Sunday, February 20, 2011

ഒറ്റയായിരിക്കുക



പരസ്‌പരം ഉദ്‌ഘോഷിക്കുക, എന്നാല്‍
സ്‌നേഹം ഒരു ബന്ധനമാവാതിരിക്കട്ടെ,
ആത്മാവിന്റെ തീരങ്ങളില്‍,
അത്‌ അലയടിക്കുന്ന സമുദ്രമാവാട്ടെ
പരസ്‌പരം പാനപാത്രങ്ങള്‍ നിറയ്‌ക്കുക,
എന്നാലൊരേ പാത്രത്തില്‍ നിന്ന്‌
പാനം ചെയ്യാതിരിക്കുക.
ഒന്നിച്ച്‌ ഗാനമാലപിക്കുക.
നൃത്തം ചെയ്യുക.
എന്നാലപ്പോഴും നിങ്ങള്‍
ഒറ്റയായിരിക്കുക.
ഒരേ സംഗീതമുതിര്‍ക്കുമ്പോള്‍പ്പോലും
ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നില്‍ക്കുന്ന
വീണക്കമ്പിപോലെ
അകല്‍ച്ചപാലിച്ച്‌ ഒരേ
ക്ഷേത്രത്തിന്‌ താങ്ങാവുന്ന
തൂണുകള്‍ പോലെ
അടുത്തടുത്ത്‌ നില്‍ക്കുക
എന്നാലധികം അടുത്തടുത്തല്ലാതാവുക.
കാരണം ഓക്കുമരങ്ങളും
സൈപ്രസ്‌ വൃക്ഷങ്ങളും
അന്യോനം തങ്ങളുടെ
ഛായയില്‍ വളരുകയില്ല..................

No comments:

Post a Comment