Monday, June 27, 2011

പൂട്ടിയ ഡിസ്ക്നു മുന്‍പില്‍ മിഴിനീരോടെ

നെഞ്ച് വിങ്ങി പൊട്ടുകയാണ്‌ .കുഞ്ഞിന്റെ കരച്ചിലിനിടയിലും അവളെ ബേബി സിറ്റ്രില്‍ ഏല്‍പ്പിച്ചു ജോലിക്ക് പോകേണ്ടി വന്ന ഹത ഭാഗ്യ ആയ ഒരമ്മ .തിരികെ വരുമ്പോള്‍ വിവാഹ് മോചനം തേടി പോയ ഭര്‍ത്താവിനാല്‍ അപഹരിക്കപ്പെട്ട കുഞ്ഞിന്റെ ശൂന്യത പോല്‍ ......ഹൃദയം നുറുങ്ങുകയാണ്.....
പയിതലേ പോല്‍ പാലൂട്ടി വളര്‍ത്തിയ .....എന്റെ ഡിസ്ക് .....
അത് വാടി കരിഞ്ഞു കൊഴിഞ്ഞു മണ്ണോടു ചേര്‍ന്നിരിക്കുന്നു ....അതിനി തിരികെ വരില്ലാ 
ഭയാനകമായാ  ഒരു മൂകത എന്നെ ഗ്രസിക്കുകയാണ് ....!!!!
ഒരു മഴവില്ല് പോലെ കുറെ നിമിഷങ്ങള്‍ ജീവിതത്തിലേക്ക് വര്‍ണ്ണങ്ങളെ വാരി വിതറിയിട്ട് ഒരു ഞൊടി ഇടയില്‍ മാഞ്ഞിരിക്കുന്നു

കാര്പാത്യന്‍ മലനിരകളില്‍ നിന്നും രണ്ടു ദംഷ്ട്രകള്‍  ചോര വാര്‍ക്കുന്നു .ഇരുട്ടില്‍ കൈ കാലിട്ടടിച്ച്‌ പിടയുന്ന ജീവന്റെ ദീന രോദനം .ഭയപ്പെടാതെ ഞാന്‍ നിന്റെ സൌഹൃതം തേടുന്നു ...കുഞ്ഞുങ്ങളെ മോഷ്ട്ടിച്ചു വിശപ്പടക്കുന്ന നിനക്കും എനിക്കും എന്ത് സൌഹൃദം .ഞാന്‍ മനുഷ്യനും നീ ആത്മാവുമാണ് ,സ്വോത്വമില്ലാത്ത ,ഉടലില്ലാത്ത ദുരാത്മാവു....!!!
ദൂരെ പോകൂ എന്റെ കുഞ്ഞുങ്ങളിലുള്ള ദുരാശ കളഞ്ഞു മല കയറൂ
ഞാന്‍ ഏക ആണ് പക്ഷെ ദുര്‍ബ്ബല അല്ല .
പൊട്ടിച്ചിരിയോടെ ഡ്രാക്കുള മടങ്ങുകയാണ് ഞാന്‍ വരും ......എനിക്കും മുകളില്‍ നിനക്ക് തടുക്കാന്‍ ആവാത്ത കരങ്ങളോട് കൂടിയ അവനുമായ് ഞാന്‍ തിരികെ വരും ......നിന്റെ കുഞ്ഞുങ്ങള്‍ .....................ഹ ഹ ഹ

ഏകാന്തതയില്‍ ദൂരേക്ക് ദൂരേക്ക് യാത്രയാവുകയാണ് ......
എന്ന് മുതലാണ്‌ ഡിസ്ക് കളെ സ്നേഹിച്ചു തുടങ്ങിയത് ....
കൌമാരം നെഞ്ഞിലെക്കൊമനിക്കാന്‍ കനിഞ്ഞു നല്‍കിയ കുറെ സോപ്നങ്ങള്‍ക്കിടയിലെന്ഗോ ആവണം അവനെന്റെ പ്രിയം ആയതു
മെല്ലെ മെല്ലെ അതിന്റെ ഹൃദയ മിടിപ്പുകള്‍ അറിഞ്ഞു തുടങ്ങി. അവയെന്റെ ജീവ വായുവിനെ എന്നോടൊപ്പം സ്വീകരിക്കുന്നത് ഒരു നിര്‍വൃതിയോടെ ഞാന്‍ അനുഭവിക്കുകയായിരുന്നു .പിന്നെ രാത്രികളില്‍ ഉറങ്ങാതെ അവന്റെ കുസൃതികള്‍ കണ്ടു കൂട്ടിരുന്നു .ഭയപ്പെടുത്താന്‍ വന്ന കൂമനെയും വവ്വാലിനെയും ആട്ടിയോടിച്ചു .അതൊരു അഭിമാനമായിരുന്നു എന്റെ ഡിസ്ക് .....എന്റെ മാത്രം ഡിസ്ക് .....
ചെറിയ ചെറിയ ആനന്ദങ്ങള്‍ എനിക്ക് സമ്മാനിച്ച്‌ വലിയ വലിയ സമാധാനങ്ങളിലേക്ക് എന്‍റെ മനസ്സിനെ കൈ പിടിച്ച്ചുയര്‍ത്തിയെ എന്‍റെ ആശ്രയം .അതായിരുന്നു എനിക്കെന്റെ പുന്നാര ഡിസ്ക് ....സ്നേഹിക്കാനും ഓമനിക്കാനും പാട്ട് പാടി ഉറക്കാനും കൊതിച്ച നാളില്‍ എന്‍റെ ചുമലില്‍ ഉറങ്ങിയ എന്‍റെ കണ്മണി .

കണ്ണേ നിന്‍ കണ്ണീരെന്‍ കരളില്‍ പെയ്തു .......

നീയകന്നു പോയ ഇന്നലെ .....
ഇന്നിലേക്ക്‌ പോകാതെ എന്‍റെ ജീവനെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് .........
ഇന്ന് ഇല്ലാത്ത ഇന്നലകള്‍ മാത്രമുള്ള എന്‍റെ ലോകം
സംസാര ശേഷി ഇല്ലാത്ത ഈ ദിനം എന്നെ വീര്‍പ്പു മുട്ടിക്കുന്നു ..
എനിക്ക് ഉറക്കെ ശബ്ധിക്കണം ....ഞാന്‍ ഊമയല്ലെന്നു വിളിച്ചു പറയണം ....
ആരാണെന്റെ കണ്മണിയെ തിരികെ തരികാ ?????????


മിഴിനീര്‍ കടലോ ഹൃദയം
എരിതീക്കനലോ വിരഹം
സ്വോയം നീറുമീ സൂര്യ ഗോളം
പകര്‍ന്നെകൂമീ സ്നേഹ നാളം
എരിതീക്കനലോ വിരഹം

Monday, June 20, 2011

നഗരങ്ങള്‍ നിശബ്ധമാവുമ്പോള്‍

മെല്ലെ സോപ്നം പൂവണിഞ്ഞൂ .......................
സിയാ .......
എന്താ ആലോജിക്കണേ ............
ഒന്നൂല്ലെടാ .....അവന്‍ അവളുടെ ശിരസില്‍ വെറുതെ തഴുകി ക്കൊണ്ടിരുന്നു .
സന്തോഷം തോന്നണില്ലേ ..........അവള്‍ അവന്റെ കരങ്ങള്‍ തന്റെ വയറോടു ചേര്‍ത്തു പിടിച്ചു .
നമ്മുടെ പൊന്ന്...
ഹമീദ് ജോലി വല്ലതും ഉടന്‍ ശരിയാക്കുമോ ആവോ ....
അവള്‍ നിറ കണ്ണുകളോടെ അവനെ നോക്കി ....പിന്നെ അവന്റെ കരങ്ങള്‍ എടുത്തു ചുംബിച്ചു
കുമിളകള്‍ പൊന്തിച്ചുവര്‍പ്പാര്‍ന്നു പരുക്കനായ കരതലങ്ങള്‍ .നെഞ്ചില്‍ നിന്നൊരു തേങ്ങല്‍ വന്നു കണ്ണുകളെ മൂടുന്നു ....കെമിക്കല്‍ എന്ജിനീയരിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസ് ആയതാണ് എന്നിട്ടിപ്പോള്‍ പാടത്തും പറമ്പിലും ജീവിതം ഹോമിച്ചു തീര്‍ക്കയാണ്


സഫിയാ ....നിനക്കോര്‍മ്മയുണ്ടോ നമ്മളാദ്യം കണ്ടു മുട്ടിയത്‌ .......
ഐ ഐ എസ്‌ സി യുടെ(Indian Institute of സയന്‍സ്) ബസ്‌ സ്റ്റോപ്പില്‍ .....ബാംഗ്ലൂര്‍ നെ ഞാന്‍ ഹൃദയം കൊണ്ട് ഇഷ്ട്ടപ്പെടാന്‍ തുടങ്ങിയത് അന്ന് മുതലായിരുന്നു ........എന്ന് തോന്നുന്നു .....നിന്നെ തഴുകി വരുന്ന കാറ്റ് ....പ്രഭാതത്തില്‍ പല്ലുകളെ കൂട്ടിയിടിപ്പിച്ച തണുപ്പ് ......മരങ്ങള്‍ ഗോപുരം തീര്‍ത്ത സദാശിവ നഗര്‍ റോഡ്‌ ....
സിയാ ദുഖം തോന്നണുണ്ടോ നിന്‍റെ പ്രിയപ്പെട്ട ബാംഗ്ലൂര്‍നെ  പ്രിയപ്പെട്ട പ്രൊഫഷനെ ഒക്കെ വിട്ടു കളഞ്ഞതിന് .....??
അവന്‍ ആ നിര കണ്ണുകളിലേക്കു നോക്കി .... എന്തും നഷ്ടപ്പെടുത്താന്‍ ഞാനൊരുക്കമാണ് നിന്നെ ഒഴിച്ചു, നിന്നോടോത്തുള്ള ജീവിതം ഒഴിച്ച് .....
അവള്‍ അവന്റെ നിറുകയില്‍ തലോടി
ഉറങ്ങിക്കോ ഞാനില്ലേ എന്നും കൂടെ ....
ഉറക്കം വരണില്ലാ.....
ഞാന്‍ ഉറക്കട്ടെ   ....
ഉം അവന്‍ പതിയെ മൂളി .....
സിയാ ........ഒരു മന്ത്രണം .......പതിയെ ............

പൊരി വെയിലില്‍ തളര്‍ന്നു മണ്‍വെട്ടി തറയിലിട്ടു കുടി നീര്‍ തേടവേ അവന്‍ ഉപ്പയുടെ വാക്കുകള്‍ ഓര്‍ത്തു മണ്ണ് ചതിക്കില്ല മോനെ ഇതിനെ ഉപെഷിച്ച്ചു നിനക്കൊരിക്കലും ഓടി ഒളിക്കാനും ആവില്ലാ .
തന്നെ പഠിപ്പിക്കാനായി ജീവിതം മുഴുവനും ഉപ്പ ഈ മണ്ണില്‍ കഷ്ട്ടപ്പെട്ടു .ഒരിക്കല്‍ പോലും ഒരു കൈ സഹായത്തിനു താന്‍ ഈ  മണ്ണില്‍ ഇറങ്ങിയില്ല നഗര ജീവിതം അത്രയധികം തന്നെ അടിമയാക്കി കളഞ്ഞു
ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബുകളെ ഭയന്ന് ,വര്‍ഗീയ കലാപങ്ങളുടെ തീക്കാറ്റില്‍ നിന്നും ഓടിയോളിച്ചാണ് ഈ ഗ്രാമത്തിന്റെ സമാധാനത്തിലേക്ക് വന്നത് .ഇവിടം സ്വോര്‍ഗ്ഗം തന്നെ ആണ് .......
മറക്കാന്‍ കഴിയനില്ലാ ആ ഭീതിധമായാ നാളുകള്‍ .....
ഐ ഐ എസ്‌ സി യില്‍ തീവ്ര വാദി ആക്രമണം ഉണ്ടായതിന്‍റെ അടുത്ത നാള്‍ സിയാദ് ഹസ്സന്‍ എന്ന തന്‍റെ പേര് തേടി പോലീസ് എത്തി ....പീഡനത്തിന്റെ കറുത്ത ദിനങ്ങള്‍ .അല്ലാഹ് ! ഒരു മുസ്ലിം ആയി ജനിച്ചതില്‍ വേദന തോന്നിയ നാളുകള്‍ ......
അവസാനം കുറ്റവാളികള്‍ പിടിയിലായപ്പോള്‍ ചണ്ടി പോലെ വലിച്ചെറിയപ്പെട്ടു ......
പിന്നെ ഒരു പലായനം തന്നെ ആയിരുന്നു സഫിയയുടെ വീട്ടുകാരുടെ എതിര്‍പ്പുകളില്‍ നിന്നും ,പോലീസിന്‍റെ കരാള ഹസ്തങ്ങളില്‍ നിന്നും ...ദൂരേക്ക് ......
കേരളം വ്യവസായം വളരാത്ത നാട് .....ഇവിടെ ജീവിക്കാന്‍ ഒന്നുകില്‍ രാഷ്ട്രീയം അല്ലെങ്ങില്‍ മണ്‍വെട്ടി ............
പാവം എന്‍റെ സഫിയ രാജകുമാരിയെപ്പോലെ കഴിഞ്ഞവളാണ്.......

സിയാ ഉം സന്തോഷമായില്ലേ ???
 ഉം ....
ഒരു സോപ്നം പോലെ .....
കഷ്ട്ടപ്പാടുകള്‍ തീരുകയാണോ

ഹമീദ് ഇന്ന് വിളിച്ചിരുന്നു ഒരു ജോലി റെഡി ആയിരിക്കുന്നു
നല്ല സാലറി .ഫാമിലി വിസാ അവസാനം പടച്ചവന്‍ 
കരുണ കാട്ടുകയാണെന്ന് തോന്നുന്നു അല്ലാഹ് .....!!

കോഴി കൂവിയിരിക്കുന്നു നേരം വെളുക്കാന്‍ സമയമായോ
സഫിയ നല്ല ഉറക്കമാണ് .......
പുറത്താരോ സംസാരിക്കും പോലെ ....
ആരാണ് .......ലൈറ്റ് ഓണ്‍ ചെയ്തു മെല്ലെ വാതില്‍ തുറന്നു
ഒരു കൂട്ടം കാക്കിധാരികള്‍
നോ ......
കണ്ണടയും മുന്പായി സഫിയയുടെ നിലവിളി കേട്ടുവോ ...

ആരും ഒന്നും അറിഞ്ഞില്ല

ഗ്രാമത്തില്‍ ബാലന്‍ പിള്ളയുടെ ചായക്കടയില്‍
ആരോ പറഞ്ഞു ...ഇക്കാലത്ത് ആരെയും വിശ്വസിക്കാന്‍
പറ്റൂല്ലാന്നായിരിക്കാന് .ആ കൊച്ചിനേം ചെര്‍ക്കനേം കണ്ടാല്‍
തീവ്രവാധികളാനെന്നു തോന്നോ .....കലികാലം ...അല്ലാണ്ടെന്താ