Tuesday, February 22, 2011

അമ്മെ നീ അറിയാന്‍...

കണ്ണ് നീരിന്‍റെ എകാന്തതയോടു സമരം പ്രഖ്യാപിച്ച ഒരു പാവംകുട്ടി .മടങ്ങി പോയ അമ്മയുടെ ലാളനകളെ പിന്നീടുംകാത്തിരുന്ന ഒരു പത്തു വയസ്സുകാരി .രണ്ടാനമ്മയുടെ
നിഴലിനെപ്പോലും ഭീതിയോടെ നെഞ്ചില്‍ ഏറ്റിയ കുറെ നാളുകള്‍!!!. നഷ്ടമായ വെളിച്ചത്തെയും ,പെയ്തു തോരാന്‍ മടിച്ചുനിന്ന വര്‍ഷത്തെയും കണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ചിന്തകളില്എന്തായിരുന്നു .........?

 
ഡാഡി...നീയെന്നും ഒരു അധ്യാപകനെ പോലെ ആയിരുന്നു ,മിതമായി മാത്രം സംസാരിച്ചു എല്ലാത്തിനും മാതൃകയായി .....
ആദ്യമായി നീ മനസ്സ് തുറന്നു ചിരിക്കുന്നത് ഞാന്‍ കാണുന്നത് എന്‍റെ പതിമൂന്നാമത്തെ  വയസിലാനെന്നാണ്എന്‍റെഓര്‍മ്മ

നേരം പുലരാന്‍ കാത്തിരിക്കയാണ് നീയെന്നു എനിക്കറിയാം .മാനസികമായ എല്ലാ അസുഖത്തെയും ഭ്രാന്തു എന്ന് വിളിക്കെണ്ടാതുണ്ടോ .....
ഇവിടെ കഴിയാന്‍ ....ഞാന്‍ ആഗ്രഹിച്ചത്‌ ഒരു തെറ്റായിരുന്നോ .എന്‍റെ ചിന്തകള്‍ക്കും എകാന്തതകള്‍ക്കും ആഴം കൂടിയത് നീയും അറിഞ്ഞില്ല ഞാനും അറിഞ്ഞില്ല .ആരെങ്ങിലും എന്നെ ഭ്രാന്തി എന്ന് വിളിക്കുമോ എന്നതാണോ നിന്‍റെ ഭയം .

രാവിലെ ,കിളി ചിലക്കാത്ത ഈ കൂട്ടിലെ മരുന്ന് മണത്തിനു ഇടയില്‍ നിന്നും നീയെന്നെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ഞാന്‍ ആരോടും യാത്ര പറയില്ല .നീയില്ലാത്ത എന്‍റെ ജീവിതത്തിലെ കഴിഞ്ഞ മൂന്നു മാസങ്ങള്‍ !! എനിക്ക് വല്ലാതെ കുറ്റബോധം തോന്നിയിരുന്നു നമ്മുടെ ലിസ്സിയെ നമ്മള്‍ രണ്ടു പേരും മറന്നു പോകുന്നുവെന്ന് .ഈ മൂന്നു മാസവും അവളോട്‌ ഞാനൊരുപാട് സംസാരിച്ചു .


എന്‍റെ ലിസ്സിയമ്മ ......................
പത്തു വര്‍ഷവും ഞങ്ങളുടെ  ജീവിതം മുഴുവന്‍ അവളായിരുന്നു .എന്നും  രാവിലെ എന്നെ സ്കൂളില്‍ അയക്കും ഡാഡിയെ ഓഫീസില്‍ അയച്ചിട്ട് ഏറ്റവും അവസാനം ഡ്യൂട്ടി ക്ക് ധൃതി പിടിച്ചു യാത്ര ആയിരുന്ന എന്‍റെ മമ്മി .അവള്‍ക്കെന്നും തിരക്കായിരുന്നു .മരണത്തിലും അവളാ തിരക്ക് കാണിച്ചു .
ഡാഡി നീ ഓര്‍ക്കുന്നോ ആ പ്രഭാതം .നമ്മള്‍ രണ്ടുപേരും ധൃതി കൂട്ടി ഇറങ്ങിയ ആ ദിനം ....മറക്കാന്‍ കഴിയണില്ല .കണ്ണുമടച്ചു അവളെന്റെ മുന്‍പിലൂടെ ഒരു വാക്കുപോലും പറയാതെ മറഞ്ഞു പോയത് ....കാറില്‍ പോയാല്‍ ലേറ്റ് ആകുമെന്ന് പറഞ്ഞു ആക്ടിവ യില്‍ മരണത്തിലേക്ക് ഓടിച്ചു പോയില്ലേ അവള്‍ ......



ഈ മൂന്നു മാസവും എന്നെ വന്നു കാണാന്‍ നിനക്ക് തോന്നിയില്ല എനിക്കറിയാം ഡാഡി .ടെരെസ്സില്‍ തണുത്തു വിറങ്ങലിച്ചു  ഉറക്കം വരാതെ നീ ഇരിക്കുന്നത് എനിക്ക് കാണാം .ലിസ്സിയമ്മ പോയ കുറെ നാളുകളിലും ഞാനത് കണ്ടതാനേല്ലോ എന്നിട്ടും ഞാന്‍ നിന്നെ മനസ്സിലാക്കിയില്ല വിച്ചു നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത് അങ്ങീകരിച്ചും ഇല്ലാ .വിച്ചു കരയുന്നത് കാണുന്നത് അക്കാലത്ത് എനിക്കാനന്തം തന്നിരുന്നു .
നീണ്ട മൂന്നു വര്‍ഷങ്ങള്‍ വിച്ചുവിനെ ഞാന്‍ ശത്രുവിനെ പോലെ കണ്ടു .എന്ത് മാത്രം ചില്ലുപാത്രങ്ങള്‍ ഞാന്‍ എറിഞ്ഞുടച്ചു !!!നിന്‍റെ തല്ലു വാങ്ങുംബോഴെല്ലാം എന്‍റെ പക ഇരട്ടിച്ചതെ ഉള്ളു .


ഒരു സ്ത്രീ യുടെ ആത്മ നിശ്വാസങ്ങള്‍ എപ്പോഴാണ് എന്നിലെക്കെത്തിയത് ......അന്ന് മുതല്‍ ഞാന്‍ അറിയുകയായിരുന്നു ഡാഡി നിന്നെ എന്‍റെ വിജി അമ്മയെ നിങ്ങളുടെ ലോകത്തെ എല്ലാമെല്ലാം . പ്രണയവും സ്നേഹവും
എല്ലാം ഞാന്‍ വേര്‍തിരിച്ചരിഞ്ഞത് നിങ്ങളിലൂടെ ആണ് . വിജിയമ്മാ എത്ര വര്ഷം നീ എന്‍റെ ഡാഡിക്കായി കാത്തിരുന്നു ??!!
നീണ്ട ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍  !!!!
കൌമാരം നെഞ്ചില്‍ കുഞ്ഞോളങ്ങള്‍ തീര്‍ത്ത കാലം മുതല്‍ നിങ്ങള്‍ നെഞ്ചില്‍ ഏറ്റിയ പ്രണയം ......അവസാനം ഹിന്ദുവായി ജനിച്ചു എന്നാ ഒറ്റ കാരണത്താല്‍ .....കാരണവന്മാര്‍ തൂത്തെറിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ സ്നേഹ സമ്മാനങ്ങള്‍ .....എന്നിട്ടും കാത്തിരുന്നു നീ പിന്നീടൊരു വ്യാഴ വട്ടം കൂടി .........
ലിസ്സിയമ്മ പോയപ്പോള്‍ വീണ്ടും നീ വന്നു തീര്‍ത്താല്‍ തീരാത്ത ആ പഴയ സ്നേഹവുമായ്‌ .നീണ്ട വര്‍ഷത്തെ തന്‍റെ അധ്യാപന ജീവിതവും ഉപേഷിച്ച് ...നിളയുടെ തീരത്ത്‌ നിന്നും ഈ കോണ്ക്രീറ്റ് വനാന്ധരങ്ങളിലേക്ക് .
ഞാനെത്ര തന്നെ വേദനിപ്പിച്ചിട്ടും നീയെന്നെ ഊട്ടി ,ഉറക്കി ......എന്നെ ഞാനാക്കിയത് നീയാണ് അമ്മെ .
ലിസ്സിയമ്മേ നിനക്കറിയോ ഇനി ഒരിക്കല്‍ കൂടി ഈ ഭൂമിയില്‍ ഞാന്‍ ജനിച്ചാല്‍ അത് വിച്ചുവിന്റെ മകളായിട്ടു മതിയെനിക്ക് .ഇപ്പോഴും പാവം വിചാരിക്കുന്നത് എനിക്ക് അവളെ ഇഷ്ടമാല്ലെന്നാണ് ...പക്ഷെ ....എനിക്ക് ......എനിക്കവള്‍ ദേവത ആണ് അമ്മെ .എനിക്കൊരു അനിയന്‍ വേണമെന്ന് ഞാനെത്ര വാശി  പിടിച്ചിട്ടുണ്ട് ...അവള്‍ക്കു ഞാന്‍ മാത്രം മതിയത്രേ ...
വിജി അമ്മെ എന്നെങ്ങിലും നീ അറിയണം നീയായിരുന്നു എന്‍റെ ജീവന്‍ എന്ന് ,എന്‍റെ ജീവിതവും നീയായിരുന്നുവെന്നു ........



കടപ്പാട് :ടീന ജോണിന്റെ ഡയറിയില്‍ നിന്നും .....

Sunday, February 20, 2011

ഒറ്റയായിരിക്കുക



പരസ്‌പരം ഉദ്‌ഘോഷിക്കുക, എന്നാല്‍
സ്‌നേഹം ഒരു ബന്ധനമാവാതിരിക്കട്ടെ,
ആത്മാവിന്റെ തീരങ്ങളില്‍,
അത്‌ അലയടിക്കുന്ന സമുദ്രമാവാട്ടെ
പരസ്‌പരം പാനപാത്രങ്ങള്‍ നിറയ്‌ക്കുക,
എന്നാലൊരേ പാത്രത്തില്‍ നിന്ന്‌
പാനം ചെയ്യാതിരിക്കുക.
ഒന്നിച്ച്‌ ഗാനമാലപിക്കുക.
നൃത്തം ചെയ്യുക.
എന്നാലപ്പോഴും നിങ്ങള്‍
ഒറ്റയായിരിക്കുക.
ഒരേ സംഗീതമുതിര്‍ക്കുമ്പോള്‍പ്പോലും
ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നില്‍ക്കുന്ന
വീണക്കമ്പിപോലെ
അകല്‍ച്ചപാലിച്ച്‌ ഒരേ
ക്ഷേത്രത്തിന്‌ താങ്ങാവുന്ന
തൂണുകള്‍ പോലെ
അടുത്തടുത്ത്‌ നില്‍ക്കുക
എന്നാലധികം അടുത്തടുത്തല്ലാതാവുക.
കാരണം ഓക്കുമരങ്ങളും
സൈപ്രസ്‌ വൃക്ഷങ്ങളും
അന്യോനം തങ്ങളുടെ
ഛായയില്‍ വളരുകയില്ല..................

Tuesday, February 15, 2011

അതിഥി

വിശ്വസിക്കില്ല നീ എന്നെയും -
കാരണം ആര്‍ക്കൊക്കെയോ ,
എന്തിനോ ഏതിനോ വേണ്ടി അലയുന്നു നീ 
ഭോജനം പോലും മറന്നു കൊണ്ട് 
എങ്കിലും പറയാതെ വയ്യെനിക്ക്‌ നിന്നോട് 
കണ്ണുകള്‍ തുറക്കു...
കാതുകള്‍ കൂര്‍പ്പിക്കൂ ...
നീ കേള്‍ക്കുന്നില്ലേ മുഴക്കം 
മണിമുഴക്കം ...മരണത്തിന്‍ മണിമുഴക്കം !!!
കേള്‍ക്കുന്നുണ്ടാകും നീ -
ഏറുന്നു എങ്കില്‍ ഈ ജീവിത ഭാരം 
അതെന്നും നിന്‍റെ മുന്‍പിലുണ്ട് 
ഏറി വരുന്നോരീ ജീവിത പാച്ചിലില്‍ 
അറിയാതെ നീയൊന്നു തളര്‍ന്നു പോയാല്‍ 
ഈ അഥിതിയെ മറന്നു പോയാല്‍ 
അറിയും നീയതിന്‍ ക്രൂര ഭാവം 
കേള്‍ക്കും നീയതിന്‍ നിത്യ ശബ്ദം 
അറിയുന്നു ഞാനീ ജീവിതം 
അതോരിടവേള മാത്രം 
നീയും ഞാനും വെറുതെ 
കരയുന്നു ,ചിരിക്കുന്നു സുഖമാം 
ജീവിതത്തിനായ് .....
ഒരുനാള്‍ വാതിലില്‍ മുട്ടും അവന്‍ 
നാം വാതില്‍ തുറക്കും മെല്ലവേ 
അതില്‍ ലയിക്കും നിതാന്ധമായ് 
വാതിലില്‍ മുട്ടുന്നോരാ വെക്തിയെപ്പോഴും 
മാന്യനാം നിന്‍ അതിഥി അല്ലോ 
കൂടെ നിന്നവരെല്ലാം ച്ചുടുകാട്ടിലെക്കുള്ള 
സഹയാത്രികര്‍ മാത്രവുമല്ലോ ..........



Thursday, February 3, 2011

വിരുന്നുകാര്‍ ........

ജീവന്റെ തുടിപ്പ് കൈകളില്‍ നിന്നും അകന്നു പോകുന്ന വന്യത .പച്ച മാംസത്തിലേക്ക് പാഞ്ഞു കയരാനടുക്കുന്ന ആയുധങ്ങളുടെ കിലുകിലാരവം .ഓടുകയായിരുന്നു അയാള്‍ ,റോയ് മാത്യു .രണ്ടു ദിവസം മുന്‍പാണ്‌ കമ്പനി അയാളെ ഒരു ട്രെയിനിംഗ് നായി അഹമ്മധബാധ് ലേക്ക് അയച്ചത് .പെട്ടെന്നായിരുന്നു വര്‍ഗീയ ലഹള പൊട്ടി പുറപ്പെട്ടത്‌ എവിടെ തിരിഞ്ഞാലും കുറെ പിശാചു രൂപികളായ മനുഷ്യര്‍ .അറവു കാരെപ്പോലെ മാംസത്തെ അരിഞ്ഞു തള്ളുകയാനവര്‍ .
എങ്ങോട്ട് എന്നറിയാതെ ........ഇനി ഓടുവാന്‍ വയ്യാ ......നെഞ്ച് തളര്‍ന്നു പിടക്കുന്നു തൊണ്ട ഒന്ന് നനക്കാന്‍ ആയെങ്ങില്‍ വൃഥാ മോഹിച്ചു ...ഓക്കാനം വന്നു കന്നുകാലികള്‍ കുടിച്ചതിനു ബാക്കി വന്ന വെള്ളമാണ് ....എങ്കിലും നെഞ്ചിന്റെ  പിടപ്പ് അകന്നിരിക്കുന്നു ....എന്തോ ഒരു ശബ്ദം ....കുതറി പിടയുന്ന ഒരു ജീവന്റെ ഞരക്കം  .....കൂരിരുള്‍ കാലില്‍ തട്ടിയത് .....കാലു നനയുന്നതരിഞ്ഞു ,ചോരയുടെ മനം മടുപ്പിക്കുന്നെ ഗന്ധം രണ്ടു മൃത ദേഹങ്ങള്‍!!!! പതിയെ ചെറിയ വെളിച്ചം കണ്ണിലേക്കു എത്തുകയാണ് ശ്വാസം നിലച്ചപോലെ ...ഒരു പെണ്‍കുട്ടിയുടെ മാനത്തിലെക്കും  ജീവനിലെക്കും ദംഷ്ട്രകള്‍ ആഴ്ത്തുന്ന ഒരു നരാധമന്‍ .കയ്യില്‍ കിട്ടിയതെന്തെന്നു നോക്കാതെ ആഞ്ഞു വീശിപ്പോയി ,തല മണ്ണിലേക്ക് മൂക്ക് കുത്തി .....കുതിച്ചൊഴുകുന്ന രക്ത പുഴ. ഒരു നിമിഷം പെണ്‍കുട്ടി അലറിക്കരഞ്ഞു അവളുടെ തുറന്ന വായ്‌ അങ്ങനെ തന്നെ ഇരിക്കയാണ് ...നെഞ്ചിലേക്ക് വീണ കബന്ധത്തെ തള്ളി മാറ്റാന്‍ കഴിയാതെ തുറിച്ച കണ്ണുകളോടെ ...മുഖം പൊത്തി പോയി അയാള്‍ .... 
ബോധ ശൂന്യ ആയ  പെണ്‍കുട്ടിയെയും തോളിലിട്ടു ....നീങ്ങയാണ് റോയ് ...ചുമക്കാന്‍ ആവുന്നില്ല ....അയാള്‍ നിലത്തിരുന്നു ഒരു പൂച്ച കുഞ്ഞിന്റെ കരച്ചില്‍ പോലെ ...ദൈവമേ .....ആരോ വലിച്ചെറിഞ്ഞ പോലെ ചപ്പു ചവറുകള്‍ക്കിടയില്‍ ഒരു കുഞ്ഞു ശബ്ദമില്ലാതെ വായ്‌ തുറക്കുകയാണ് ....
ഒരു കഴുതയുടെ പുറത്തു പെണ്‍കുട്ടിയെയും വച്ച് കെട്ടി കുഞ്ഞുമായി ജീവന്റെ പ്രേതീക്ഷയിലേക്ക് അയ്യാള്‍ തന്‍റെ പ്രയാണം ആരംഭിച്ചു.
റോയ് ....റോയ് ....ആരോ വിളിക്കുന്നു ....താന്‍ എവിടെയാണ് കണ്ണ് തുറന്നു ചുറ്റും നോക്കി .....ദിവ്യ ..രമേശ്‌ .കഴിഞ്ഞു പോയ കുറെ ദിവസങ്ങളിലെ ഭീതിധങ്ങള്‍ ആയ ഓര്‍മ്മകള്‍ മനസിലൂടെ കടന്നു പോയി താന്‍ ബാംഗ്ലൂര്‍ എത്തിയതും .കുഞ്ഞിനേയും അവളെയും ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതും എല്ലാം ഒരു സോപ്നം പോലെ ....
യാത്ര പറയുമ്പോള്‍ ദിവ്യാ ഓര്‍മ്മിപ്പിച്ചു .റോയ് ഡോക്ടര്‍ പറഞ്ഞതൊന്നും മറക്കരുത് ..ഒരു ഷോക്കില്‍ എല്ലാ പ്രതികരണ ശേഷിയും ഇല്ലാതായി മരപ്പവയെ പോലെ ആയിരിക്കുന്നു ആ പെണ്‍കുട്ടി ...കുഞ്ഞിന്റെ കാര്യം കുഴപ്പമില്ല എന്നാലും ഒന്നര വയസുള്ള അവനെ നോക്കാന്‍ ആരെയെങ്ങിലും അന്വേഷിക്കണം .ഏതായാലും പോലീസ് വന്നു ഫോട്ടോ എടുത്തിട്ടുണ്ട് . ബന്ധുക്കള്‍ ആരെങ്ങിലും വരാതിരിക്കില്ല .ഓഫീസില്‍ ഞാന്‍ ഇന്ഫോം ചെയ്തിട്ടുണ്ട് എന്നാലും ഒരു മാസത്തില്‍ കൂടുതല്‍ ലീവ് കിട്ടുമെന്ന് തോന്നണില്ല .
കുഞ്ഞിന്റെ ശാട്യവും വഴക്കുകളും അയാളെ വല്ലാതെ വലക്കുന്നുണ്ടായിരുന്നു.പെണ്‍കുട്ടി ഒന്നും കഴിക്കാതെ ദിവസം പ്രതി അവശ ആയി തീര്‍ന്നു കൊണ്ടിരുന്നു .അവളെ നോക്കുന്നതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം .ഓഫീസില്‍ നിന്നും എന്നും വരും വഴി ദിവ്യാ വരുന്നതായിരുന്നു അയാളുടെ ഏക ആശ്വാസം .അവള്‍ എവിടുന്നോ ഒരു തമിഴത്തിയെ സംഗടിപ്പിച്ചു.അത് വലിയൊരു ആശ്വാസം തന്നെയായിരുന്നു .പെണ്‍കുട്ടിയുടെ കാര്യങ്ങളില്‍ നിന്നൊരു മോചനം അതയാളെ സന്തോഷിപ്പിച്ചു 
പതിയെ പതിയെ തണുത്ത പ്രഭാതങ്ങളും ഈറന്‍ കാറ്റ് തലോടിയ സന്ധ്യകളും കടന്നു പോയ്ക്കൊണ്ടേ ഇരുന്നു .ഓഫീസിലെ തിരക്കുകള്‍ അയാളെ ബുധിമുട്ടിക്കാതായി .ജോലി കഴിഞ്ഞാലുടന്‍ വീടിലെത്തും പിന്നെ കുട്ടി യുടെ കൂടെ കളിച്ചു സമയം പോകുന്നതെ അറിയാറില്ല .പ്രിയയെന്നു വിളിക്കാമെന്ന് പറഞ്ഞത് ദിവ്യാ ആയിരുന്നു .അപ്പൂസ് എന്നത് അയാളുടെ സെലെക്ഷന്‍ ആയിരുന്നു .പ്രിയയുടെ രീതികളിലോന്നും മാറ്റം വന്നില്ല എങ്കിലും അവളുടെ കാര്യങ്ങള്‍ പതിയെ അവള്‍ തന്നെ ചെയ്തു തുടങ്ങിയിരുന്നു .എങ്കിലും രാവിലെ അവള്‍ ഇരുന്ന അതെ ഇടത്തില്‍ തന്നെ ജോലി കഴിഞ്ഞു വരുമ്പോഴും അവളെ കാണപ്പെട്ടു .അപ്പൂസ് പൂര്‍ണ്ണമായും അയാളോടിണങ്ങി കഴിഞ്ഞിരുന്നു .രാവിലെ ജോലിക്ക് പോകാനിറങ്ങുമ്പോള്‍ കല്യാണിയുടെ കൈലിരുന്നു അവന്‍ അലറി കരഞ്ഞു .
ഡാഡിയും മമ്മിയും കൂടെ ഇല്ലാതെ ആദ്യമായി താന്‍ സന്തോഷം എന്താനെന്നറിയുകയാണ് .സ്വൊന്തം ആയി  ഒരു കുഞ്ഞു പിറന്നപ്പോള്‍ .ദത്തു പുത്രനെ അവര്‍ ദൂരേക്ക് അകറ്റി നിര്‍ത്തി .എന്നാലും അയാള്‍ക്ക്‌ പരിഭവം ഒരിക്കലും തോന്നിയില്ല .അവര്‍ തന്നെ വലിചെറിഞ്ഞില്ല .പഠിക്കാനുള്ള ചെലവുകള്‍ വഹിച്ചു .കടലാസ്സില്‍ എങ്കിലും  തന്‍റെ മാതാപിതാക്കലായി .അവരെ കാണാനുള്ള അവകാശം മാത്രം തനിക്കു നിക്ഷേധിച്ചു  ....
മാസങ്ങള്‍ കടന്നു പോകുകയാണ് .....ക്രിസ്തുമസ് വരികയാണ് ...പ്രിയയും അപ്പൂസും തന്‍റെ ജീവിതത്തിലേക്ക് വന്നിട്ട് എട്ടു മാസങ്ങള്‍ ആയിരിക്കുന്നു .അപ്പൂസിനു കളിക്കാനുള്ള പാവ ആയിരിക്കുന്നു പ്രിയാ .അവന്‍ തലമുടിയില്‍ പിടിച്ചു വലിക്കും അടിക്കും .അവന്‍റെ  കൂടെ കളിക്കാത്തത് അവനെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നു .ചിലപ്പോള്‍ വേദന കൊണ്ട് അവളുടെ കണ്ണുകള്‍ നിറയുന്നത് കാണാം എന്നാലും അവളൊരിക്കലും സംസാരിച്ചതെയില്ല .
വര്‍ഷാവസാനം ആയതിനാല്‍ വീട്ടിലെത്തിയിട്ടും ജോലി തിരക്ക് തന്നെ .സോഫ്റ്റ്‌വെയര്‍ സോലുഷന്‍ എന്നാ കമ്പനിയില്‍ പ്രോജെക്റ്റ്‌ ട്രെയിനെര്‍ ആയിരുന്നു അയാള്‍ .
എന്തോ താഴെ വീണുടയുന്ന ശബ്ദം.... അപ്പൂസിന്റെ  അലറിക്കരച്ചില്‍ ....അയാളോടി ചെന്നു തറയില്‍ കിടക്കുന്ന അപ്പൂസിന്റെ  നെറ്റി പൊട്ടി രക്തം ചീറ്റി ഒഴുകുന്നു പ്രിയ അടുതിരിക്കുന്നുണ്ട് ....ഒരു നിമിഷം അയാളുടെ കരങ്ങള്‍ അവളുടെ കവിളില്‍ ആഞ്ഞു പതിച്ചു ...കുഞ്ഞു മേശപ്പുറത്തു കയറുന്നത് കാണാന്‍ നിനക്ക് കണ്ണില്ലായിരുന്നോ ...ഭ്രാന്തു പിടിച്ചപോലെ ആക്രോശിക്കുകയായിരുന്നു അയാള്‍ ...കുഞ്ഞിനേയും  വാരിയെടുത്ത് ഓടുകയായിരുന്നു .ഹോസ്പിറ്റലില്‍ എത്തി ഡോക്ടര്‍ അപ്പൂസിനു കുഴപ്പമൊന്നും ഇല്ലെന്നു പറയും വരെ അയാള്‍ ഒരു ഒരു തീക്കുന്ടത്തില്‍ എന്നപോലെ വെന്തുരുകി .
മടങ്ങുമ്പോള്‍ വല്ലാതെ കുന്ടിതം തോന്നി താന്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത് .....അവള്‍ക്കു സുഖം ഇല്ലാത്തതല്ലേ ....അപ്പോള്‍ ഒന്നും ഓര്‍ത്തില്ല ....
പ്രിയാ ......സോറി .....എനിക്ക് .....അപ്പോഴു ...
അവള്‍ ജനാലക്കലേക്ക് മുഖം തിരിച്ചു .അവളുടെ കവിളുകള്‍ ചുവന്നു തിണര്‍ത്തു കിടക്കുന്നു ..
ഏങ്ങല്‍അടിക്കുന്നുന്നുണ്ട് ......
റോയ് ......ഞാന്‍ ........അവള്‍ വിതുമ്പി 
അയാള്‍ വിശ്വാസം വരാത്തതുപോലെ മിഴിച്ചു നിന്നു .......
എട്ടു മാസങ്ങള്‍ക്ക് ശേഷം പ്രിയാ ......അവള്‍ ........സംസാരിക്കുന്നു .....കവിളുകളിലൂടെ പാഞ്ഞൊഴുകുന്ന ചുടു നീരുറവ  അയാള്‍ അറിയുന്നുണ്ടായിരുന്നില്ല ....
മനസ് നിറയുകയായിരുന്നു .ജീവിതം തന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് ....
മനോഹരമായ സായാഹ്നങ്ങള്‍ .....പ്രിയ പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ് ....ദിവ്യയും രമേഷും വന്നിരിക്കുന്നു ..എല്ലാവരും പെട്ടെന്ന് റെഡി ആവു .നമ്മളിതാ ലാല്‍ ബാഗ്‌ ഗാര്ടെനിലേക്ക് പോകുന്നു .അതിനു ശേഷം പിസാ .ഇന്നത്തെ ചെലവ് എന്‍റെ വക രമേശ്‌ പ്രേക്യാപിച്ചു ...അതെ സാറേ ബില്ല് കൊടുക്കുമ്പോള്‍ എന്‍റെ ക്രെഡിറ്റ് കാര്‍ഡു ചോത്തിചെക്കരുത്‌.പോടീ അവിടുന്ന് ..എല്ലാവരും പൊട്ടിച്ചിരിച്ചു ....സന്ധ്യയില്‍ അപ്പൂസിനെയും കൊണ്ട് നടക്കുമ്പോള്‍ നീലാകാശത്തിന്റെ സൌമ്യത തന്‍റെ ജീവിതത്തില്‍ പ്രകാശം നിറയ്ക്കുന്നത് അയാള്‍ കണ്ടു .ഒരായിരം പൂക്കള്‍ പൂക്കുന്ന ഒരു സോപ്നത്തിലായിരുന്നു അയാള്‍ 
മടങ്ങി വരുമ്പോള്‍ റോയ് സ്രെധിച്ചു പ്രിയയുടെ മുഖം വാടിയിരിക്കുന്നു .
അപ്പൂസിനെ അവള്‍ കൊണ്ട് പോയി അവളുടെ കിടക്കയില്‍ കിടത്തി ....
വെറുതെ കണ്ണടച്ച് കിടന്നു .....ഉറക്കം അകന്നു നില്‍ക്കുന്നു ....നിറയുന്ന സന്തോഷത്തിലും 
ധൂരെയെന്ഗോ ഒരു ഭീതി യുടെ നിശബ്തത തന്നെ അലട്ടുന്നു ........സന്ധ്യയില്‍ ........പകലിനും രാത്രിക്കും ഇടയില്‍ ഒരു മഞ്ഞ വെളിച്ചത്തില്‍ ചിലക്കുന്ന മൂങ്ങയുടെ വെറുപ്പുളവാക്കുന്ന ശബ്ദം ....എപ്പോഴോ ഉറങ്ങി പോയി ...............
പ്രിയ വളരെ സന്തോഷത്തിലാണ് .......ഏയ്‌ എന്താണ് .....പതിവില്ലാത്ത ഒരു .....
വല്ലപ്പോഴുമാണ്  ആ  മുഖം ഇങ്ങിനെ വിടര്‍ന്നു കാണുന്നത് ....
പ്രിയ അല്ലാ ....ശ്രേയാ ............അതാണെന്റെ പേര് ....
ഞാനിന്നു നാട്ടിലേക്ക് വിളിച്ചു .............അങ്കിള്‍ നോടും ആന്റി യോടും സംസാരിച്ചു ....പെട്ടെന്നവള്‍ മുഖം കുനിച്ചു ഡാഡി യെയും മമ്മിയും ഇനി ഒരിക്കലും എനിക്ക് കാണാനാവില്ല റോയ് അവള്‍ കരഞ്ഞു. രണ്ടു മൃത ദേഹങ്ങള്‍ അയാള്‍ക്കൊര്‍മ്മ വന്നു .അവര്‍ വരുന്നു നാളെ കഴിഞ്ഞു ....അവളുടെ കണ്ണ് നീരുകള്‍ തിളങ്ങി .....അയാളുടെ പുഞ്ചിരിയിലും കണ്ണ് നീരിന്റെ നനവുണ്ടായിരുന്നു .
ഏയ്‌ റോയ് പോകുന്നില്ലേ ദിവ്യ ആണ് ....സമയം ആറ് മണി ആയിരിക്കുന്നു .
ഓഫീസില്‍ നിന്നും എല്ലാരും തന്നെ പോയ്‌ കഴിഞ്ഞിരിക്കുന്നു .....
ദിവ്യാ പറയാന്‍ മറന്നു .....നാളെ  ഞാന്‍ ലീവ് ആണ് ...പ്രിയെയും അപ്പൂസിനെയും കാണാന്‍ നാളെ അവരുടെ നാട്ടില്‍ നിന്നും ബന്ധുക്കള്‍ വരുന്നുണ്ട് ......
അവള്‍ വിശ്വാസം വരാത്ത പോലെ അവനെ നോക്കി .....സത്യാണോ 
ഉം ......പ്രിയ ഫോണ്‍ ചെയ്തു ....അവളുടെ ഓര്‍മ്മകളെല്ലാം തിരികെ എത്തിയിരിക്കുന്നു ...നിനക്ക് നാളെ ലീവ് എടുക്കാന്‍ കഴിയോ .....
ഒരു തോഴി വച്ച് തന്നാല്‍ ഉണ്ടല്ലോ ...ഇപ്പോള്‍ ആണോ പറയുന്നത് രാവിലെ പറഞ്ഞിരുന്നെങ്ങില്‍ കിട്ടിയേനെ ....അവള്‍ക്കു വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു .....
ഞാന്‍ ....ഞാന്‍ ...ഓര്‍ത്തില്ല ...
ഡിന്നര്‍ നു ദിവ്യയും രമേഷും വന്നിരുന്നു ....
അവര്‍ക്കും വലിയ വിഷമമായിരുന്നു ....വളരെ കുറച്ചു നാളുകൊണ്ട് എല്ലാരും ഒരു കുടുംബം പോലെ അടുത്തിരുന്നു .പെട്ടെന്നുള്ള പിരിയല്‍ ....റോയ് മാത്രം പെട്ടെന്ന് ഉത്സാഹവാനായി കാണപ്പെട്ടു ഇടയ്ക്കിടെ തമാശകള്‍ പൊട്ടിച്ചും അപ്പൂസിനെ വാരി ഊട്ടിയും അയാള്‍ എല്ലാവരുടെയും ശബ്ധമാവുകയായിരുന്നു ...രോഹിത്തും നാളെ വരാനുണ്ട് പ്രിയ പെട്ടെന്ന് പറഞ്ഞു ....ഞങ്ങളുടെ എന്ഗെജുമെന്റ്റ്  കഴിഞ്ഞതാ .....ജൂണില്‍ കല്യാണം നടക്കേണ്ടതായിരുന്നു ......അവള്‍ പാതിയില്‍ നിര്‍ത്തി .............അപ്പൂസിന്റെ ഡാഡി ലഹളയില്‍ മരിച്ചു പോയി മമ്മി ....മമ്മി നാളെ വരും ....
റോയ് .....എന്താ ഇവിടെ നില്‍ക്കണേ .....മഴ വീഴുമെന്നു തോന്നണു .....ടെറസ്സില്‍ ഉണങ്ങാനിട്ട തുണികള്‍ മടക്കി എടുക്കുകയാനവള്‍ ....തണുത്ത കാറ്റ് .....റോയ് എനിക്കറിയാം അപ്പൂസിനെ പിരിയ്യാന്‍ നിങ്ങള്ക്ക് എത്ര വിഷമം ഉണ്ടെന്നു ...അയാള്‍ വെറുതെ ചിരിച്ചു .
അപ്പൂസ് ഉറക്കം പിടിച്ചിരിക്കുന്നു അയാള്‍ അവനെ എടുത്തു തോളത്തു കിടത്തി ....അവനൊന്നു ഞരങ്ങിയിട്ടു വീണ്ടും ഉറക്കമായി ..പ്രിയാ ....ഇവനിന്ന് എന്‍റെ കൂടെ കിടക്കട്ടെ ....അവള്‍ തലയാട്ടി ...
അവനോടു ചേര്‍ന്ന് കിടക്കുമ്പോള്‍ അയാളോര്‍ത്തു നാളെ മുതല്‍ അവന്‍റെ ......ചിരികള്‍ കുസൃതികള്‍ ശാട്യങ്ങള്‍ ഒന്നും ഈ വീട്ടില്‍ ഉണ്ടാവില്ല .......നെഞ്ച് പൊട്ടുന്നു ...
വാതിലില്‍ മുട്ടുന്ന ശബ്ദം ......പ്രിയ ..............
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ .........
നിശബ്ദമായി തേങ്ങുന്ന മുഖം ....
റോയ് ......അവള്‍ക്കു വാക്കുകള്‍ ...പുറത്തേക്കു വന്നില്ല .....
നിങ്ങള്‍ ദൈവമാണ് റോയ് ..........ഞങ്ങളെ രണ്ടു പേരെയും ജീവിപ്പിച്ച ദൈവം ....
അയാളെഴുന്നേറ്റു ....പ്രിയാ ....
അവനാ മുഖം പിടിച്ചുയര്‍ത്തി ......നമ്മള്‍ പിരിയുകയോന്നുമാല്ലല്ലോ ....
നിന്‍റെ ഏറ്റവും നല്ല സുഹൃത്തായ് ....ഒരു സഹോദരന്‍ ആയ് ഞാനെന്നും ഇവിടെ ഉണ്ടാവില്ലേ ......
നിങ്ങളെ കാണണമെന്ന് തോന്നിയാല്‍ എനിക്കോടി വരാമല്ലോ ........അവന്‍റെ ശബ്ദം ഇടറി പ്പോയി .......
പതിനൊന്നു മണി ആയപ്പോഴേക്കും .....അവര്‍ എത്തി ....പ്രിയയുടെ അങ്കിള്‍ ആന്റി രോഹിത് അപ്പൂസിന്റെ മമ്മി രണ്ടു ബന്ധുക്കള്‍ .അപ്പൂസ് ഒന്ന് സംശയിച്ചു പിന്നെ മമ്മിയുടെ കൈയ്യിലേക്ക് ചാടി ചെന്നു ....അവര്‍ നിര്‍ത്താതെ കരയുകയായിരുന്നു ....അവനെ ഉമ്മകല്‍ക്കൊണ്ട് മൂടി .....
അവര്‍ ഇടയ്ക്കു ചിരിക്കും പിന്നേം കരയും .ഒരമ്മയുടെ സ്നേഹം ...ലാളന ....കണ്ടു നില്ക്കാന്‍ അയാള്‍ അശക്തനായിരുന്നു ......
നാലുമണി കഴിഞ്ഞപ്പോള്‍ അവര്‍ പോയി ......എല്ലാരും കൂടെ ചെല്ലാന്‍ അവനെ ഒരു പാട് നിര്‍ബന്ധിച്ചതാണ്‌ ............ആര്‍ക്കും സംസാരിക്കാന്‍ ആവുന്നുണ്ടായിരുന്നില്ല ....പോകാനിരങ്ങിയപ്പോള്‍ അപ്പൂസ് വല്ലാതെ കരഞ്ഞു ......
റോയ് പോയി വരട്ടെ .......പ്രിയ .....അവള്‍ കടിച്ചു പിടിച്ചിരിക്കയാണ്‌ .നെഞ്ജോളം എത്തിനില്‍ക്കുന്ന ഒരു തേങ്ങല്‍.... അവന്‍ അറിയുന്നുണ്ടായിരുന്നു ......എല്ലാരും യാത്ര പറയുകയാണ്‌ .....
കണ്ണിനെ ഒരു മൂടല്‍ മറച്ചിരിക്കുന്നു .....
കാര്‍ കണ്ണില്‍ നിന്നും അകന്നകന്നു പോകുന്നു ......
നെഞ്ചിന്‍ കൂട് പിടഞ്ഞു ഉഴറുന്നു.....
ചൂട് വായു നിറഞ്ഞ എതോ ഒരു കൂട്ടിലകപ്പെട്ട പോലെ ...ശ്വാസം മുട്ടുന്നു 
പെട്ടെന്നവന്‍ ഉള്ളില്‍ പോയി റെഡി ആയി ബാഗിലേക്കു കുറെ തുണികള്‍ കുത്തി നിറച്ചു ....വീട് പൂട്ടി ഇറങ്ങി ......
വണ്ടി എടുക്കാന്‍ തോന്നിയില്ല നടന്നു ......
ഒരിടി  മുഴക്കം ....
തുള്ളിക്കൊരു കുടം കണക്കെ ........മഴ വീഴുകയാണ് 
കോരി ചൊരിയുന്ന പേമാരി ............
മഴയില്‍ നനഞ്ഞു .........നടക്കുകയാനവന്‍ 
എങ്ങോട്ടെന്നറിയാതെ ....................

Tuesday, February 1, 2011

നീതിയുടെ കാവല്‍ക്കാര്‍


1993 ഓഗസ്റ്റ്‌ എട്ടിന് ചെന്നൈ യിലെ ആര്‍ എസ് എസ് ഹെഡ് ക്വാട്ടെര്സില്‍ ബോംബു പൊട്ടിക്കുകയും അത് വഴി 11 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍  ശിക്ഷിക്കപ്പെട്ട മൂന്നു മുസ്ലിം ചെറുപ്പക്കാരെ സുപ്രീം കോടതി ഇയ്യിടെ വിട്ടയച്ചു പക്ഷെ പതിവ് പോലെ മാധ്യമങ്ങള്‍ ഈ വാര്‍ത്തയും മുക്കി .കുറ്റം ചുമത്തപ്പെടുമ്പോള്‍ മാത്രമാണോ അവര്‍ വാര്‍ത്താ പ്രാധാന്യമുള്ളവര്‍ ആകുന്നതു അവരുടെ നിരപരാധിത്വത്തിനു ഒരു വിലയുമില്ലേ .ആകെ 18 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത് .ആര്‍ ഡി എക്സ് ഉപയോഗിച്ച് നടത്തിയ ദക്ഷിണ ഇന്ത്യ യിലെ ആദ്യ സ്ഫോടനം എന്ന് ടാഡാ കോടതിയുടെ പരാമര്‍ശം 505 പേജു വരുന്ന വിധി ന്യായം മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു .കേസ് ന്‍റെ വിശധാംസങ്ങള്‍ പരിശോധിച്ച സുപ്രീം കോടതി പ്രതികളെ വെറുതെ വിടുകയാണ് ചെയ്തത് .പ്രോസിക്യുഷന്‍ തന്ത്ര പൂര്‍വ്വം മെനഞ്ഞ കെട്ടുകഥ യുടെ അനന്തരഫലം  മാത്രമാണ് ഈ കേസ് എന്നും ,ജലാറ്റിന്‍ ഉപയോഗിച്ച് നടത്തപ്പെട്ടുവെന്നു പറയുന്ന സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളില്‍ ശാസ്ത്രീയ പരീക്ഷണ ഫലങ്ങളില്‍ ഒന്നും തന്നെ അതിന്റെ അംശങ്ങള്‍ കാണാനായില്ല എന്നും കോടതി നിരീക്ഷിച്ചു .
സത്യത്തില്‍ ആരാണ് സ്ഫോടനത്തിനു ഉത്തരവാദികള്‍ ....പോലീസിനോട് ചോതിക്കരുത് .....പാവങ്ങള്‍ ....ഇപ്പോള്‍ ഉള്ള പ്രതികളെ തന്നെ എത്ര കഷ്ട്ട പെട്ടിട്ടാണ് അവര്‍ വലയില്‍ വീഴ്ത്തിയതെന്നു അവര്‍ക്ക് മാത്രമേ അറിയൂ .പ്രതികള്‍ എന്ന് മുദ്ര ചാര്‍ത്തപ്പെട്ട ആ മനുഷ്യരുടെ കഴിഞ്ഞു പോയ 17 വര്‍ഷങ്ങള്‍, വിചാരണയും തടവുമായി അവരനുഭവിച്ച പീഡനം ,ഇതിനൊക്കെ ആരാണ് ഉത്തരവാതിത്വം പറയുക.

A LETTER TO MY SON'S TEACHER


                   ''എല്ലാവരുംനീതിമാന്മാരല്ലെന്നും
സത്യസന്ധല്ലെന്നും
അവന് പഠിക്കേണ്ടിവരും,എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ കപടരാഷ്ട്രീയക്കാരനും
പകരം അര്‍പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.
എല്ലാ ശത്രുക്കള്‍ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.


അസൂയയില്‍ നിന്നവനെ
അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.


വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന്‍ പഠിക്കട്ടെ.
പുസ്തകങ്ങള്‍ കൊണ്ട്
അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.


പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.
ശാന്തിയില്‍ മുങ്ങിയൊരു
ലോകം.
അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്‍ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും
അവന്‍ ചിന്തിക്കട്ടെ.


സ്‌കൂളില്‍ തോല്‍ക്കുന്നതാണ്
ചതിച്ച് നേടുന്നതിനേക്കാള്‍
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക.


മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും
കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
നാടോടുമ്പോള്‍
നടുവേ ഓടാതിരിക്കാനുള്ള കരുത്ത്
എന്റെ മകനേകുക.


എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.


സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.


ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അവനെ താലോലിക്കരുത്,
അഗ്നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.


അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്‍
സ്വയം
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍
വലുതായ വിശ്വാസമുണ്ടാവൂ.


ഇത് വലിയൊരാവശ്യമാണ്,
നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ
കാരണം എന്റെ മകനൊരു കൊച്ചുമിടുക്കനാണ്
ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.''
Abraham Lincoln