളി വിളിച്ചത് സോപ്നാ ഒരു അഡ്മിഷന്‍ ഉണ്ട് .ദേഷ്യം വന്നു പോകാന്‍ ഇറങ്ങുമ്പോള്‍ മാത്രേ ഈ തള്ള എന്നും വിളിക്കൂ ഇന്ന് പത്തായാലും പോക്ക് നടക്കില്ല .
ഓ മുന്‍പ് കണ്ട ആ ആക്സിടെന്റ്റ്‌ കേസാ .കേസ് ഷീറ്റ് നോക്കി ഷിബു ചെറിയാന്‍ മലയാളി ആണ് ...ബോധം വന്നിട്ടില്ല .....തലയ്ക്കു ഇഞ്ചുറി ഉണ്ടെന്നു തോന്നുന്നു .
പിറ്റേന്ന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു .ആ ചെറുപ്പക്കാരന് ബോധം അപ്പോഴും വീണിട്ടില്ല ...മരുന്നിനോട് രേസ്പോണ്ട് ചെയ്യുന്നുണ്ട് അത് തന്നെ ആശ്വാസം .
 .നൂറോ ഐ സി യു വിലെ  തണുപ്പ് ഓരോ രോമാകൂപങ്ങളിലെക്കും മൊട്ടു സൂചി പോലെ തുളച്ചു കയറുന്നു.ഓടി നടന്നു ജോലി ചെയ്തു അങ്ങനെ എങ്കിലും ഈ തണുപ്പൊന്നു കുറയട്ടെ .
പോക്കാണെന്ന് തോന്നുന്നെടി സിജി പറഞ്ഞു ലോറി യുടെ അടീല്‍  ചെന്നു കേറീതാ .കോറമംഗള എങ്ങന്ടാ വീട് .സോപ്ന അയാളുടെ അടുക്കല്‍ ചെന്നു മോണിട്ടര്‍ എല്ലാം ചെക്ക്‌ ചെയ്തു ...ഒരു ഞരക്കം അയാള്‍ ഉണരുകയാണ് ....ഇന്‍റെര്‍കോം എടുത്തു ഡോക്ടര്‍ അജിത്തിനെ വിളിച്ചു .സെടെഷന്‍ കൊടുക്കുന്നതാണ് നല്ലത് അല്ലെങ്ങില്‍ അയാള്‍ക്ക്‌ വേദന സഹിക്കാന്‍ കഴിയില്ല ....
പിറ്റേന്ന് വന്നപ്പോള്‍ അയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു ...
നൈറ്റ്‌ ആയതു കൊണ്ട് അവന്റെ ഡാഡി യെയും മമ്മിയും ഒന്നും കാണാന്‍ പറ്റിയില്ല .പാവങ്ങള്‍ ദേഷ്യം തോന്നുന്നു ഈ ചെറുപ്പക്കാര്‍ എല്ലാം ഇങ്ങിനാ ഓവര്‍ സ്പീഡില്‍ വണ്ടി ഓടിച്ചു എവിടെ എങ്കിലും കൊണ്ട് പോയി ഇടിപ്പിക്കും വിഷമിക്കാന്‍ വീട്ടുകാരും .
അങ്ങനെ അല്ല സോപ്ന ആ ലോറി ഡ്രൈവര്‍മധ്യപിചിട്ടുണ്ടായിരുന്നു അയാളാ  റോങ്ങ്‌ സൈഡ് വന്നിടിച്ചത് ...ഞെട്ടിപ്പോയി .....ഷിബു ....അധികം സംസാരിക്കണ്ട ....ഒരുവിധത്തില്‍ രക്ഷപെടുകയായിരുന്നു .തന്‍റെ മനസിലുള്ളത് അവനെങ്ങനെ അറിഞ്ഞു ???? അവളങ്ങനെ ഒരെത്തും പിടിയും കിട്ടാതെ നിന്നു ....
പതിയ പതിയെ അവന്‍ നടന്നു തുടങ്ങി ഒരു കുട്ടിയെ പോലെ ....ഇടയ്ക്കിടെ എല്ലാം മറന്നു പോകും .പിന്നെ കുറെ സമയം കഴിയണം സാധാരണ നിലയിലെക്കെത്താന്‍ .ഡോക്ടര്‍ അജിത്‌ പറയുകയുണ്ടായി തലക്കേറ്റ മുറിവ് ആഴമുള്ളതാണ് .ഒരു കാരണവശാലും സ്ട്രയിന്‍ എടുപ്പിക്കരുത് ......
സിജീ ഇങ്ങു വന്നെ ...എന്താ സോപ്നാ.......
നിനക്ക് ലാത്തി വയ്ക്കാന്‍ വേറെ ആരേം കിട്ടിയില്ലേ ...എത്ര തവണ പറയണം അവനെ സംസാരിക്കാന്‍ അനുവധിക്കരുതെന്നു ...ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു ..ഏതു ആണ്‍പിള്ളേരെ കിട്ടിയാലും അവള്‍ക്കുള്ളതാണ്....ഷിബൂ ഇനീം എന്നെ കൊണ്ട് ഇത് പറയിപ്പിക്കാന്‍ ഇട വരുത്തരുത് എത്ര തവണ പറയണം അധികം സംസാരിക്കരുതെന്ന് ??????അടങ്ങു സോപ്നെ ഇനി സംസാരിക്കാന്‍ പറ്റിയില്ലെങ്ങിലോ അവന്റെ ചുണ്ടുകളില്‍ നിഷ്കലങ്ങ്കമായ ഒരു ചിരി വിടര്‍ന്നു ....ഞാനൊന്നും പറയണില്ല....
സിജി പിണങ്ങിയിരിക്കുന്നു അനങ്ങാന്‍ പോയില്ല ...
രണ്ടു നാള്‍ ഓഫ്‌ ആയിരുന്നു ......എന്തോ ഒരു ശൂന്യത പോലെ
മമ്മീ ഞാനൊന്ന് ഹോസ്പിറ്റലില്‍ പോയിട്ട് വരാം ....
എന്തിനു ......
ഒന്നുമില്ലന്നെ ..
ഡ്രസ്സ്‌ മാറി വണ്ടിയുടെ കീയുമെടുത്ത് പുറത്തേക്കിറങ്ങി .....മനസ്സ് അലക്ഷ്യമായി എവിടെ ഒക്കെയോ ചുറ്റി തിരിയുന്നു .....മലയാളി ഹോട്ടലില്‍ പോയി മില്‍ക്ക് ഷേക്ക് കുടിച്ചു .വേണ്ട ഹോസ്പിറ്റലില്‍ പോകണ്ടാ അല്ലെങ്ങില്‍ തന്നെ അവളുമാര്‍ക്ക് കഥയുണ്ടാക്കാന്‍ ഒരു കാര്യം ഇല്ലാണ്ടിരിക്കുവാ ....
എന്തോ ഷിബുവിനെ കാണാന്‍ തോന്നണു. വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് എന്തോ ഒരു അടുപ്പം അവന്റെ കണ്ണുകളില്‍ നിന്നാണ് ആദ്യമായി ആ തിളക്കം കണ്ടറിഞ്ഞത്‌ .അവന്‍റെ വേദനകളില്‍ എനിക്ക് വേദനിക്കാന്‍ തുടങ്ങിയിരുന്നു .....
ഹേയ് ഞാനെന്താണ് ഈ ചിന്തിച്ചു കൂട്ടുന്നത്‌ നൂറു കണക്കിന് പേഷ്യന്റ് തന്‍റെ മുന്‍പിലൂടെ ദിവസവും കടന്നു പോകുന്നു ....അവരില്‍ ഒരാള്‍ മാത്രമാണ് ഷിബുവും ....

പിറ്റേന്ന് പതിവിലും നേരത്തെ ഉണര്‍ന്നു ....മമ്മി അത്ഭുധതോടെ നോക്കനുണ്ടായിരുന്നു .പോടീ അമ്മി കള്ളീ എനിക്ക് ദേഷ്യം വന്നു ...ഡാഡി ....ഞാനൊന്നും കണ്ടില്ലേ .....മമ്മി ഒഴിവായി ....
എന്‍റെ മോള് പണ്ടും നേരത്തെ എഴുന്നെറ്റൊണ്ടിരുന്നതാ ഇടയ്ക്കു പകലും രാത്രീം തമ്മിലുള്ള അനുപാതം മാറിയപ്പോള്‍ കണ്ഫ്യുഷന്‍ ആയതാ അല്ലെ മോളെ ....പോ ഡാഡി ....
ഞാന്‍ പോകുവാ ....
വല്ലോം വയറു നിറച്ചു കഴിക്കു കുഞ്ഞേ .....
മതി അമ്മൂ......
മമ്മീടെ സാരിയില്‍ കൈ തുടച്ചിട്ടു വേഗം പുറത്തേക്കു നടന്നു .
ഐ സി യു വില്‍ ആകെ ബഹളമായിരുന്നു .ഷിബുവിന് ഷോക്ക്‌ കൊടുക്കുന്നു ...........കാലുകള്‍ തറഞ്ഞു പോയത് പോലെ ....രാത്രിയില്‍ പോയതാടീ ചുമ്മാ ഷോക്ക് കൊടുക്കുന്നതാ ബന്ധുക്കളെ കാണിക്കാന്‍ സോണിയ ചെവിയില്‍ പറഞ്ഞിട്ട് പോയി
കണ്ണുകളില്‍ ഇരുട്ട് കയറും  പോലെ .......
ഷിബുവിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങുകയാണ്  ...
"ഇനി സംസാരിക്കാന്‍ പറ്റിയില്ലെങ്ങിലോ".....