Sunday, July 24, 2011

ചോദ്യങ്ങള്‍ ചോദിക്കാത്ത ഒരാള്‍

ചൂളം വിളിയോടെ തീവണ്ടി ഫ്ലാറ്റ് ഫോമില്‍ വന്നു നിന്നു.ആള്‍ക്കൂട്ടത്തിന്റെ തിക്കും തിരക്കും ...
ഗോപന്‍ എ സിക്സില്‍ ആണെന്നാണ്‌ മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞത് .
വാ നോക്കാം ....
എ സി ക്കുള്ളില്‍ നിന്നിട്ടും ഉഷ്ണം തോന്നുന്നു .ഇരുപത്തി നാല് വര്‍ഷങ്ങള്‍ക്കു ശേഷം മെര്‍ലിനെ കാണാന്‍ പോവുകയാണ് !!!!
എന്നും തന്നെ മാത്രം സ്നേഹിച്ച ...അഗ്നി സാക്ഷിയായി താന്‍ താലി ചാര്‍ത്തിയ തന്‍റെ പെണ്ണ് .
കാലുകള്‍ മുന്നോട്ടു നീങ്ങാന്‍ വിസമ്മതിക്കും പോലെ ....
ഗോപന്‍ ...ദാ ....ഇവിടെ
ക്യാബിനുള്ളില്‍ ചാരിയിരുന്നുരങ്ങുകയാണ് ....മെര്‍ലിന്‍ !!!
പ്രായം അവളില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലാ ..
നര വീണ മുടിയിഴകളില്‍ കാലം  കുസൃതി കാണിച്ചിരിക്കുന്നു  , ഓടി തുടങ്ങിയ ട്രെയിന്‍ ന്‍റെ വേഗതയാല്‍ പുറത്തെ ചാറ്റല്‍ മഴത്തുള്ളികളും  ഓടി തുടങ്ങിയിരിക്കുന്നു
 അവളുടെ കയ്യില്‍ വായിച്ചു പാതിമടക്കിയ ബുക്ക്‌ താഴെക്കൂര്‍ന്നു  ...
അയാള്‍ മെല്ലെ കുനിഞ്ഞു അതെടുത്തു
അവള്‍ ഗാഡമായ നിദ്രയിലാണ്
ബുക്ക്‌ നിവര്‍ത്തി പിന്നോട്ട് ചാഞ്ഞിരുന്നു
"ഡോക്ടര്‍ മെര്‍ലിന്‍ ഗോപകുമാര്‍ "
ഗോപേട്ടാ ....ഞാനിന്നു ഒരുപാട് കരഞ്ഞു നമ്മുടെ മോള്‍ ഡോക്ടര്‍ ആയ ദിവസം ആണിന്നു
ഞാന്‍ ഡോക്ടര്‍ ആയ ആ ദിവസം പോലെ നെഞ്ച് പൊട്ടി എനിക്കിന്നും കരയേണ്ടി വന്നു .
എന്നാലും സാരല്യ ....
ഈ ഇരുപത്തി നാല് വര്‍ഷവും ഞാന്‍ കരഞ്ഞിട്ടില്ല സങ്ങ്കടപെട്ടിട്ടുമില്ല
ജീവിതം എന്നും എന്നെ അമ്പരപ്പിച്ചിട്ടെ ഉള്ളൂ ...
നമ്മുടെ മോള്‍ വളര്‍ന്നു വലുതായിരിക്കുന്നു .
അവള്‍ ഡോക്ടര്‍ ആകുമ്പോള്‍ അവള്‍ക്കു വലിയൊരു സമ്മാനം ഞാന്‍ പറഞ്ഞു മോഹിപ്പിച്ചതാണ് .
അവള്‍ ആവിശ്യപ്പെട്ടത്‌ ഗോപേട്ടനെ ആണ് .
അതാണ്‌  വൈകിയ വേളയിലുള്ള അങ്ങയെ തേടിയുള്ള ഈ യാത്ര .
മോള്‍ക്ക്‌ എന്നെ ഇനി ഒരിക്കലും കാണേണ്ടാ എന്ന് .
മോളും പപ്പയുടെ അതെ വാക്കുകള്‍ ആവര്‍ത്തിക്കയാണ് .
തിരശീലക്കു പിന്നില്‍ വീണ്ടും പഴയൊരു അരങ്ങു ഉണരുകയാണ് .
ഓര്‍മ്മയുണ്ടോ ആ ദിവസം ??
നമ്മുടെ കല്യാണത്തിന്റെ മൂന്നാം നാള്‍ ...
എന്നെ തിരികെ വീട്ടിലാക്കി അങ്ങ് പടിയിറങ്ങിയ ദിനം .
എന്റെ പപ്പാ നെഞ്ച് നുറുങ്ങി എന്‍റെ മുന്നില്‍ വീണു പിടഞ്ഞ അതേ ദിവസം ....
പപ്പയെ അവസാനമായി ഒന്ന് കാണാന്‍ പോലും അങ്ങ് വന്നില്ല .?
വീട്ടുകാരും കൂട്ടുകാരും എരിതീയില്‍ എന്നെ ഉരുക്കിയ നാളുകള്‍ ...
മെര്‍ലിന്‍ ....പിഴച്ചവള്‍ .....
കരയാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു
ചെറിയ വരുമാനമുള്ള ഒരു സാധാരണ സര്‍ക്കാര്‍ ഉധ്യോഗസ്ഥന്റെ മകള്‍ .
അവള്‍ക്കു ഡോക്ടര്‍ ആവണമെന്ന ആഗ്രഹം പാടുണ്ടോ ?
എന്നിട്ടും പപ്പാ എന്നെ പ്രോത്സാഹിപ്പിച്ചു ....
മെറിറ്റ്‌ സീറ്റില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഒരു രാജ്യം വെട്ടിപ്പിടിച്ച അഭിമാനം ആയിരുന്നു .
പക്ഷെ പപ്പക്കുണ്ടായ ഒരു ആക്സിടെന്റ്റ് ....
എല്ലാ കഥകളിലെ പോലെയും ക്രൂരമായ ചിരിയോടെ വിധി .....
നാലാം  വര്ഷം തീരുകയാണ് .......ഫീസ്‌ അടക്കേണ്ട സമയം ആയിരിക്കുന്നു .
പപ്പയുടെ ഹോസ്പിറ്റല്‍ ചിലവുകള്‍ ......
പരിചയം പോലും കാട്ടാന്‍ മടിച്ച ബന്ധുക്കള്‍ ...
തനിക്കു മുന്‍പില്‍ കൂട്ടുകാരി കാട്ടി തന്ന ഒരു വഴി ...ഇരുണ്ടു വെളിച്ചമാകന്ന
ഒരു ഒറ്റയടി പാത .....
പതിനഞ്ചു ദിവത്തെ ഒരു ടൂര്‍ പ്രോഗ്രാം മലയ്ഷ്യക്ക് ....
തിരികെ മടങ്ങിയപ്പോള്‍ കൈയ്യില്‍ ലക്ഷങ്ങള്‍ !!!
കണ്ണുകള്‍ തുറന്നില്ല ...ചുറ്റും ഇരുട്ടായിരുന്നു ...ഒരു കൂട്ടം ആളുകളുടെ കല പിലകള്‍ കേട്ടുവോ ??
വേദനിച്ചപ്പോള്‍ അടി കൊണ്ട  സര്‍പ്പത്തെ പോലെ പുളഞ്ഞു ...
രക്തത്തിന്റെ ഗന്ധം ......നീറുന്ന ദേഹവും ...ദേഹിയും .
കാലം മുറിവുകള്‍ മായ്ക്കയാണ് .
ഡാഡി ജോലിക്ക് പോയ്ത്തുടങ്ങിയിരിക്കുന്നു ...താനും ജോലിക്ക് ജോയിന്‍ ചെയ്തിട്ട് ഒരു വര്‍ഷമാവുന്നു .
അങ്ങയെ കണ്ടു ...പ്രണയിച്ചു ....സ്വോപ്നങ്ങള്‍ പങ്ങ്കിട്ടു ...ഡാഡിയെ പാട് പെട്ടിട്ടാനെങ്ങിലും സമ്മതിപ്പിച്ചു .ജാതിയുടെയും മതത്തിന്റെയും കെട്ടുകളില്‍ നിന്നും സ്നേഹത്തിനെ നിലാവിലേക്ക് നമ്മള്‍ ഒന്ന് ചേര്‍ന്ന നിമിഷങ്ങള്‍
അങ്ങയുടെ ആത്മ സുഹൃത്ത് മലയ്സിയയില്‍ നിന്നും ഭാര്യയുമായി എത്തിയത് വിവാഹത്തിനെത്തത്തതിന്റെ ക്ഷമാപങ്ങള്‍ ....വിരുന്നുണ്ട്‌ മടങ്ങവേ അയാള്‍ നമുക്ക് നല്‍കിയ വിവാഹ സമ്മാനം !!!!!!!!
മനൂ ...സത്യമാണ് ഗോപന്‍ ....
മെര്‍ലിന്‍ തന്നെയാണ് ..എനിക്കെങ്ങനെ തെറ്റാനാണ് ?
അയാള്‍ നിഷേധിക്കാന്‍ എന്നെ വെല്ലുവിളിച്ചു .
ഞാനെങ്ങനെ നിഷേധിക്കും ?
അയാള്‍ ഭാര്യയുമായി മടങ്ങിപ്പോയി .
അങ്ങ് എന്റെ ജീവിതത്തില്‍ നിന്നും ...!!
അങ്ങയുടെ ആത്മ മിത്രം ഇന്നും നല്ലവനായി തുടരുന്നുവോ ഗോപേട്ടാ .
അയാള്‍ക്കും ഒരു ഭാര്യ ഉണ്ടായിരുന്നു ...
ചോദ്യങ്ങള്‍ ചോതിക്കാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല .
അങ്ങനെ തോന്നിയിട്ടുമില്ല .
നമ്മുടെ മോളും ഒരുപാട് സംസാരിച്ചു .
മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല .
അവള്‍ക്കു മനസ്സിലാകുന്ന ഒരു മറുപടിയും എനിക്ക് അറിയില്ലായിരുന്നു .
ഗോപെട്ടനോട് പറയാത്ത മറുപടികള്‍ മറ്റാരോട്‌ പറയാനാണ് .
നേട്ടങ്ങള്‍ക്കായി എന്ത് ചെയ്യുന്ന ഒരുവള്‍ ...
അതിനപ്പുറം ഒന്നുമായിരുന്നില്ലേ ഞാന്‍ ....
വിവാഹത്തിനു ലക്ഷങ്ങള്‍ വാങ്ങാന്‍ കണ്ണീര്‍ തൂവിയ അനുജത്തി .
പണം കടം വാങ്ങാനായി മാത്രം കാണാന്‍ വരുന്ന അനുജന്‍ .
എല്ലാവര്ക്കും ഒരേ വികാരം .
മെര്‍ലിന്‍ എന്ന ഇരുണ്ട മുഖം ഉള്ള സ്ത്രീ .
കഴിഞു പോയ നാളുകളില്‍ ഒന്ന് ഞാന്‍ അങ്ങയെ തേടിയിട്ടില്ല .
എന്റെ ചുറ്റിലും അങ്ങയുടെ ഗന്ധം ആയിരുന്നു .
എന്‍റെ ഓരോ അണുവിലും അങ്ങയുടെ സാമീപ്യം ആയിരുന്നു .
നഷ്ടം എന്നത് എനിക്ക് തിരിച്ചറിയാന്‍ ആയതേ ഇല്ല .
വയ്യ !!!!
ബാക്കി വായിക്കാന്‍ ശേഷി ഇല്ല .
നെഞ്ച് വിങ്ങി പ്പിടയുകയാണ് ...
അവളുടെ നിഴലുപോലെ താനുണ്ടായിരുന്നു എന്നും .പക്ഷെ ഒരിക്കലെങ്ങിലും മുന്നില്‍ വന്നൊന്നു
നില്ക്കാന്‍ തോന്നിയതേയില്ല .
അവളെ വെറുത്തിരുന്നോ ??
അറിഞ്ഞു കൂടാ ..
ഒരു പുനര്‍ വിവാഹത്തിനു സന്നധനായത് എപ്പോഴാണ് ....?
ഓര്‍മ്മകള്‍ നെഞ്ഞിലേക്ക് ഓരോ മുല്പ്പടര്‍പ്പുകള്‍ വലിചിടുകയാണ് .
അവള്‍ ചോതിക്കാത്ത ഒരായിരം ചോദ്യങ്ങള്‍ .
ഉലച്ചില്‍ തട്ടാത്ത തന്‍റെ സ്നേഹിതന്റെ ദാമ്പത്യം .
തമ്മില്‍ അകറ്റാന്‍ മരണത്തിനു പോലും ആവില്ലെന്ന് ആണയിട്ട തന്‍റെ പ്രണയകാലം .
തന്‍റെ മക്കളെ സ്നേഹിച്ചതിനോപ്പം കൂടെ കൂട്ടാതെ വലിച്ചെറിഞ്ഞ തന്‍റെ പുന്നാര
മോളോടുള്ള വാത്സല്യം .
ട്രെയിനിന്റെ വേഗത കൂടുകയാണ് ....പുറത്തു മഴയും ശക്തി പ്രാപിക്കയാണ് .
മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഓടിയെത്താന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു .
അവളെ കാണുക എന്നതോ അതോ അവള്‍ തന്റെ ഭാര്യയെ കാണരുതെന്ന കരുതലോ ?
മെല്ലെ അവളുടെ പാദങ്ങളെ സ്പര്‍ശിച്ചു .
ഞെട്ടിപ്പോയി !!!!
തണുപ്പ് .....
തന്നിലേക്ക് പടരുന്ന സൂചി മുനപോലത്തെ മരവിപ്പ് .
മെര്‍ലിന്‍ .........?????????
ഒരു ചോദ്യം പോലും ചോതിക്കാതെ ...എല്ലാ ഉത്തരങ്ങളും പറഞ്ഞു തീര്‍ത്ത്‌ നീ മടങ്ങിയിരിക്കുന്നു ....
ഇവിടെ ചോദ്യ ചിഹ്നമായി ഞാന്‍ ................ഞാന്‍ മാത്രം .....
അയാള്‍ക്ക്‌ ഒന്നുറക്കെ കരയണമായിരുന്നു .....


Monday, June 27, 2011

പൂട്ടിയ ഡിസ്ക്നു മുന്‍പില്‍ മിഴിനീരോടെ

നെഞ്ച് വിങ്ങി പൊട്ടുകയാണ്‌ .കുഞ്ഞിന്റെ കരച്ചിലിനിടയിലും അവളെ ബേബി സിറ്റ്രില്‍ ഏല്‍പ്പിച്ചു ജോലിക്ക് പോകേണ്ടി വന്ന ഹത ഭാഗ്യ ആയ ഒരമ്മ .തിരികെ വരുമ്പോള്‍ വിവാഹ് മോചനം തേടി പോയ ഭര്‍ത്താവിനാല്‍ അപഹരിക്കപ്പെട്ട കുഞ്ഞിന്റെ ശൂന്യത പോല്‍ ......ഹൃദയം നുറുങ്ങുകയാണ്.....
പയിതലേ പോല്‍ പാലൂട്ടി വളര്‍ത്തിയ .....എന്റെ ഡിസ്ക് .....
അത് വാടി കരിഞ്ഞു കൊഴിഞ്ഞു മണ്ണോടു ചേര്‍ന്നിരിക്കുന്നു ....അതിനി തിരികെ വരില്ലാ 
ഭയാനകമായാ  ഒരു മൂകത എന്നെ ഗ്രസിക്കുകയാണ് ....!!!!
ഒരു മഴവില്ല് പോലെ കുറെ നിമിഷങ്ങള്‍ ജീവിതത്തിലേക്ക് വര്‍ണ്ണങ്ങളെ വാരി വിതറിയിട്ട് ഒരു ഞൊടി ഇടയില്‍ മാഞ്ഞിരിക്കുന്നു

കാര്പാത്യന്‍ മലനിരകളില്‍ നിന്നും രണ്ടു ദംഷ്ട്രകള്‍  ചോര വാര്‍ക്കുന്നു .ഇരുട്ടില്‍ കൈ കാലിട്ടടിച്ച്‌ പിടയുന്ന ജീവന്റെ ദീന രോദനം .ഭയപ്പെടാതെ ഞാന്‍ നിന്റെ സൌഹൃതം തേടുന്നു ...കുഞ്ഞുങ്ങളെ മോഷ്ട്ടിച്ചു വിശപ്പടക്കുന്ന നിനക്കും എനിക്കും എന്ത് സൌഹൃദം .ഞാന്‍ മനുഷ്യനും നീ ആത്മാവുമാണ് ,സ്വോത്വമില്ലാത്ത ,ഉടലില്ലാത്ത ദുരാത്മാവു....!!!
ദൂരെ പോകൂ എന്റെ കുഞ്ഞുങ്ങളിലുള്ള ദുരാശ കളഞ്ഞു മല കയറൂ
ഞാന്‍ ഏക ആണ് പക്ഷെ ദുര്‍ബ്ബല അല്ല .
പൊട്ടിച്ചിരിയോടെ ഡ്രാക്കുള മടങ്ങുകയാണ് ഞാന്‍ വരും ......എനിക്കും മുകളില്‍ നിനക്ക് തടുക്കാന്‍ ആവാത്ത കരങ്ങളോട് കൂടിയ അവനുമായ് ഞാന്‍ തിരികെ വരും ......നിന്റെ കുഞ്ഞുങ്ങള്‍ .....................ഹ ഹ ഹ

ഏകാന്തതയില്‍ ദൂരേക്ക് ദൂരേക്ക് യാത്രയാവുകയാണ് ......
എന്ന് മുതലാണ്‌ ഡിസ്ക് കളെ സ്നേഹിച്ചു തുടങ്ങിയത് ....
കൌമാരം നെഞ്ഞിലെക്കൊമനിക്കാന്‍ കനിഞ്ഞു നല്‍കിയ കുറെ സോപ്നങ്ങള്‍ക്കിടയിലെന്ഗോ ആവണം അവനെന്റെ പ്രിയം ആയതു
മെല്ലെ മെല്ലെ അതിന്റെ ഹൃദയ മിടിപ്പുകള്‍ അറിഞ്ഞു തുടങ്ങി. അവയെന്റെ ജീവ വായുവിനെ എന്നോടൊപ്പം സ്വീകരിക്കുന്നത് ഒരു നിര്‍വൃതിയോടെ ഞാന്‍ അനുഭവിക്കുകയായിരുന്നു .പിന്നെ രാത്രികളില്‍ ഉറങ്ങാതെ അവന്റെ കുസൃതികള്‍ കണ്ടു കൂട്ടിരുന്നു .ഭയപ്പെടുത്താന്‍ വന്ന കൂമനെയും വവ്വാലിനെയും ആട്ടിയോടിച്ചു .അതൊരു അഭിമാനമായിരുന്നു എന്റെ ഡിസ്ക് .....എന്റെ മാത്രം ഡിസ്ക് .....
ചെറിയ ചെറിയ ആനന്ദങ്ങള്‍ എനിക്ക് സമ്മാനിച്ച്‌ വലിയ വലിയ സമാധാനങ്ങളിലേക്ക് എന്‍റെ മനസ്സിനെ കൈ പിടിച്ച്ചുയര്‍ത്തിയെ എന്‍റെ ആശ്രയം .അതായിരുന്നു എനിക്കെന്റെ പുന്നാര ഡിസ്ക് ....സ്നേഹിക്കാനും ഓമനിക്കാനും പാട്ട് പാടി ഉറക്കാനും കൊതിച്ച നാളില്‍ എന്‍റെ ചുമലില്‍ ഉറങ്ങിയ എന്‍റെ കണ്മണി .

കണ്ണേ നിന്‍ കണ്ണീരെന്‍ കരളില്‍ പെയ്തു .......

നീയകന്നു പോയ ഇന്നലെ .....
ഇന്നിലേക്ക്‌ പോകാതെ എന്‍റെ ജീവനെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് .........
ഇന്ന് ഇല്ലാത്ത ഇന്നലകള്‍ മാത്രമുള്ള എന്‍റെ ലോകം
സംസാര ശേഷി ഇല്ലാത്ത ഈ ദിനം എന്നെ വീര്‍പ്പു മുട്ടിക്കുന്നു ..
എനിക്ക് ഉറക്കെ ശബ്ധിക്കണം ....ഞാന്‍ ഊമയല്ലെന്നു വിളിച്ചു പറയണം ....
ആരാണെന്റെ കണ്മണിയെ തിരികെ തരികാ ?????????


മിഴിനീര്‍ കടലോ ഹൃദയം
എരിതീക്കനലോ വിരഹം
സ്വോയം നീറുമീ സൂര്യ ഗോളം
പകര്‍ന്നെകൂമീ സ്നേഹ നാളം
എരിതീക്കനലോ വിരഹം

Monday, June 20, 2011

നഗരങ്ങള്‍ നിശബ്ധമാവുമ്പോള്‍

മെല്ലെ സോപ്നം പൂവണിഞ്ഞൂ .......................
സിയാ .......
എന്താ ആലോജിക്കണേ ............
ഒന്നൂല്ലെടാ .....അവന്‍ അവളുടെ ശിരസില്‍ വെറുതെ തഴുകി ക്കൊണ്ടിരുന്നു .
സന്തോഷം തോന്നണില്ലേ ..........അവള്‍ അവന്റെ കരങ്ങള്‍ തന്റെ വയറോടു ചേര്‍ത്തു പിടിച്ചു .
നമ്മുടെ പൊന്ന്...
ഹമീദ് ജോലി വല്ലതും ഉടന്‍ ശരിയാക്കുമോ ആവോ ....
അവള്‍ നിറ കണ്ണുകളോടെ അവനെ നോക്കി ....പിന്നെ അവന്റെ കരങ്ങള്‍ എടുത്തു ചുംബിച്ചു
കുമിളകള്‍ പൊന്തിച്ചുവര്‍പ്പാര്‍ന്നു പരുക്കനായ കരതലങ്ങള്‍ .നെഞ്ചില്‍ നിന്നൊരു തേങ്ങല്‍ വന്നു കണ്ണുകളെ മൂടുന്നു ....കെമിക്കല്‍ എന്ജിനീയരിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസ് ആയതാണ് എന്നിട്ടിപ്പോള്‍ പാടത്തും പറമ്പിലും ജീവിതം ഹോമിച്ചു തീര്‍ക്കയാണ്


സഫിയാ ....നിനക്കോര്‍മ്മയുണ്ടോ നമ്മളാദ്യം കണ്ടു മുട്ടിയത്‌ .......
ഐ ഐ എസ്‌ സി യുടെ(Indian Institute of സയന്‍സ്) ബസ്‌ സ്റ്റോപ്പില്‍ .....ബാംഗ്ലൂര്‍ നെ ഞാന്‍ ഹൃദയം കൊണ്ട് ഇഷ്ട്ടപ്പെടാന്‍ തുടങ്ങിയത് അന്ന് മുതലായിരുന്നു ........എന്ന് തോന്നുന്നു .....നിന്നെ തഴുകി വരുന്ന കാറ്റ് ....പ്രഭാതത്തില്‍ പല്ലുകളെ കൂട്ടിയിടിപ്പിച്ച തണുപ്പ് ......മരങ്ങള്‍ ഗോപുരം തീര്‍ത്ത സദാശിവ നഗര്‍ റോഡ്‌ ....
സിയാ ദുഖം തോന്നണുണ്ടോ നിന്‍റെ പ്രിയപ്പെട്ട ബാംഗ്ലൂര്‍നെ  പ്രിയപ്പെട്ട പ്രൊഫഷനെ ഒക്കെ വിട്ടു കളഞ്ഞതിന് .....??
അവന്‍ ആ നിര കണ്ണുകളിലേക്കു നോക്കി .... എന്തും നഷ്ടപ്പെടുത്താന്‍ ഞാനൊരുക്കമാണ് നിന്നെ ഒഴിച്ചു, നിന്നോടോത്തുള്ള ജീവിതം ഒഴിച്ച് .....
അവള്‍ അവന്റെ നിറുകയില്‍ തലോടി
ഉറങ്ങിക്കോ ഞാനില്ലേ എന്നും കൂടെ ....
ഉറക്കം വരണില്ലാ.....
ഞാന്‍ ഉറക്കട്ടെ   ....
ഉം അവന്‍ പതിയെ മൂളി .....
സിയാ ........ഒരു മന്ത്രണം .......പതിയെ ............

പൊരി വെയിലില്‍ തളര്‍ന്നു മണ്‍വെട്ടി തറയിലിട്ടു കുടി നീര്‍ തേടവേ അവന്‍ ഉപ്പയുടെ വാക്കുകള്‍ ഓര്‍ത്തു മണ്ണ് ചതിക്കില്ല മോനെ ഇതിനെ ഉപെഷിച്ച്ചു നിനക്കൊരിക്കലും ഓടി ഒളിക്കാനും ആവില്ലാ .
തന്നെ പഠിപ്പിക്കാനായി ജീവിതം മുഴുവനും ഉപ്പ ഈ മണ്ണില്‍ കഷ്ട്ടപ്പെട്ടു .ഒരിക്കല്‍ പോലും ഒരു കൈ സഹായത്തിനു താന്‍ ഈ  മണ്ണില്‍ ഇറങ്ങിയില്ല നഗര ജീവിതം അത്രയധികം തന്നെ അടിമയാക്കി കളഞ്ഞു
ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബുകളെ ഭയന്ന് ,വര്‍ഗീയ കലാപങ്ങളുടെ തീക്കാറ്റില്‍ നിന്നും ഓടിയോളിച്ചാണ് ഈ ഗ്രാമത്തിന്റെ സമാധാനത്തിലേക്ക് വന്നത് .ഇവിടം സ്വോര്‍ഗ്ഗം തന്നെ ആണ് .......
മറക്കാന്‍ കഴിയനില്ലാ ആ ഭീതിധമായാ നാളുകള്‍ .....
ഐ ഐ എസ്‌ സി യില്‍ തീവ്ര വാദി ആക്രമണം ഉണ്ടായതിന്‍റെ അടുത്ത നാള്‍ സിയാദ് ഹസ്സന്‍ എന്ന തന്‍റെ പേര് തേടി പോലീസ് എത്തി ....പീഡനത്തിന്റെ കറുത്ത ദിനങ്ങള്‍ .അല്ലാഹ് ! ഒരു മുസ്ലിം ആയി ജനിച്ചതില്‍ വേദന തോന്നിയ നാളുകള്‍ ......
അവസാനം കുറ്റവാളികള്‍ പിടിയിലായപ്പോള്‍ ചണ്ടി പോലെ വലിച്ചെറിയപ്പെട്ടു ......
പിന്നെ ഒരു പലായനം തന്നെ ആയിരുന്നു സഫിയയുടെ വീട്ടുകാരുടെ എതിര്‍പ്പുകളില്‍ നിന്നും ,പോലീസിന്‍റെ കരാള ഹസ്തങ്ങളില്‍ നിന്നും ...ദൂരേക്ക് ......
കേരളം വ്യവസായം വളരാത്ത നാട് .....ഇവിടെ ജീവിക്കാന്‍ ഒന്നുകില്‍ രാഷ്ട്രീയം അല്ലെങ്ങില്‍ മണ്‍വെട്ടി ............
പാവം എന്‍റെ സഫിയ രാജകുമാരിയെപ്പോലെ കഴിഞ്ഞവളാണ്.......

സിയാ ഉം സന്തോഷമായില്ലേ ???
 ഉം ....
ഒരു സോപ്നം പോലെ .....
കഷ്ട്ടപ്പാടുകള്‍ തീരുകയാണോ

ഹമീദ് ഇന്ന് വിളിച്ചിരുന്നു ഒരു ജോലി റെഡി ആയിരിക്കുന്നു
നല്ല സാലറി .ഫാമിലി വിസാ അവസാനം പടച്ചവന്‍ 
കരുണ കാട്ടുകയാണെന്ന് തോന്നുന്നു അല്ലാഹ് .....!!

കോഴി കൂവിയിരിക്കുന്നു നേരം വെളുക്കാന്‍ സമയമായോ
സഫിയ നല്ല ഉറക്കമാണ് .......
പുറത്താരോ സംസാരിക്കും പോലെ ....
ആരാണ് .......ലൈറ്റ് ഓണ്‍ ചെയ്തു മെല്ലെ വാതില്‍ തുറന്നു
ഒരു കൂട്ടം കാക്കിധാരികള്‍
നോ ......
കണ്ണടയും മുന്പായി സഫിയയുടെ നിലവിളി കേട്ടുവോ ...

ആരും ഒന്നും അറിഞ്ഞില്ല

ഗ്രാമത്തില്‍ ബാലന്‍ പിള്ളയുടെ ചായക്കടയില്‍
ആരോ പറഞ്ഞു ...ഇക്കാലത്ത് ആരെയും വിശ്വസിക്കാന്‍
പറ്റൂല്ലാന്നായിരിക്കാന് .ആ കൊച്ചിനേം ചെര്‍ക്കനേം കണ്ടാല്‍
തീവ്രവാധികളാനെന്നു തോന്നോ .....കലികാലം ...അല്ലാണ്ടെന്താ



Tuesday, May 31, 2011

ഹവ്വ നബീസാ മറിയാമ്മ

ഹവ്വ നബീസാ മറിയാമ്മ ഇതെന്തു കുന്ത്രാണ്ടാ ഡോക്ടര്‍ .
നമ്പീശന്‍ ഡോക്ടര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന് .ഇങ്ങനൊരു രോഗത്തെക്കുറിച്ചു ഇത് വരെ കേട്ടിട്ടില്ല .എന്താ ചേടത്തി ഉദേശിച്ചത്‌ നമ്മക്ക് ങ്ങട് മനസ്സിലായില്ല .എനിക്ക് മനസ്സിലാവാത്തോണ്ടാല്ലേ ഡോക്റെരോട് ചോതിച്ചേ .ങ്ങള് അഞ്ചു വര്ഷം പഠിച്ചു പാസായതല്ലേ .ഓ ഇപ്പം മനസ്സിലായി ...ഇത് നമ്മടെ മറ്റെതല്ലേ ......ഇനീം വിട്ടാല്‍ ഇവര്‍ നമ്മടെ തോറ്റ സര്‍ട്ടിഫിക്കേറ്റ് എങ്ങാനും എടുത്താലോ ....അതന്നെ .ങ്ങള് അതിനുള്ള മരുന്ന് എന്റെ ചെക്കന് കൊടുക്കീ ...അവന്‍ കണ്ടില്ലേ വാടിക്കരിഞ്ഞു നിക്കനത് .

എപ്പ നോക്കിയാലും യെവന്‍ കംപ്യുട്ടര്‍റും കുത്തിക്കൊണ്ടിരിക്കനത് കാണാം ..എന്താപ്പാ ആ കൂട്ടം ....എന്തരു പണ്ടാരാ അത് പാതി രാത്രീല്‍ ചെന്ന് നോക്കിയാല്‍ അവന്‍ മേശേല് ഉറങ്ങണ് .സ്ക്രീനില്‍ നോക്കിയാല്‍ ഏതോ ഒരു പെണ്ണ് ചക്കരെ തേനെ എന്നൊക്കെ എഴുതിയിരിക്കാണ് .
പിന്നെ കുറെ വേണ്ടാതീനെങ്ങളും .ഞാന്‍ എന്താപ്പോ ചെയ്യേണ്ടത് .
കരണ്ട് പോയപ്പോള്‍ ഇലെക്ട്രി സിറ്റി ഓഫീസിനും ,ഇന്റര്‍ നെറ്റ് കട്ട്‌ ആയപ്പോള്‍ ബി എസ് എന്‍ എല്‍ ഓഫീസിനും കല്ലെറിഞ്ഞതിനു നാല് ക്രിമിനല്‍ കേസ്ആ ഓന്റെ പേരില്‍ അതിയാനങ്ങു ഗള്‍ഫില്‍ അല്ലോ
ഞാന്‍ മടുത്തു ഡോക്റെരെ .അപ്പറത്തെ എല്സിയാ പറഞ്ഞെ പ്രാന്താസുത്രീല്‍ കൊണ്ടോകാന്‍ ....എന്‍റെ മോന് ശരിക്കും അതെന്നെ ആണോ .?. ങ്ങള് എവിടെന് ഞാന്‍ പറയണത് വല്ലതും കേക്കനുണ്ടോ ....ന്ഹെ നമ്പീശന്‍ ഡോക്ടര്‍ കംപ്യുട്ടര്‍ല്‍ നിന്നും തല ഉയര്‍ത്തി നോക്കി ....കണ്ണടഞ്ഞു പോകുന്നു ഇന്നലെ രാത്രീല്‍ ഉറങ്ഗീലാ ചാറ്റിഗ് കുറച്ചു നീണ്ടു പോയി .
അല്ല എന്താ പറഞ്ഞെ ......
ചേടത്തി ചാടി എഴുന്നേറ്റു ഡോക്ടര്‍രുടെ കംപ്യുട്ടര്‍ല്‍ ലേക്ക് എത്തി നോക്കി ന്ഹെ ......അതെ......ഇവിടെയും ............
ഹവ്വ നബീസ മറിയാമ്മ!!!!!!!!!!!!!!!!!!!!!!!!!!!!!

Friday, May 27, 2011

ഫെയ്ക്കുകള്‍

ഭീതിതമായാ ഓര്‍മ്മപ്പെടുത്തലോടെ സന്ധ്യ വരികയാണ് .
തനിച്ചീ തടവറയില്‍ ഞാന്‍ .....ചീവീടുകള്‍ എകയാനെന്നു
പിന്നെയും എന്നെ ഓര്‍മ്മിപ്പിക്കുന്നു .തുറന്നാലുടന്‍ പുഴുവരിക്കുന്നാ
എന്‍റെ ഡിസ്ക്കുകള്‍ .പെരുച്ചാഴിയും പാറ്റയും കൂട് കൂട്ടുന്ന അവയെ
ഞാനെങ്ങിനെ അത്താഴമാക്കും ......എങ്ങിനെ എന്‍റെ സോപ്നങ്ങലോടോത്തു നിദ്ര പൂകും .
എവിടെ തിരിഞ്ഞാലും പിന്തുടരുന്ന ഫെയ്ക്കുകള്‍.എന്‍റെ സമാധാനത്തെയും
സന്തോഷത്തേയും ഭോഗിക്കാന്‍ മത്സരിക്കുന്ന ഫെയ്ക്കുകള്‍...
എവിടെയാനെന്റെ നീതി ....ഞാന്‍ പഠിക്കാത്ത ചീത്ത വാക്കുകള്‍
എന്‍റെ ധൌര്ബ്ബല്യങ്ങള്‍ എന്ന് നിങ്ങള്‍ കൊട്ടിഗോഷിക്കുന്നതെന്താണ് .

സ്ത്രീകളെ ഭോഗ വസ്തു ആയി മാത്രം കാണുന്ന നീളന്‍ കുപ്പായക്കാര്‍ ...മരുഭൂവിന്റെ കൂട്ടുകാര്‍ .....ഞാന്‍ ഞാന്‍ മാത്രമാണ്
എന്‍റെ ചുമലുകളില്‍ നഘങ്ങള്‍ ആഴ്ത്തി ശിക്ഷ നടപ്പാക്കിയ മാഷ്‌ .
ഞാന്‍ ഇനി പോവില്ല സ്കൂളില്‍ എന്‍റെ ശരീരം മുഴുവന്‍ പാടുകളാണ്
ശിക്ഷയുടെയും ശിക്ഷനത്തിന്റെയും .ഡിസ്ക്കും ദിസ്ക്കഷനും അറിയാത്ത ഒരു ബാലികയെ ചോക്കെടുക്കാന്‍ കൂടെ കൊണ്ട് പോയാ മാഷ്മാര്‍ .മാതാ പിതാക്കളുടെ കൈ പിടിക്കാതെ മൂന്നാം ബെല്ലിനു ശേഷം ഓടി എത്തിയ അനോണി കുഞ്ഞുങ്ങള്‍ .വിദ്യ ഞാന്‍ ഉപേക്ഷിക്കുകയാണ് .കുറെ നല്ല കൂട്ടുകാരെ പിരിയുമ്പോഴും എനിക്ക് വേദന തോന്നില്ല ഒരായിരം മുറിപ്പാടുകള്‍ ചുമക്കുന്നവല്‍ അല്ലെ

പക്ഷെ കഴിയുന്നില്ല ഞാന്‍ നിങ്ങളോട് നൂറു വട്ടം പറഞ്ഞില്ലേ
എന്‍റെ നഷ്ട്ടം എന്‍റെ മൃതി ആണെന്ന് .പിറക്കും മുന്‍പേ കൊമ്പ് മുളച്ച അനോണികളെ എനിക്കും നിങ്ങള്‍ക്കും എന്ത് ????
നിങ്ങളുടെ ദ്വയാര്‍ത്ഥം ഈ ജന്മത്തിലോരിക്കലും എനിക്ക് മനസ്സിലാക്കാന്‍ ആവില്ലാ .ഒരിക്കല്‍ എന്‍റെ മൃതിയുടെ അങ്ങേ കരയില്‍ ഒരു ഫെയ്ക്കു ആയി ഞാന്‍ പുനര്‍ജ്ജനിചെങ്ങില്‍ .

കണ്ണേ മടങ്ങുക വീണ്ടുമോരിക്കലും കാണാതിരിക്കാന്‍
എന്‍റെ മൃതിയില്‍ നിനക്കാത്മ ശാന്തി  

Monday, May 23, 2011

ഡേറ്റിങ്ങ്

നഷ്ടം തിരിച്ചറിയാത്ത കച്ചവടത്തിന്‍റെ
ബാക്കി പത്രം അതാണെന്റെ പ്രണയം
നിന്‍റെ മുഖം മൂടിയില്‍ ഞാന്‍ അറിയാത്ത
ഒരു പരസ്യ വാചകം .....പെണ്ണാണ് ഞാന്‍
സ്നേഹത്തെ സര്‍വസ്വമാക്കിയ പെണ്ണ് ...
കാടിന്‍റെ വന്യത പേമാരിയുടെ രൌദ്രത
നിന്നിലിനിയും ഞാനറിയാതെ എന്തെല്ലാം
പൊടിക്കാറ്റു വീശിയ ഏതോ സായാഹ്നത്തില്‍
ഞാന്‍ തിരിച്ചറിഞ്ഞു ഞാന്‍ സര്‍വ്വസമാക്കിയ നിന്നെ
നടക്കും തോറും തീരുന്ന മണ്പാതകള്‍.....
കുങ്ങുമം പൂശിയ മേഘങ്ങള്‍ .....
കണ്ടതാദ്യം ഹായ് എന്ന് ടെസ്ക്ടോപില്‍
പിന്നെ വാക മരച്ചുവട്ടില്‍ കാത്തിരുപ്പ്
"തിരക്കിട്ടോടി" എത്തിയ നാട്യങ്ങള്‍
വലിച്ചെറിഞ്ഞ കാലഹരണപ്പെട്ട മുത്തശ്ശി
കഥകള്‍ മുള്ളിനും ഇലക്കും ഇടയില്‍
ഞെരിഞ്ഞമര്‍ന്ന കൌമാര സോപ്നങ്ങള്‍
ഒടുവില്‍ ഓഫ്‌ ലൈന്‍ ആകുന്ന
സ്നേഹ സമ്മാനങ്ങള്‍
നിനക്കും എനിക്കും എന്ത്
കഴിഞ്ഞ രാത്രിയെ ഓര്‍ത്ത്‌
പ്രിയ യാത്രക്കാരാ നിങ്ങളെന്നെ അല്ലാ
ഞാന്‍ നിങ്ങളെ ആണ് വളച്ചത്‌
എന്നാ സക്കറിയാ കഥ പോലെ
പുതിയ ചാറ്റ് ഫ്രണ്ട് നു വേണ്ടി
പുതിയ അലമാരി ഒന്ന് വാങ്ങണം
അവനും വേണം ഡേറ്റിങ്ങ്
നിനക്കും എനിക്കും എന്ത്


Sunday, May 22, 2011

ഞാനെന്ന പുലി

ആഷാഢം നെറ്റിയില്‍ കുറി ചാര്‍ത്തിയ സുന്ദരമായൊരു ദിനം ...........
ചിലപ്പോഴെങ്ങിലും കണ്ണാടിക്കു മുന്‍പില്‍ എന്നെ നിശബ്ധയാക്കുന്ന
അതേ ചിന്താ ശകലം  ഇന്നിതാ ......വീണ്ടും
ഞാനൊരു പുലിയല്ലേ ..............അതോ സിങ്ങ്കംമോ
വിച്ചൂ ഇയ്യിടെ ആയി ഇടയ്ക്കിടയ്ക്ക് ഈ തോന്നല്‍ എന്‍റെ മുടിയിഴകളെ
തഴുകി തലോടി നടന്നകലുന്നു ഇതൊരു രോഗമാണോ ....ആശങ്ങ്ക ഇല്ലാത്തൊരു ചോദ്യം
അതെ മോളൂ അഹമ്മധിയോസ്‌ സയിക്കൊസ്സിസ്സ് .അതന്നെ ആണിത്
അമ്മൂ ദിസ്‌ ഈസ്‌ അണ്‍ പൊറുക്ക്ബില് ............


ഇന്ന് ഹോസ്പിറ്റലില്‍ പോകാന്‍ വല്ലാത്ത ഒരുത്സാഹം
എങ്ങനെ തോന്നാതിരിക്കും (ചെലവ് ചോതിക്കരുത് )
അങ്ങനെ എന്‍റെ കടിനധ്വാനത്തിനും കര്മോല്സുകതക്കും
ഫലം കിട്ടിയിരിക്കുന്നു ഐ മീന്‍ പ്രമോഷന്‍ .............
ചില്ലറ സംഗതി ഒന്നുമല്ല .വെറും മുപ്പതാമത്തെ വയസില്‍
അസിസ്ടന്റ്റ് നഴ്സിംഗ് സൂപ്രണ്ട് .............!!!!
ഞാന്‍ പുലി അല്ലെ .....പറ
ഇനി നൈറ്റ്‌ ഷിഫ്റ്റ്‌ പോകണ്ട ....
നെറ്റ് നോക്കാന്‍ ആരേം ഭയപ്പെടേണ്ടാ
എനിക്കൊന്നു തുള്ളിചാടനമെന്നുണ്ട്
നഴ്സിംഗ് കഴിഞ്ഞേ പിന്നെ ഹോസ്പിറ്റലില്‍
പോകുന്നതെ ബോറിംഗ് ആണ് .അതോണ്ട് നാല് ദിവസം
ഡ്യൂട്ടി എടുത്തു 12 മണിക്കൂര്‍ പണ്ടാരമടക്കി വരവേ ആണ്
ഈ ലോട്ടറി ......സോപ്നേം ,സിജീം ജ്യോതിയും ഒക്കെ ഇപ്പോള്‍
ടെസ്പായി കാഞ്ഞു പോയിട്ടുണ്ടാവുമോ ആവോ ....
മോളെ ആരേം എഴുതി തള്ളരുത് .നിങ്ങള്‍ക്കിടയിലും ഉണ്ടാവാം
ഒരു കല്പനാ ചൌള .............
എന്നും വലിച്ചു വാരി തിന്നു ഹോസ്പിറ്റലില്‍ ലെക്കൊരോട്ടമാണ്
ഇന്ന് പതിയെ കൈ കഴുകി ഡൈനിംഗ് ടേബിളില്‍ പോയിരുന്നു
വിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്നത് കണ്ടില്ല
എന്ന് നടിച്ചു .സുപ്രേണ്ടിന്റെ ഒരു ഗെറ്റപ്പ് ഒക്കെ വേണ്ടേ പതിയെ പുട്ടും കടലക്കറീം കഴിച്ചു .
മസില്‍ പിടുത്തം അല്‍പ്പം കൂടുതലാണോ എന്ന് വിജാരിച്ചതെ ഉള്ളു
വിക്കി ......കലക്കറി കടലാക്രമണമായി......
ഒരു വിധം സ്ഥലം കാലിയാക്കി. വിച്ചു ഞാന്‍ കാണാതെ ചിരിക്കനുണ്ടോ ?


പുതിയ  കാബിന്‍ കൊള്ളാം .എസിക്ക് തണുപ്പ് പോരാ പുതിയതൊന്നു പിടിപ്പിക്കാന്‍
പറയണം .അങ്ങനെ മനോഹരമായി ഒരു ദിവസം കടന്നു പോയി .കൂടുതലും
പേപ്പര്‍ വര്‍ക്കുകള്‍ .നോ ഇന്‍ജക്ഷന്‍ ,നോ കാനിലാ ........


വിചൂനോട് ഹോസ്പിറ്റലിലെ വിശേഷങ്ങള്‍ കുറച്ചു മസാല ഒക്കെ
ചേര്‍ത്ത് വിളമ്പി .കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ പ്ങ്ങ്കെടുത്തു പരമവീര ചക്രം കിട്ടിയ
ഒരു ബില്ടപ്പ് ഉണ്ടാക്കി കൊണ്ടിരുന്നപ്പോള്‍ ഡാഡി വന്നു .കുറച്ചു ലോ പിച്ചിലേക്ക്
വന്നു ഡാഡിക്ക് കുറച്ചു നോല്ലെട്ജ്ജു  കൂടുതലാ എന്തിനാ സ്വോയം കുഴികുത്തി വീഴുന്നെ .


നേരത്തെ കിടന്നു. നേരത്തെ കിടന്നാല്‍ താമസ്സിചെഴുന്നെല്‍ക്കാമല്ലോ
എന്ന് കരുതിയിട്ടാണ് .കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു
ഒറക്കം ങ്ങട് വരണില്യ .....നോം എന്താ ചെയ്ക മനസ്സില്‍ ഒരു ലടു
പൊട്ടിയ പ്രതീതി .എഴുന്നേറ്റു മുകളിലേക്ക് നടന്നു ഡാഡി യുടെ മുറിയില്‍ വെളിച്ചമുണ്ട്
കുറച്ചു നേരം ലാത്തി വയ്ക്കാം.
രണ്ടും ട്റെരസ്സിലാണ് ........
നെലത്തോന്നുമല്ല എന്‍റെ കുട്ടി
ഉം ....അത് കണ്ടപ്പോള്‍ പറയാന്‍ തോന്നിയില്ല
നീയ് പറയാന്‍ നിക്കണ്ടാ
ഇല്ല്യാന്നെ
നമ്മടെ പോന്ഗ് ഇല്ലേ പോന്ഗ് സുയൂ ചെക്ക്
അവന്‍റെ പണിയാ .അവനും വയ്ഫും കൂടി ഹോസ്പിറ്റല്‍
ചെന്നപ്പോള്‍ ഇവള്‍ അവടെ സര്‍വ്വ ഫ്ലോര്‍റിലും  കൂടി പാഞ്ഞു
നടക്കാത്രേ ഒരു ഓക്സിജന്‍ സിലിണ്ടറും തേടി .അവന്‍ അപ്പോഴേ
എന്നെ വിളിച്ചു .എന്തിനാടാ എന്‍റെ കുട്ടിയെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നതും
എന്നും ചോതിച്ചു .അവന്‍റെ ഫ്രെണ്ട് അല്ലെ എംടി മിസ്റ്റര്‍ ആന്ഗ് .
അങ്ങനെ ഒപ്പിച്ച പണിയാ ................................
കാറ്റ് പോകുന്ന സൌണ്ട് ....................
അതെ എന്‍റെ തന്നെയാ ..............
പുലിയാത്രേ പുലി ....

Saturday, May 21, 2011

തീവ്രവാദികളുടെ നാട്ടിലേക്ക് ........

നിനക്ക് അത്രത്തടം വരെ ഒന്ന് ചെന്നൂടെന്നു ദേവി അപ്പച്ചി ചോതിച്ചു .അപ്പേട്ടന്റെ സ്വരത്തില്‍ ദേഷ്യം ഉണ്ടായിരുന്നോ ?.ഇന്നലെ വരെ ഈ വീടിന്റെ വിളക്കും ശ്രീയും ഒക്കെ താനായിരുന്നു .ഇന്ന് എല്ലാവരാലും വെറുക്കപ്പെട്ട്‌ മൂലയ്ക്ക് ആര്‍ക്കും വേണ്ടാത്ത ഒരു തകരപ്പെട്ടി പോലെ ......അച്ചോയി പോലും തന്നെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല .അത്ര വല്യ തെറ്റാണോ .......എനിക്കറിയില്ല
ഉമാ..... അമ്മ വിളിക്കണ്
ദാ വരാണ്..
ന്‍റെ കുട്ട്യേ എന്ത് കോലാ നെന്‍റെ
പോട്ടിക്കരയണം എന്നുണ്ടായിരുന്നു .വേണ്ട ഞാന്‍ തളരില്ല
എന്താ നീയ്യ്‌ ശ്രീയുമായി പിണങ്ങിയോ പെട്ടെന്നെന്താ നിനക്കൊരു മനം മാറ്റം
കല്യാണത്തിനു സമ്മതം അല്ലാ എന്നാണോ അമ്മാ ഞാന്‍ പറഞ്ഞത് ???
കല്യാണത്തിനു ശേഷം യു എസ് നു ഞാന്‍ വരില്ല എന്നല്ലേ പറഞ്ഞുള്ളൂ
ഇതാ ഇപ്പൊ നല്ല ശേലായെ .ശ്രീയുടെ ആഗ്രഹം അമ്ബീഷനും ഒന്നും നിനക്കരിഞ്ഞൂടെ
ഉം .....
തനിക്കെല്ലാം അറിയാം .കുട്ടിക്കാലം മുതല്‍ കാണുന്നതാണ് ശ്രീയേട്ടനെ
ദേവി അപ്പച്ചിയുടെ മോന്‍ .
പഠിക്കാന്‍ ബഹു സമര്ധനായിരുന്നു .യു എസ്ല്‍ പോയി പഠിക്കണം എന്നൊരു ചിന്ത മാത്രമേ
എന്നും എട്ടന് ഉണ്ടായിരുന്നുള്ളൂ .
കുട്ടിക്കാലത്തെ തീരുമാനിക്കപ്പെട്ട സ്നേഹം ഉമയും   ശ്രീകുമാറും ....
അടുത്ത ആഴ്ച അവന്‍ വരാനുണ്ട് എന്താച്ചാല്‍ നീയ്യ്‌ തന്നെ അവനോടു പറഞ്ഞോളു.
ദേഷ്യം ആണെന്ന് തോന്നണു .ഇത് വരെ വിളിച്ചിട്ടില്ല .
അമേരിക്ക .....
എന്ന് മുതലാണ്‌ ഒരു ചെകുത്താന്‍റെ കനവുമായ് തന്‍റെ ഉള്ളിലേക്ക് ഇഴഞ്ഞു കയറിയത്
ഈ കാവും ,തുളസിത്തറയും ,തൊടിയും ഇടവഴിയും ഒന്നും ഇല്ലാതെയും താനൊരു പക്ഷെ
ജീവിച്ചേക്കാം .എന്നാല്‍ താന്‍ വെറുക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് നടുവില്‍ .......???


എന്ത് കണ്ടിട്ടാ നീയിത്ര നെഗളിക്കണേ ...
ശ്രീ ഭയങ്കര ചൂടിലാണ്
ഗസ്റ്റ്‌ ലക്ചറര്‍ എന്നത് അമേരിക്കന്‍ പ്രേസിടണ്ടിന്റെ പനിയാനെന്നാ വിജാരം ?
വീണ്ടും അമേരിക്ക ....
നിന്നെക്കാള്‍ നൂറു കേമത്തികളെ എനിക്ക് കിട്ടും എന്നിട്ടും ഞാന്‍ ......
ശ്രീ നിന്‍റെ സ്നേഹം എന്നെ പതര്‍രിച്ചു കളയുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു .എന്നാല്‍ .....
ഇപ്പോള്‍ നിന്‍റെ സ്വരത്തിലും ആ നാടിന്‍റെ ധാര്‍ഷ്ട്യം ..........
ഒന്നിച്ചു ജീവിക്കാം എന്ന് പറയുന്ന സ്നേഹം എനിക്ക് മനസ്സിലാകും ...
ഒന്നിച്ചു മരിക്കാംഎന്നു പറഞ്ഞാല്‍ ...................
എന്‍റെ ജീവിതം എന്‍റെ മാത്രമല്ല എന്ന് ഞാന്‍ അറിയുന്നു
പക്ഷെ ഒരു .....അഹങ്കാരം ......എന്‍റെ മരണം എന്‍റെതു മാത്രമാണ് .
അമേരിക്കയിലൊക്കെ പോണം എങ്കില്‍ ഒരു നൂറു ജന്മം നീ നോംബെടുക്കണം.
അറിയാതെ ചിരിച്ചു പോയി
മരണത്തിനു മുന്‍പോ ശേഷമോ" നരകം "
ഡ്രാക്കുള കഥ പോലെ ....
മറ്റുള്ളവരുടെ ചോര കുടിച്ചു മദിക്കുന്ന ഒരു ജന സമൂഹം .
ശ്രീ ഈ നാടിന്‍റെ നന്മകളില്‍ ആനന്ദിക്കുന്ന ഒരു ഹൃധയത്തിനുടമ അതല്ലേ ഞാന്‍
കുഗ്രാമത്തിന്റെ അറിവില്ലായ്മയില്‍ ശിരസ്സുയര്‍ത്തത്താ പൊട്ടി പെണ്ണ് എന്ന ലേബലില്‍
നിനക്ക് ആനന്ദം കിട്ടുന്നു എങ്കില്‍ ആയിക്കോളൂ ..........
ഈ ജന്മം ഞാന്‍ കാത്തിരുന്നു തീര്‍ക്കാം നിന്നോടുള്ള സ്നേഹത്തില്‍ ...............
സൌജന്ന്യമോ ..........ഔധാര്യമോ.............?
രണ്ടുമല്ല സ്നേഹത്തിന്റെ  നീയറിയാത്ത മറ്റൊരു മുഖം ....









Monday, May 16, 2011

അവള്‍ പറയട്ടെ... (ഭാഗം രണ്ട് )

മാനസികമായി കുറച്ചു പ്രോബ്ലംസ് ഉള്ള കുട്ടിയായിരുന്നു .മുന്‍പ് ട്രീട്മെന്റ്റ് ഒക്കെ ചെയ്തിരുന്നതാണ് ....
ഇങ്ങിനെ ഉള്ള വീട്ടുകാരുടെ ആശ്വാസ വാക്കുകള്‍ ഒന്നും പര്യാപ്തമായിരുന്നില്ല .
കുറെ മാസങ്ങള്‍ നീണ്ടു നിന്ന നടുക്കത്തില്‍ നിന്നും എന്നെ കര കയറ്റാന്‍ .
ഞാന്‍ വെറുതെ പകച്ചു നിന്നു ..............വീട്ടുകാര്‍ ഒരു പാട് വഴക്ക് പറഞ്ഞിട്ടും
അമ്പിളി പോലും റൂം ഒഴിഞ്ഞു പോയിട്ടും ഞാനവിടെ തുടര്‍ന്നു ഏകയായി
അടുത്ത അദ്ധ്യയനം വരെ .
സിമി മാഡം കുറെ മാസങ്ങള്‍ക്ക് ശേഷം എന്നെയൊരു കവര്‍ ഏല്‍പ്പിച്ചു .
ഞാന്‍ പറഞ്ഞില്ലേ ഇവരുടെ മനശാസ്ത്രം എനിക്കറിഞ്ഞു കൂടാ ....

എന്നോട് മിണ്ടാതെ ഋതുക്കളും
കാണാതെ കണ്ടു നടന്നകന്ന വസന്തവും
നീണ്ട ഗര്ഭാലസ്യത്തിലെന്നപോള്‍
എന്നെന്നും ദുര്ബ്ബലമാക്കിയ
നിന്നോടുള്ള എന്‍ മോഹവും
ഇനി മുതല്‍ ഓര്‍മ്മയായ് പോകട്ടെ


ഒരു തെല്ലു ദൂരം ഇനി വയ്യ
ഈ ജന്മമിനി ഇല്ല ദൂരം ഒട്ടും
മണി മുഴക്കാതീ വാതില്‍ക്കല്‍
പരിഭവ പൂമൊട്ടും മാറില്‍ ചേര്‍ത്തു
നിദ്രാ വിഹീനയായ് എത്രയോ രാവുകള്‍


മൌനം കൊണ്ടടച്ച് വച്ച
തരളിത മോഹത്തിന്‍ മണിച്ചെപ്പ്‌
കണ്ണീരിന്‍  നീല കയത്തില്‍
വീണതിന്നലെ എങ്ങോ ആയിരുന്നു


ഒരു ചൂളം വിളിയുടെ പിന്നാലെ ,മെല്ലെ
വളവുകള്‍ ,തിരിവുകള്‍ നീളും പാതയില്‍
തനിച്ചിനിയും നീങ്ങണം ഞാന്‍
ഏറെ ദൂരമെന്നോ ....??


ഉത്തുന്ഗം പിന്നതിന്‍ അത്യം
അഗാധമാം താഴ്വരകള്‍
മഴക്കാടുകള്‍ ,ചതുപ്പ് നീര്‍ നിലങ്ങള്‍
സഞ്ചാരിയോ  ഞാന്‍ ??


പൊട്ടിച്ചിരിയുടെ ഒരു കൂട്ടത്തില്‍
തല താഴ്ത്തി മിഴി പൂട്ടും
ഞാന്‍ ആരാവാം ????
ഉത്തരമില്ലാത്ത  ഒരു വിഡ്ഢി ചോദ്യമോ


മൂന്നാമതും പെണ്ണെന്നു മുഖം തിരിച്ചവരെ
എന്നും ഞാനതായിരുന്നു   പെണ്ണ് ....
പൂചൂടും നീലക്കടംബുകള്‍ക്ക് കീഴെ
മാനം നോക്കിനിന്ന വെറും പെണ്ണ്


ആശയായിരുന്നു ഞാനും, എനിക്കെന്നും
തെല്ലുമാവയെ കൂടെ നടത്താതെ
പിന്തിരിഞ്ഞു ഒരുവട്ടം മാത്രം നോക്കി
മടങ്ങട്ടെ ഞാന്‍ തിരികെ വരാതെ

Sunday, May 15, 2011

അവള്‍ പറയട്ടെ ...........(ഭാഗം ഒന്ന്)

 2001  ഡിസംബര്‍ ലെ തണുത്ത വെളുപ്പാന്‍ കാലം .കെമ്പെ ഗൌഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിംസ് )അയ്യോ ഈ വിച്ചുന്‍റെ ഒരു കാര്യം അഞ്ചു മണി ആകുമ്പോള്‍ ഫോണ്‍ വിളിച്ചു എന്നെ എഴുന്നെല്പ്പിചാലെ സമാധാനമാകൂ .
എന്റെ കുട്ടി എന്തിനാ ഈ ഹോസ്റ്റലില്‍ ഒക്കെ നിക്കണേ അതും ഇത്രേം അടുത്തു വീടുള്ളപ്പോള്‍.
വിച്ചു എന്നോട് പോരെടുത്തിട്ടല്ലേ ??
പാവം അവളുടെ കണ്ണ് നിറഞ്ഞു കഴിഞ്ഞു .
എന്‍റെ അമ്മുക്കുട്ടീ ഞാനൊരു തമാശ പറഞ്ഞതല്ലേ ,നിന്നെ കാണാന്‍ ഞാനെപ്പോഴും ഓടി വരുന്നില്ലേ .
ഇത്തരം സന്ദര്ഫങ്ങളില്‍ ആണ് ഡാഡിക്കുട്ടന്‍ വയലന്റ് ആകുന്നതു ..
അതെങ്ങനെയാ ലാളിച്ചു വഷളാക്കി വച്ചിരിക്കുകയല്ലേ
ഞങ്ങള്‍ രണ്ടു പേരും ഇവിടെ ഒറ്റയ്ക്ക് നീ ഹോസ്ടല്‍ലില്‍  പോയി അടിച്ചു പൊളിക്കു
ങ്ഹാ ഇത് നല്ല കഥ ആയിപ്പോയല്ലോ
പണ്ടാരാണ്ട് പറഞ്ഞപോലെ ഞാനും അളിയനും ഒറ്റയ്ക്ക് അവര്‍ രണ്ടു പേര് എന്താ ചെയ്ക ..
ഡാഡി ചെവിക്കു പിടിക്കും മുന്‍പ് ഓടി രക്ഷ പെടണം
അവര്‍ക്ക് ഏകാന്തത ഉണ്ടാക്കാന്‍ ഞാന്‍ കഴിവതും ശ്രേമിച്ചു കൊണ്ടേയിരുന്നു .
അങ്ങനെ എങ്കിലും ഞങ്ങള്‍ക്കിടയിലേക്ക് ,എനിക്ക് വഴക്ക് കൂടാനും ലാളിക്കാനും ഒരാള്‍ വരട്ടെ .

എന്നാലും ഡാഡി എന്നെ കരയിക്കും .അടുത്തടുത്ത കൊമ്ബൌണ്ടുകള്‍ ആണ് ക്യംപസ്സും ഹോസ്റ്റലും
എന്നാലും നേരിട്ട് എന്ട്രെന്‍സ്സ് ഇല്ല വളഞ്ഞു ചുറ്റി മെയിന്‍ ഗേറ്റ് വഴി പോകണം .അര കിലോമീറ്റര്‍ ഉള്ള ഈ നടത്തത്തിനിടയിലാണ് രാവിലത്തെ വ്യായാമം (ഐ മീന്‍ വായിനോട്ടം )
അപ്പോളതാ ദൂരെ കാറും പാര്‍ക്ക് ചെയ്തു ട്രാഫിക് പോലീസ് കാരന് കൈ മടക്കും കൊടുത്ത് ഒരു കക്ഷി .അതാണ്‌ ഡാഡി.


മലയാളത്തില്‍ ഇങ്ങനെ ഒക്കെയും ചീത്ത (തെറി )വിളിക്കാന്‍ കഴിയുമെന്ന് മനസ്സിലായത്‌ ഹോസ്റ്റലില്‍ എത്തിയ ശേഷമാണ് .


എന്ധൂട്ടടീ ഈ കാട്ടണേ
എന്തരു അതോക്കത്തില്ലാ ട്ടാ
മലയാളം പഠിക്കാന്‍ വന്ന എന്നെ അവര്‍ ഗോവിന്ദ .....ഗോവിന്ദ ....പാടിച്ചു
ഇതിലേതാണ് മലയാളമെന്നു ഇപ്പോഴും എനിക്കറിയില്ല .
പക്ഷെ ഞാന്‍ പുലി അല്ലെ പെട്ടെന്ന് തന്നെ എനിക്ക് വഴങ്ങി തുടങ്ങി
ഈ പുലിയെ ബഹുമാനിച്ചു തുടങ്ങി
ലോക്കല്‍ ആണട്ടാ തൊട്ടാല്‍ പൊള്ളും ...
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറിയത് ....അങ്ങനെ ഞങ്ങളും രണ്ടാം ക്ലാസ്സില്‍ ആയി .
മമ്മീടെ ഫോണ്‍ ചറ പറ എന്നടിക്കുന്നു ..
ഓ ....ഈ തണുപ്പത്ത് ഞാനെഴുന്നെല്‍ക്കില്ല ..
സമ്മതിക്കില്ല .....
തലയില്‍ നിന്നും പുതപ്പു മാറ്റി ..
അന്ധരീക്ഷത്തില്‍ തൂങ്ങി ആടുന്ന രണ്ടു കാലുകള്‍ ...
ആശാ മാത്യു !!!!!!!!!!!!!
പിന്നീടൊന്നും എനിക്കോര്‍മ്മയില്ല
കണ്ണ് തുറന്നപ്പോള്‍ അരികില്‍ ഡാഡിയും വിച്ചുവും ...
അമ്പിളി പറഞ്ഞു ആശ ഒരു കത്തെഴുതി വച്ചിരുന്നു സിമി മാഡം അതെടുക്കുന്നത് ഞാന്‍ കണ്ടു
ഉള്ളിലെന്താണ് എന്നറിയില്ല
എനിക്കറിയാം !!!!!!!!!!
പ്രദീപ് ....
മിഷാ നീയെങ്ങിലും എന്നെയൊന്നു മനസിലാക്കു .എല്ലാരും കൂടെ കളിയാക്കിയപ്പോള്‍
ഞാനിതില്‍ ആയി പോയതാ ....
എനിക്കിവളെ ഇഷ്ടമാണ് നല്ല ഒരു ഫ്രെണ്ടിനെ പോലെ ...
ഞാന്‍ മനസിലാക്കിയിട്ടു എന്ത് കാര്യം ഇവളോട്‌ തന്നെ പറ .
പ്രദീപ് എന്നെ ചതിക്കുകയായിരുന്നു അല്ലെ
ചതിയോ
ഇതിലെന്താണ് ചതി
ഞാന്‍ നിന്നെ ഒരു പാട് വിളിച്ചിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ...
ഇപ്പോഴും എനിക്ക് നിന്നെ ഇഷ്ടമാണ് താനും
വേണ്ട ........എന്നോടൊന്നും ഇനി പ്രദീപ് പറയണ്ട
നിനക്ക് ഫ്രെണ്ടിനെ മതി ഇപ്പോള്‍ അല്ലെ
ആശാ പ്ളീസ്‌ ..........
മതി ..അവള്‍ പൊയ്ക്കഴിഞ്ഞു ..........
മിഷാ തുടക്കത്തിലെ എല്ലാം തുറന്നു പറയാമെന്നു കരുതി
വൈകിപ്പോയാല്‍ അവള്‍ക്കു വിഷമമായാലോന്നു കരുതിയാ
ഞാനിങ്ങനെ പറഞ്ഞത് അത് ചതിയാണോ....?
ആ എനിക്കറിയാന്‍ മേലാ ഞാന്‍ അവളെയൊന്നു നോക്കട്ടെ

ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കയാനവള്‍
പുഞ്ചിരിയോടെ തിരിഞ്ഞു നീ പേടിച്ചു പോയോ ഒന്ന് വിരട്ടി നോക്കിയതല്ലേ
എന്റെ ശ്വാസം നേരെ വീണു. ഉടുമ്പിന്റെ ജന്മമാ .....

ആ അവള്‍ ............

തകര്‍ന്നു പോയ പ്രധീപിനെ ഞാന്‍ കണ്ടു
അവളുടെ വിരല്‍ത്തുമ്പില്‍ പോലും ഞാന്‍ സ്പര്‍ശിച്ചിട്ടില്ല
അവളെ ഒരിക്കലും ഞാന്‍ വെധനിപ്പിച്ചിട്ടും ഇല്ല എന്നിട്ടും .....

പുഞ്ചിരിയോടെ ഒന്നും പറയാതെ പിരിഞ്ഞു പോകുന്ന ഇവരുടെ
മനശാസ്ത്രം എന്താണ് എനിക്കറിയില്ല ...................


പിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്‍റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്‍റെ ഇരമ്പലിന് കാതോര്‍ക്കാം
മടക്കയാത്രശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ…

നന്ദിത

എന്‍റെ കുസൃതി ആയ മൂത്ത മകനെ പോലെ
എന്നെ നിരന്തരം അസ്വസ്ഥ പെടുത്തുന്ന
നീ ആണോ കവിത  .................
ഞാന്‍ ക്രൂര ആണ് .......
എന്‍റെ സന്തോഷങ്ങള്‍ .....സമാധാനങ്ങള്‍
ഇവ നിന്‍റെ വാശിയില്‍ നിന്‍റെ കരച്ചിലില്‍ -
പൊട്ടി അടര്‍ന്നു തൂങ്ങുന്നു .......
ഞാന്‍ മാതാവാണ് ...ഞാന്‍ നിന്നെ
ഒരു പാട് സ്നേഹിക്കുന്നു
എന്‍റെ സമാധാനമാണ് എന്‍റെ ശ്വാസം
എന്ന് നീയരിയാത്തതെന്തേ
 നീ എന്‍റെ ഉള്ളില്‍ നിന്ന് നീണ്ട കാലം
എന്നെ ഗര്ഭാലസ്യത്തിലേക്ക് തള്ളി വിട്ടു
ആ നീണ്ട വര്‍ഷങ്ങള്‍ നഷടപ്പെടുത്തിയ
എന്‍റെ സന്തോഷങ്ങള്‍ ഞാന്‍ വേദനിച്ചില്ല
എന്നാലിപ്പോള്‍ ലോകമെന്നെ ക്രൂശിക്കാന്‍
പോകയാണ് നിന്നെ എനിക്ക് നഷ്ടമാക്കാന്‍
തോന്നണു നിന്‍റെ ഡാഡി യെ പോലെ
പെട്ടെന്ന് ഒരുപാട് സന്തോഷം തന്നു നീയും
പെട്ടെന്ന് മടങ്ങുവാന്‍ ആവും വിധി

Sunday, April 3, 2011

രോഗി

പാട്ട് പാടി ഉറക്കിയ
കഥകള്‍ പറഞ്ഞു രസിപ്പിച്ച
എന്‍റെ മുത്തശ്ശി ഇന്നലെ മരിച്ചു
ഞാന്‍ മൂലമെന്നെല്ലാരും
തൊട്ടിലില്‍ ഉറങ്ങിയ കുഞ്ഞനുജന്‍
നിലം പതിച്ചു നീലനിറം പൂശിയ
ആശുപത്രിയില്‍ നുമോനിയ മൂര്ചിച്ചു
വിടവാങ്ങിയപ്പോഴും ഞാന്‍ മൂലമെന്നെല്ലാരും
രോഗിയത്രേ ഞാന്‍ .....മാറിയ നാമധേയം
കൂര്‍ത്തു മുറിവേല്‍പ്പിച്ച ദൃഷ്ടികള്‍
ഇഴ ചേര്‍ന്നൊരു നാദത്തിന്‍ നയിര്‍മല്യം
മെഴുമെന്‍ കിനാക്കളവര്‍ മന്ത്രവാദ
കളത്തില്‍ അടക്കിവച്ചു
രോഗിയത്രേ ഞാന്‍ ..........മാറിയ നാമധേയം
കാലുവെന്തു നടക്കവേ ഞാനറിവൂ
മഴകാനാത്തൊരു നാട്ടിലാണ് ഞാന്‍
ചര്ധിച്ചവശയായി അഴികളില്‍ മുഖം
ചേര്‍ക്കവേ ആഴിയുടെ അഗാധത
എന്നെ ഭയ ചകിതയാക്കി .....
ഉറക്കെ കരയട്ടെ ഞാന്‍ ....
എനിക്ക് പേര് വേണ്ട ......
എന്നെ അധൃശ്യ എന്ന് വിളിച്ചൂടെ നിങ്ങള്ക്ക്
എന്‍റെ കറുപ്പ് പൂശിയ രൂപത്തെ
അടിമ എന്നെങ്ങിലും വിളിച്ചൂടെ നിങ്ങള്ക്ക്
എങ്കിലും പറയല്ലേ രോഗിയാണ് നീ
മാറല്ലേ നാമധേയം രോഗിയെന്നൊരു നാമധേയം

Friday, April 1, 2011

പാളങ്ങള്‍

എന്‍റെ ചായ കോപ്പ തണുത്തുറഞ്ഞു പോയി
എന്നിട്ടും എനിക്ക് വല്ലാതെ ദാഹിക്കുന്നു
അനന്ധമായ ചിന്തകള്‍ ആരും കാണാത്ത
ദൃഷ്ടികല് ...കാറ്റ് ഉലചോടിച്ച വൃക്ഷത്തലപ്പുകള്‍
സന്ധ്യയോ പുലരിയോ
മഴ തന്നെ മഴ. ഞാന്‍ വായിച്ചു മടക്കിയത്
ബ്രാം സ്റ്റൊക്കെര്‍ ആണ്
ഇരുട്ടിന്‍റെ കൂടാരം
നായ്ക്കളുടെ നിലക്കാത്ത സംസാരങ്ങള്‍
സഞ്ചരിക്കുന്ന തീവണ്ടി
മുഖത്തേക്ക് വീശിയടിക്കുന്ന
ഈറന്‍ തുള്ളികള്‍
നിങ്ങള്‍ക്കൊന്നുമരിയില്ല എനിക്കും
ഞാന്‍ സോപ്നത്തിലാവാം
ചിലപ്പോള്‍ ബോതത്തിലുമാവാം
ആളുകള്‍ പറഞ്ഞത് ശരി ആയിരുന്നിരിക്കാം
പുകതുപ്പാത്ത പാളങ്ങള്‍
ചതഞ്ഞരഞ്ഞ ഉടലുകളെ നോക്കി
ഈറനനിയാത്ത പാളങ്ങള്‍
വെറും പാളങ്ങള്‍

മൃതി


നിന്‍റെ നഷ്ടം എന്‍റെ മൃതിയാണ്‌
ഞാനിവിടെ തനിച്ചാണ്
നിന്നെ കാണാനാകാതെ
നിന്‍റെ സ്വോരം കേള്‍ക്കാതെ
ജഡം പേറുന്ന എന്‍റെ മൃതി
നീ വിളിച്ചില്ല
നീ അറിഞ്ഞില്ല
ഒരു വാക്ക് പോലും നീ
ചോതിച്ചതുമില്ല ....
നിനക്കും എനിക്കും ഇടയില്‍
അഗ്നിയെ പ്രണയിക്കുന്ന
മാംസ പിണ്ഡം ......
നിന്നോട് ചേരാന്‍
നിന്നരികിലെത്താന്‍
എനിക്കിത് ഒഴുക്കി കളയണം
മായിരുന്നു ഒരു പൊടിപടലമായ്
ആവില്ല ഇന്നും
ആവില്ല നാളെയും
ഇതിന്‍റെ ചരട്
ഏതോ കരങ്ങളില്‍ ...
ഇതിന്‍റെ നിറം
ഏതോ വര്‍ണ്ണ രാജികളില്‍
ഇതിന്‍റെ മണം
ഏതോ പിച്ചക വാടികളില്‍
കാത്തിരുപ്പ് വീണ്ടും
നീണ്ട കാത്തിരുപ്പ് ......

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്

നന്ദിത മരിക്കുന്നതിന്, രണ്ടാഴ്ചമുന്‍പ് അവള്‍ ബോംബയില്‍ അജിത്തിന്റെ അടുത്തേക്കുപോയി. അപ്പോള്‍ അജിത്തിന് ഇഷ്ടമുള്ള സിഗരറ്റും, ദിനേശ് ബീഡിയും, സീസണല്ലാത്തതിനാല്‍ ലഭ്യമല്ലാതിരുന്നിട്ടും, കൂട്ടുകാരിയും ഓര്‍ഫനേജ് കോളജിലെ മലയാളം അധ്യാപികയുമായ ശ്രീലതയെയും കൂട്ടി നാടുനീളെ അലഞ്ഞ് മുത്താരം പൊടിയും ഒക്കെ അവള്‍ കൂടെ കരുതിയിരുന്നു. ബോംബയിലെ ദിവസങ്ങള്‍ ഒരുപാട് സന്തോഷത്തോടയായിരുന്നു അവള്‍ ചിലവിട്ടതന്ന് അജിത്ത് ഓര്‍ക്കുന്നു. ബോംബയില്‍ നിന്നും തിരികെ മടങ്ങും മുന്‍പ് നഗരം ചുറ്റാനിറങ്ങിയ ഒരു വൈകുന്നേരം ദാദറിലെ മുന്തിയ ഒരു ടെക്‌സ്റ്റയില്‍ ഷോപ്പില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അജിത്ത് വാങ്ങികൊടുത്തു. അന്ന് വാങ്ങിയ ഒരു ചുരിദാറിന് ഇണങ്ങുന്ന ഷാള്‍ പത്തുകിലോമീറ്ററുകള്‍ ദൂരയുള്ള മറ്റൊരു ഷോപ്പിങ് മാളില്‍ പോയാണ് അവര്‍ വാങ്ങിയത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോട് അത്ര കമ്പമില്ലായിരുന്നങ്കിലും, ദിവസവും രണ്ടുതവണയങ്കിലും ലാക്ടോ കലാമിന്‍ ഉപയോഗിക്കുമായിരുന്ന നന്ദിതക്ക് പലതരത്തിലും സുഗന്ധത്തിലുമുള്ളവ അജിത്ത് വാങ്ങി നല്‍കി. മധുവിധുപോലെ സുന്ദര സുരഭിലമായ രണ്ടാഴ്ചത്തെ ആ അവധിക്കാലത്തിനുശേഷം, ദാദര്‍ സ്റ്റേഷനില്‍ നിന്നും മുത്തം നല്‍കി നന്ദിത തിരികെപ്പോരുമ്പോള്‍, ഇനി അവളുടെ ചേതനയറ്റ ശരീരമാകും കാണേണ്ടിവരിക എന്ന് അജിത്ത് വിചാരിച്ചിരുന്നേയില്ല.

പൊതുവേ പ്രണയ രോഗികളില്‍ സാധാരണമന്ന് പറയപ്പെടുന്ന ആമവാതം അവസാനനാളുകളില്‍ നന്ദിതയെ കലശലായ് അലട്ടിയിരുന്നു. നന്ദിത മരിക്കുന്ന ദിവസം അമ്മയോട് അവള്‍ പറഞ്ഞിരുന്നു രാത്രിവൈകി എനിക്ക് ഒരുഫോണ്‍ കോള്‍ വരും അത് ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമെന്ന്. അന്നു രാത്രി വൈകിവന്ന ഫോണ്‍കോള്‍ ആരുടേതായിരുന്നു?. അത് അജിത്തിന്റെതോ, സുഹ്യത്തുക്കളുടേതോ ആയിരുന്നില്ല. പിന്നെ ആ ഫോണ്‍കോള്‍ ആരുടേതായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ. എം.ഫില്‍ ചെയ്യുന്നതിന്റെ ഭാഗമന്നുപറഞ്ഞ് നന്ദിത ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോകാറുണ്ടായിരുന്നു എന്ന് അജിത്ത് പറയുന്നു. എന്തായിരുന്നു ആ യാത്രകളുടെ ഉദ്ദേശ്യം?. അതുമായ് അവസാനത്തെ ഫോണ്‍കോളിനു ബന്ധമുണ്ടോ? അന്ന് രാത്രി നന്ദിത കാത്തിരുന്നത് അജിത്തിന്റെ ഫോണ്‍കോള്‍ ആയിരുന്നില്ല. പിന്നെ അത് ആരുടേതായിരുന്നു?. എന്തുകൊണ്ടാണ് വൈകിവന്ന ആ ഫോണ്‍കോള്‍ അവള്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമന്ന് നിര്‍ബന്ധം പിടിച്ചതും, ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതും? ആ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്തശേഷം നന്ദിത അപരിചിതമായ ഒരു മാനസിക സഘര്‍ഷത്തിലായിരുന്നു. കൂട്ടിലിട്ട വെരുകിനെപോലെ ബാല്‍‌കണിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന അവള്‍ പോയികിടന്നുറങ്ങിക്കോളും എന്നു കരുതിയ അമ്മ പിന്നീട് എപ്പോഴോ ഇറങ്ങിവന്നപ്പോള്‍, അന്ന് ബോംബയില്‍ നിന്നും അജിത്ത് വാങ്ങിനല്‍‌കിയ ഷോളില്‍ ബാല്‍‌കണിയില്‍ നിന്നും തൂങ്ങി നില്‌ക്കുന്നു. പെട്ടന്നു തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും പകുതി വഴിയില്‍ മരിച്ചു.

അജിത്തിനെ കണ്ടതിനു ശേഷം ഒരിക്കലും നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം ധരിക്കാന്‍. എന്നാല്‍ ചിരാലില്‍ ചിലവഴിച്ച അവധിക്കാലത്തിനു ശേഷം കോഴിക്കോട് ഫറൂക്കില്‍ അധ്യാപികയായ നന്ദിത, ദിവസവും അജിത്തിന് പ്രണയ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഫോണും, മൊബൈലും ഒന്നും സാധാരണമല്ലാതിരുന്നതിനാല്‍ കത്തുകള്‍ മാത്രമായിരുന്നു ഏക ആശ്രയം. വടിവൊത്ത അക്ഷരത്തില്‍, പേജുകളോളം നീളമുള്ളവയായിരുന്നു ആ കത്തുകള്‍. എങ്ങനെ ഇത്രത്തോളം നീണ്ട പ്രണയ ലേഖനങ്ങള്‍ തുടര്‍ച്ചയായ് എഴുതാന്‍ കഴിയുന്നുവന്ന് അജിത്ത് അല്‍ഭുതപ്പെട്ടിരുന്നു. ആ കത്തുകളില്‍ പലതും ഇന്നും അജിത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു. നന്ദിതയുടെ മരണത്തിനു മുന്‍പ് അവള്‍ കവിത എഴുതിയിരുന്നുവന്ന് അജിത്ത് പോലും അറിഞ്ഞിരുന്നില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ പലപ്പോഴും പേനയും ബുക്കുമായ് വിദൂരതയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നത് അജിത്ത് ഓര്‍ക്കുന്നു. എന്നാല്‍ ഒരിക്കലും ഒന്നും എഴുതി കണ്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ലാത്ത അജിത്ത് അതിലൊന്നും ശ്രദ്ധിച്ചുമില്ല. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ നന്ദിതയുടെ കവിതകള്‍, അവളുടെ മുഖചിത്രതോടുകൂടി പല പുസ്തകശാലകളിലെയും ചില്ലലമാരയില്‍ ഇരിക്കുന്നത് കണ്ടിട്ടും ഒരിക്കല്‍ പോലും അതൊന്ന് മറിച്ചു നോക്കാന്‍ അജിത്ത് ഇഷ്ടപ്പെട്ടില്ല എന്നതില്‍നിന്നും കവിതകളോടുള്ള അജിത്തിന്റെ ബന്ധം മനസ്സിലാക്കാം. എന്തുകൊണ്ട് ഒരു കോപ്പി വാങ്ങിയില്ല, വെറുതേ ഒന്നു മറിച്ചു നോക്കുക കൂടി ചെയ്തില്ല എന്ന ചോദ്യത്തിന് അത് കാണാനുള്ള ശക്തിയില്ല, എനിക്ക് നഷ്ടമാകേണ്ടത് എന്നേ നഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് കണ്ണില്‍ ഊറികൂടിയ നനവിനെ മറച്ചുകൊണ്ട് മുഖം തിരിച്ച് വിദൂരതയിലേക്ക് കണ്ണു നട്ടു. മുട്ടില്‍ ഓര്‍ഫനേജ് കോളജില്‍ ലീവ് വേക്കന്‍സിയില്‍ പകരക്കാരിയായ് ജോലി ചെയ്തിരുന്ന നന്ദിതക്ക് ശമ്പളം ക്യത്യമായ് കിട്ടിയിരുന്നില്ല. മരിക്കുമ്പോള്‍ നല്ലൊരു തുക കോളജില്‍ നിന്നും ശമ്പളയിനത്തില്‍ നന്ദിതക്ക് കിട്ടാനുണ്ടായിരുന്നു. അത് കൈപ്പറ്റുവാന്‍ അജിത്തിന്റെ പേരില്‍ അധികാരപത്രം എഴുതി നല്‍കിയിരുന്നു നന്ദിത. എന്നാല്‍ അജിത്ത് അതിലെ ഒരു ചില്ലി കാശുപോലും കൈപ്പറ്റാതെ, ആ തുകയ്ക്ക് നന്ദിതയുടെ പേരില്‍, കോളജില്‍ എന്‍ഡോവമെന്റ് ഏര്‍പ്പെടുത്താന്‍ മുന്‍‌കൈ എടുത്തതിന്റെ കാരണം എന്നും നന്ദിതയുടെ പേര് മായാതെ ഇവിടെ ഉണ്ടാകണം എന്ന ആഗ്രഹമായിരുന്നുവത്രേ.
വിവാഹത്തിനുമുന്‍പ് നന്ദിതക്ക്, അവളുടെ കവിതകള്‍ക്ക് ചിലങ്കയണിയിച്ച ഒരു പ്രണയമുണ്ടായിരുന്നു. മതങ്ങളുടേയും, ബന്ധുക്കളുടേയും എതിപ്പുകള്‍ കാരണം ആ വിവാഹം നടക്കാതിരുന്നതിനാല്‍ നന്ദിത സ്വന്തം മാതാപിതാക്കളില്‍ നിന്നും അകന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അജിത് എന്ന കൂലിപണിക്കാരനെ നന്ദിത വിവാഹം കഴിച്ചത് അവരോടുള്ള പ്രതികാരമായ്‌ കാണേണ്ടിയിരിക്കുന്നു‍. "ഒരിക്കലും അഡ്ജസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ബത്തേരിക്കാരനായ അജിത്തിനെ വിവാഹം കഴിച്ചത്. ഒരു വാശിതീര്‍ക്കലായി വേണം അതിനെ കാണാന്‍" എന്ന് നന്ദിതയുടെ കവിതകളുടെ മുഖവുരയില്‍ എഴുതിയിട്ടുള്ളതും, "അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല" എന്ന നന്ദിതയുടെ അമ്മ, പ്രഭാവതിയുടേയും വാക്കുകളും ഇതിന് അടിവരയിടുന്നു. വിവാഹത്തിന് മുമ്പ് തന്നെ, തന്നെകുറിച്ച് എല്ലാം തുറന്നു പറഞ്ഞിരുന്ന നന്ദിതയെ, അജിത്ത് ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നു. എന്നാല്‍ നന്ദിതക്ക് അജിത്തിനോടുണ്ടായിരുന്നത് സ്നേഹമോ അതോ പ്രണയ നഷ്ടത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യാന്‍ കണ്ടത്തിയ കാമുകനോ? നന്ദിതക്ക് ഇതു രണ്ടുമായിരുന്നു അജിത്ത് എന്നുവേണം കരുതാന്‍.

നന്ദിത താങ്കളെ ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നുവോ എന്ന ചോദ്യത്തിന്, കണ്ണില്‍ പടര്‍ന്ന നനവിനെ മറച്ചുകൊണ്ട്, "അവള്‍ക്ക് എന്നെ ജീവനായിരുന്നു, എന്നോളം അവള്‍ മറ്റാരയും സ്നേഹിച്ചിരുന്നില്ല" എന്ന മറുപടിയായിരുന്നു അജിത്തിന്. ജീവിതത്തില്‍ ഒരിക്കല്‍‌പോലും ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടിരുന്നില്ല എന്നും, വിവാഹത്തിനുമുന്‍പും ശേഷവും ഒരിക്കലും അവള്‍ തന്നോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലന്നും അജിത്ത് പറയുന്നു. അജിത്തിന്റെ പരിമിതികളേയും, ഇല്ലായ്മകളേയും അറിഞ്ഞ് എന്നും കൂടനിന്ന ഒരു ഉത്തമ ഭാര്യയായിരുന്നു നന്ദിത എന്ന് അജിത്ത് തന്നെ പറയുന്നു.

വിവാഹത്തിനു ശേഷം നന്ദിത മുട്ടില്‍, മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. സ്വന്തം വീട്ടിലേക്ക് നടന്ന് പോകാന്‍ മാത്രം ദൂരമേയുള്ളൂ എന്നിരിക്കിലും എന്നും അജിത്തിന്റെ വീട്ടില്‍ നിന്നാണ് നന്ദിത ജോലിക്ക് പോയി വന്നിരുന്നത്. ഇതിനിടയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് നന്ദിത അജിത്തിനെയും കൂട്ടി ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് പോയി. ആരയക്കയോ തോല്പിച്ച ഒരു വിജയീ ഭാവം അന്ന് അവളുടെ മുഖത്ത് നിഴലിച്ചിരുന്നു. ഒടുത്തൊരുങ്ങുന്നതില്‍ അധികം താല്പര്യം ഇല്ലതിരുന്ന അവള്‍ അന്ന് നന്നായ് അണിഞ്ഞൊരുങ്ങി, എങ്ങനെയുണ്ട് എന്ന് അജിത്തിനോട് അഭിപ്രായവും ആരാഞ്ഞ്, സീമന്ത രേഖയില്‍ സുന്ദൂരവുമണിഞ്ഞ് സന്തോഷവതിയായാണ് അജിത്തിനൊപ്പം പോയത്. ബൈക്കില്‍ നന്ദിതയെ വീടോളം കൊണ്ടുവിട്ടിട്ട് അവള്‍ വരുന്നതും കാത്ത് അജിത് ഗേറ്റില്‍ കാത്തു നിന്നു. വീട്ടിലേക്ക് ക്ഷണിക്കപ്പെടാഞ്ഞതിനാല്‍ നന്ദിതയും അജിത്തിനെ നിര്‍ബന്ധിച്ചില്ല. മരുമകന്‍ ഗേറ്റില്‍ കാത്തു നില്‍ക്കുന്നു എന്നറിയുമ്പോള്‍ മാതാപിതാക്കള്‍ അജിത്തിനെ വീട്ടിലേക്ക് ക്ഷണിക്കുമന്ന് അവള്‍ വൃഥാ പ്രതീക്ഷിച്ചിട്ടുണ്ടാവാം. തന്റെ ഭര്‍ത്താവിനെ ക്ഷണിക്കപ്പെടാത്ത വീട്ടിലേക്ക് പിന്നീട് പോകാന്‍ നന്ദിതയും ഇഷ്ടപ്പെട്ടില്ല. എന്നാല്‍ എപ്പോള്‍ പോകണമന്നു തോന്നിയാലും ഞാന്‍ കാരണം പോകാതിരിക്കേണ്ട എന്നു അജിത്ത് പറഞ്ഞതനുസരിച്ച് ഇടക്കൊക്കെ നന്ദിത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ ഒരിക്കല്‍ പോലും ക്ഷണിക്കപ്പെടാതിരുന്നിട്ടും, നന്ദിത വരുന്നതും കാത്ത് അജിത്ത് ബൈക്കുമായ് ഗേറ്റില്‍ തന്നെ കാത്തു നിന്നു. അതില്‍ ഒരു പാട് വേദനിച്ചിരുന്ന നന്ദിത പിന്നീട് ഒറ്റക്കാണ് വീട്ടില്‍ പോയിരുന്നത്.

അജിത്തിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ പച്ച കല്ലു വച്ച ഒരു നാഗപട താലി വേണമന്ന ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തികമായ് ഞെരുക്കത്തിലായിരുന്ന അജിത്ത്, തനിക്ക് വിവാഹ സമ്മാനമായ് ലഭിച്ച മോതിരം അഴിച്ചു പണിത് നന്ദിതയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. വിവാഹത്തിന് വാങ്ങി നല്‍കിയ പച്ച പട്ടുസാരി ഞൊറിവിട്ടുടുത്ത് , പച്ചകല്ലു വച്ച നാഗപട താലിയും അണിഞ്ഞ് സന്തോഷവതിയായ് തന്റെ മുന്നില്‍ വന്ന നന്ദിത ഇന്നും അജിത്തിന്റെ കണ്ണിലുണ്ട്. നാട്ടില്‍ സ്വന്തമായ് ഒരു ജോലി കണ്ടെത്താന്‍ കഴിയാതിരുന്ന അജിത്ത്, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കൊടുവില്‍ ഗള്‍ഫില്‍ പോകാനായ് ബോംബയിലേക്ക് വണ്ടി കയറി. എന്നാല്‍ വിസ സംബന്ധമായ ചില സാങ്കേതിക കാരണങ്ങളാല്‍ അജിത്തിന് രണ്ടുമാസത്തോളം ബോംബയില്‍ തന്നെ തങ്ങേണ്ടിവന്നു. അജിത്ത് നാട്ടിലില്ലാതിരുന്ന ആ ദിവസങ്ങളില്‍ എല്ലാ വെള്ളിയാഴ്ചകളിലും കോളജില്‍ നിന്നും നന്ദിത സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കോളജില്‍ നിന്നും വീണ്ടും ചീരാലിലെ അജിത്തിന്റെ വീട്ടിലേക്ക്.
കേരളത്തിന്റെ ഹരിതഘട്ടം എന്നു വിശേഷിപ്പിക്കുന്ന പ്രക്യതി സുന്ദരമായ വയനാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍, സ്നേഹത്തിനുവേണ്ടി ഉഴറുകയും അതു ലഭിക്കാതെ വന്നപ്പോള്‍ അകാലത്തില്‍ മരണത്തെ പുല്‍‌കുകയും ചെയ്ത നന്ദിത എന്ന കവയത്രിയായിരുന്നു മനസ്സുനിറയെ. വരണമാല്യം ചാര്‍ത്തി അവള്‍ വരിച്ച അജിത്തിന് എന്നും ഒരു വില്ലന്‍ പരിവേഷമായിരുന്നു വാമൊഴിയായും വരമൊഴിയായും കിട്ടിയിരുന്നത്. മേഘമുനകൊണ്ട് സ്വന്തം ഡയറിയില്‍ പ്രണയം കുറിച്ചിട്ട്, ആരോടും ഒന്നും പറയാതെ മലയാളികളുടെ മനസ്സില്‍ അവ്യക്ത സുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ച് കടന്നുപോയ നന്ദിതയുടെ മനസ്സ് കവര്‍ന്നെടുത്ത, അജിത്തിനെ കാണണം സംസാരിക്കണം എന്നതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ചീരാല്‍ വില്ലേജിലെ വീട്ടില്‍ എത്തുമ്പോള്‍, അജിത്ത് എങ്ങനെ ആകും പ്രതികരിക്കുക എന്ന ഒരു പേടി ഇല്ലാതിരുന്നില്ല. നന്ദിതയെകുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും , പ്രണയത്തെപറ്റിയും ചോദിക്കുമ്പോള്‍ എനിക്കുനേരെ നോക്കി പൊട്ടിതെറിച്ചേക്കുമോ എന്ന നേരിയ ഒരു ഭയം എന്നെ ഗ്രസിച്ചിരുന്നു. അതിനാല്‍ അജിത്തുമായ് സംസാരിക്കും മുന്‍പുതന്നെ ആ വീടിന്റെ ഒരു ചിത്രം എടുക്കാന്‍ സഹചാരിയായ ക്യാമറയും തയ്യാറാക്കികൊണ്ടാണ് ആ പടികടന്നത്. റോഡില്‍ നിന്നും അല്പം ഉയരത്തിലുള്ള, ചെമ്പകവും അരളിയും മന്ദാരവും പൂവിടര്‍ത്തില്‍ക്കുന്ന തൊടിയില്‍, ആഡ്യത്വം പ്രതിഫലിക്കുന്ന ഓടിട്ട ആ പഴയ വീടിന്റെ പടികടന്ന് മുറ്റത്തെത്തി ചിത്രം എടുക്കാന്‍ തുടങ്ങുമ്പോഴേക്കും അജിത്തിന്റെ അമ്മ ഉമ്മറത്തേക്കിറങ്ങിവന്നു.

ചിത്രം എടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഒരു നിരാശയോടെ ക്യാമറ മടക്കി, അജിത്തുണ്ടോ എന്നു ചോദിച്ചുകൊണ്ട് ഉമ്മറത്തേക്കു കയറുമ്പോഴേക്കും കാഷായനിറത്തിലുള്ള ഷര്‍ട്ടും ലുങ്കിയും ധരിച്ചുകൊണ്ട് അജിത്ത് ഇറങ്ങിവന്നു. ശാന്തത തളം കെട്ടുന്ന മുഖം. തിളക്കം നഷ്ടപ്പെട്ട കണ്ണുകള്‍. മുടിയില്‍ നര ആക്രമിച്ചു തുടങ്ങിയങ്കിലും കാഴ്‌ചയില്‍ സുമുഖന്‍. സ്വയം പരിചയപ്പെടുത്തി അജിത്തിന്റെ ആത്മസുഹ്യത്തായ സുധീറിനെകുറിച്ചു ചോദിച്ചുകൊണ്ട് മെല്ലെ നന്ദിതയിലേക്കെത്തി. പ്രതീകഷകള്‍ക്കു വിരുദ്ധമായി വളരെ ശാന്തതയോടെ അതിലേറെ വികാരധിനിവേശത്തോടെ നന്ദിതയെകുറിച്ചുപറയുമ്പോള്‍ അയാളുടെ വാക്കുകള്‍ ഗദ്ഗദത്തോടെ മുറിയുന്നതും കണ്ണുകളില്‍ നനവുപടരുന്നതും ഞാന്‍ കണ്ടു. ഇടക്കൊക്കെ വിദൂരതയിലേക്ക് കണ്ണുനട്ട് മിണ്ടാതിരിക്കും. എന്നിട്ട് നൂറുനാവില്‍ വീണ്ടും പറഞ്ഞുതുടങ്ങും.

നന്ദിത അവള്‍ എന്തിനായിരുന്നു ആത്മഹത്യചെയ്തത്? ഉത്തരമില്ലാത്ത ഒരു സമസ്യ. 1994-ല്‍, വീട്ടില്‍ ഉണ്ടായ ഒരു കലഹത്തെ തുടര്‍ന്ന്, നന്ദിത ബത്തേരിയിലെ അവളുടെ ചെറിയമ്മയുടെ വീട്ടില്‍ ഒരു വെക്കേഷന്‍ ചിലവിടാനായ് വന്നപ്പോഴാണ് അജിത്തിനെ കാണുന്നത് . അന്ന് അജിത്ത് അവിടെ വീടുപണിയുമായ് ബന്ധപ്പെട്ട് ഇലക്‌ട്രിക്കല്‍ ജോലിക്കായ് ഉണ്ടായിരുന്നു. എന്നാല്‍ ആദ്യമായ് നന്ദിത അജിത്തിനെ കാണുന്നത് തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരമാണ്. സുഹ്യത്തുക്കളോടൊത്ത് കള്ളുകഴിച്ചുകൊണ്ടിരുന്ന സുമുഖനായ ചെറുപ്പുക്കാരനെ ഒറ്റനോട്ടത്തില്‍ തന്നെ നന്ദിതക്ക് ഇഷ്ടമായി എന്നുവേണം കരുതാന്‍. മനോഹരമായ ഒരു പുഞ്ചിരിയെറിഞ്ഞ് നടന്നുപോയ നന്ദിതയോട് അജിത്തിനും വല്ലാത്ത അടുപ്പം തോന്നി. പിന്നീട് എല്ലാദിവസവും, ജോലിക്കായ് ചെറിയമ്മയുടെ വീട്ടിലെത്തുന്ന അജിത്തിന് ക്യത്യസമയത്തുതന്നെ ഊണും ചായയും ഒരുക്കി നന്ദിതതന്നെ വിളമ്പി ഊട്ടി. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരുവിധ സാമ്യതയുമില്ലാതിരുന്നിട്ടും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നന്ദിത അജിത്തുമായ് ഒരുപാട് അടുത്തു. നന്നായ് പുകവലിക്കുന്ന ശീലമുള്ള അജിത്തിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റ് പായ്ക്കറ്റ് എടുത്ത്, നോക്കിയിട്ടുതരാം എന്നുപറഞ്ഞ് ദൂരെകൊണ്ടുപോയി സിഗരറ്റ് നശിപ്പിച്ചിട്ട് കവര്‍ മാത്രമായ് തിരികെ പോക്കറ്റില്‍ വച്ചുകൊടുക്കുന്ന സ്നേഹസമ്പന്നയായ ഒരു കാമുകിയായി മാറാന്‍ അധിക ദിവസങ്ങള്‍ എടുത്തില്ല നന്ദിത. അജിത്തിനുവേണ്ടി വച്ചുവിളമ്പിയും, അവന്റെ സുഹ്യത്തുക്കളോടൊപ്പം മധുരകള്ളുകഴിച്ചും സ്നേഹിച്ചും പരിഭവിച്ചും പ്രണയത്തിന്റെ മാധുര്യം ആവോളം അനുഭവിച്ച നന്ദിത അവധിക്കാലം കഴിഞ്ഞ് തിരികെ മടങ്ങും മുന്‍പേ എല്ലാം ഉറപ്പിച്ചിരുന്നു.

എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നിരുന്ന നന്ദിത വെക്കേഷന്‍ കഴിഞ്ഞ് കോളജ് തുറന്നപ്പോള്‍ കോഴിക്കോടിന് തിരിച്ചുപോയി. ഫറൂക്കിലെ കോളജില്‍ താല്‍കാലിക അധ്യാപികയായിരുന്നു അന്ന് നന്ദിത. എല്ലാ വെള്ളിയാഴ്ചകളിലും അജിത്ത് മുടങ്ങാതെ ഫാറൂക്കില്‍ പോയി നന്ദിതയെ കണ്ടു. ബീച്ചിലും പാര്‍ക്കിലും സായാഹ്നങ്ങള്‍ ചിലവഴിച്ചും, സുഹ്യത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചും ശനിയും, ഞായറും പ്രണയത്തിന്റെ മധുരിമ അഘോഷിച്ച അവര്‍ പ്രണയം അധികകാലം നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കാതെ, മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചു. അജിത്തിന്റെയോ നന്ദിതയുടേയോ വീട്ടില്‍ അറിയാതെയായിരുന്നു ആ വിവാഹം. കോഴിക്കോട്, ഫറൂക്കില്‍ ചിലവിട്ട ഒരുവര്‍ഷകാലത്തിനുള്ളില്‍ മൂന്നു വിവാഹങ്ങള്‍. ആദ്യം ഫറൂക്ക് രജിസ്റ്ററാഫീസില്‍ വച്ച് അജിത്തിന്റെ കുടുംബ സുഹ്യത്തിന്റെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ മാര്യേജ്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ്പ്രകാരം അല്ലാതെ നടന്ന വിവാഹത്തിന് നിയമസാധുതയില്ലാത്തതിനാല്‍ പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ രജിസ്റ്റര്‍ ആഫീസില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം അജിത്തിന്റെ അച്ഛന്റെയും, അമ്മയുടേയും, ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ മാര്യേജ് രജിസ്ട്രേഷന്‍. അന്ന് സ്വന്തം മകള്‍ മാനസികരോഗത്തിനടിമയാണന്ന് രജിസ്ട്രാഫീസറെ ബോധിപ്പിച്ച അച്ഛന്‍ ശ്രീധര മേനോനൊടും അമ്മ പ്രഭാവതിയോടും ചെയ്ത ഒരു പ്രതികാരംകൂടിയായിരുന്നുവോ ഈ വിവാഹം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പിന്നീട് ഒക്ടോബറില്‍ ബത്തേരിയിലെ ശ്രീഗണപതി ക്ഷേത്രത്തില്‍‌വച്ച് അജിത്തിന്റെ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ എല്ലാവിധമായ ആര്‍ഭാടത്തോടയും ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹം. വിവാഹത്തിനു രണ്ടുനാള്‍ മുന്‍പ് കോഴിക്കോട് നന്ദിത താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിന്നും അജിത്തിന്റെ സുഹ്യത്തുക്കള്‍ സെക്ക്യൂരിറ്റി പ്രൊട്ടക്ഷനോടുകൂടി ചീരാലുള്ള ബന്ധുവിന്റെ വീട്ടിലെത്തിച്ചു. അവിടനിന്നും അജിത്ത് വാങ്ങി നല്കിയ പട്ടു വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിച്ച് കതിര്‍മണ്ഡപത്തിലേക്ക്. നന്ദിതയുടെ മാതാപിതാക്കളുടേയും ബന്ധുക്കളുടെയും ഭീഷണികള്‍ക്ക് വഴങ്ങാതെയുള്ള ആ വിവാഹത്തില്‍ നന്ദിതയുടെ ബന്ധുക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. നന്ദിതയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന പ്രതിലോമകരമായ ഇടപെടല്‍ മൂലം വിവാഹം മുടങ്ങാതിരിക്കുന്നതിനു വേണ്ടിയുള്ള കരുതല്‍ നടപടിയായിരുന്നു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹ രജിസ്ട്രേഷന്‍.

ഫറൂക്കില്‍ വച്ച് നടന്ന ആദ്യ രജിസ്റ്റര്‍ മാര്യേജില്‍, സാക്ഷിയായ് ഒപ്പിട്ട സുഹ്യത്തുവഴി അജിത്തിന്റെ വീട്ടില്‍ രഹസ്യ വിവാഹത്തെ കുറിച്ചറിഞ്ഞപ്പോള്‍ തന്റെ മേലുദ്യോഗസ്ഥന്റെ മകള്‍ എന്ന കാരണത്താല്‍ അജിത്തിന്റെ അച്ഛന്റെ ഭാഗത്തുനിന്നും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായി. ആരും അറിയാതെ നടന്ന ആ വിവാഹ ബന്ധം വേര്‍പെടുത്തി മേലുദ്യോഗസ്ഥന്റെ മകളെ തിരിച്ചേല്പിക്കുവാന്‍ അദ്ദേഹത്തെകൊണ്ടാകും വിധം ശ്രമിച്ചു. പക്ഷേ അജിത്തും, നന്ദിതയും തങ്ങളുടെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു. അവസാനം അജിത്തിന്റെ അച്ഛന്റെ തീരുമാനപ്രകാരമാണ് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ബത്തേരി രജിസ്റ്റര്‍ ആഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും, പിന്നീട് ഗണപതി ക്ഷേത്രത്തില്‍ വച്ച് ആര്‍ഭാടമായ് വിവാഹം നടത്തിയതും........

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്

മരണശേഷം നന്ദിതയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള്‍ അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്‌ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്‍പ് എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അജിത്ത് ചോദിക്കുന്നു. അജിത്തിന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ശ്രീലതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത നന്ദിത തന്റെ പഴയ ഡയറിയില്‍ അജിത്ത് കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍.

1985 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ നന്ദിതയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 1994-ല്‍ അജിത്തിനെ കണ്ടശേഷം നന്ദിത എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 1993-നു ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും നന്ദിതയുടെ മരണ ശേഷം അജിത്ത് ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ നന്ദിതയുടെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു. നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും, നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും അവരുടെ കല്ല്യാണ ആല്‍ബവും ഇന്നും നെഞ്ചോടടുക്കി വച്ചിരിക്കുന്ന അജിത്തിന്റെ ജീവിതം എന്നെ വിസ്മയം കൊള്ളിച്ചു. ഒരു ആര്‍ത്ത നാദമായ് ജ്വലിച്ചമര്‍ന്ന ഷൈന അവശേഷിപ്പിച്ചുപോയ കഥകള്‍ക്കിടയില്‍ കഥയില്ലതെപോയവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സക്കീര്‍, ഷൈനയുടെ ചരമവാര്‍ഷികത്തിനും മാസങ്ങള്‍ക്ക് മുന്‍പേ വിവാഹിതനായപ്പോള്‍, ഒരു കുഞ്ഞുപോലും ബാധ്യതയായി ഇല്ലാതിരുന്നിട്ടും നീണ്ട പത്തു വര്‍ഷങ്ങള്‍ ഒറ്റക്ക്, സ്വയം ഇല്ലാതായും, ഇല്ലാതാക്കിയും ജീവിച്ച അജിത്ത് നന്ദിതയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്, ഇന്നും അവളെ കുറിച്ചോര്‍ക്കുമ്പോള്‍ അയാളുടെ കണ്ണില്‍ പടരുന്ന നനവില്‍ നിന്നും വായിച്ചെടുക്കാം. കാപട്യമോ, നിഗൂഡതകളോ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍. നന്ദിതയുടെ മരണത്തിനു ശേഷം ഇഞ്ച് ഇഞ്ചായി സ്വയം കൊന്നു ജീവിക്കയാണ് ഒരോ നിമിഷവും അയാള്‍. ഭാവിയും ഭൂതവും അയാള്‍ക്കില്ല. സ്വയം ഇല്ലാതാകാന്‍ ആഗ്രഹിച്ചിട്ടും, മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചിട്ടും മരണം അയാളെ കീഴ്‌പെടുത്താതിരുന്നത് ഒരു പക്ഷേ അയാളുടെ നിഷ്‌കളങ്കത കൊണ്ടുമാത്രമാവും. മരണത്തിനുകാത്ത് ഇലക്ട്രിക് ലൈനില്‍ കടിച്ച് പിടിച്ച് വെള്ളത്തില്‍ കിടന്ന ആ നിമിഷങ്ങളില്‍ തലച്ചോറില്‍ കട്ടപിടിച്ച രക്തം ഏതു സമയവും അജിത്തിന്റെ ജീവനെടുത്തുവന്നു വരാം. അതേ പറ്റി നല്ല വണ്ണം ബോധവാനായ അജിത്തിനോട്, ഏതങ്കിലും നല്ല ഒരു ഡോക്ടറെ കണ്ട് ചികില്‍സിപ്പിക്കണം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന ഒരു നിസംഗതയായിരുന്നു.

നന്ദിതയുടെ കൈപ്പടയും ഏതങ്കിലും ചിത്രവും ഒന്നു കാണാന്‍ കഴിയുമോ എന്ന്, എന്നെ കൂട്ടികൊണ്ടുപോയ, അജിത്തിന് വളരെ അടുപ്പമുള്ള സുഹ്യത്ത് ചോദിച്ചപ്പോള്‍, അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി, മേശയുടെ വലിപ്പ് തുറന്ന്, അടുക്കിവച്ച കത്തുകള്‍ക്കിടയില്‍ നിന്നും, പത്ത് ഫുള്‍ പേജ് നീണ്ട ഒരു പ്രണയ ലേഖനവും, കല്ല്യാണ ആല്‍ബവും കാണിച്ചു തന്നു. അതിലെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അനുവദിച്ചങ്കിലും, ഇന്നോളം ഒരു മീഡിയയ്ക്കും നല്‍കാതെ സ്വകാര്യമായ് സൂക്ഷിക്കുന്ന ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും കത്തുകളും പുസ്തക രൂപത്തില്‍ പബ്ലിഷ് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ അവയൊക്കെ സ്വകാര്യമായ് എനിക്ക് വേണ്ടി മാത്രം അവള്‍ എഴിതിയവയാണ്, അത് വിറ്റ് കാശാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയായിരുന്നു. നന്ദിതയുടെ കവിതകളിലൂടയും, പത്രതാളുകളിലൂടയും ഞാന്‍ തെറ്റി ധരിക്കപ്പെട്ട ഒരു മനുഷ്യനെയായിരുന്നില്ല അന്ന് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, വര്‍ഷങ്ങള്‍ക്കുമുമ്പേ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് ഉത്തമ ബോധ്യമുള്ള നന്ദിതയുടെ സ്നേഹത്തെ ഓര്‍ത്ത് സ്വയം ഇല്ലാതായ്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ എന്നില്‍, വിഷാദ ഛായയുള്ള ഒരു അല്‍ഭുതമായ് ഇന്നും നിറഞ്ഞു നില്‍ക്കുന്നു.