നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി | ||
നന്ദിത(ജനനം: 1969 മെയ് 21-മരണം: 1999 ജനുവരി 17) മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. മരണത്തിന്റെ ഈറന്‍വയലറ്റ് പുഷ്പങ്ങള്‍ തേടി നന്ദിത പോയിട്ട് പന്ത്രണ്ട് വര്‍ഷമാവുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം. ''നേര്‍ത്ത വിരലുകള്‍ കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..'' എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. ഇന്നും ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അജ്ഞാതമായിത്തന്നെത്തുടരുന്നു. നന്ദിത ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍ മുക്കിയെഴുതിയ കവിതകള്‍ . കവിതകള്‍ മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല നന്ദിത കോഴിക്കോട്ഫാറൂക്ക് കോളജില്‍ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട ചില ഭ്രാന്തന്‍ വരികള്‍ എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു അന്ന് ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍ നിന്റെ ചിന്തകള്‍ പോറിവരച്ച് എനിക്ക് നീ ജന്മദിന സമ്മാനം തന്നു തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍ എന്നെ ഉരുക്കുവാന്‍ പോന്നവ അന്ന് തെളിച്ചമുള്ള പകലും നിലാവുള്ള രാത്രിയുമായിരുന്നു ഇന്ന് സൂര്യന്‍ കെട്ടുപോവുകയും നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക് ഞാന്‍ തിരഞ്ഞത് നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന് ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു 1992 തണുത്തുറയാത്ത നെയ്യ് നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക് തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു എന്റെ തളിര്‍ വാകയ്ക്ക് നീറുന്നു രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍ ഞാനവളോട് പറഞ്ഞില്ല. ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം. പക്ഷേ… എനിക്ക് ക്രൂരയായേ പറ്റൂ കാലത്തിലൂടെ പിറകോട്ട് പോവാന്‍ ഞാനവളോട് എങ്ങിനെ പറയും?… 1993 ഡിസംബര്‍ 4 നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത് അവള്‍ പൂപ്പാത്രമൊരുക്കി. പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന് വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം, അവളുടെ കണ്ണുകള്‍ക്കും. വീണ്ടും ഹ്യദയത്തിന്റെ അറകളില്‍ ഉണക്കി സൂക്ഷിച്ച വിത്തുപാകി. സ്വര്‍ണ്ണ മത്സ്യങ്ങളെ നട്ടുവളര്‍ത്തി യവള്‍ ചില്ലു കൂട്ടിലൊതുക്കി. പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍ അരളിപ്പൂക്കളലിഞ്ഞു. മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി മഴയും, മഴതോര്‍ന്ന ആകാശത്ത് മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി. വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന നരച്ച കണ്ണുള്ള പെണ്‍കുട്ടി |
എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ
നിന്റെ ചിന്തകൾ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കുവാൻ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽപായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു
തിരുവാതിര വന്നുപോയ്
വിഷുവരും താമസിയാതെ:
വിങ്ങലായ്, അത്മാവുണര്‍ന്ന്
തുളസി കതിരിട്ടിരിക്കുന്നു.
കരയ്ക്കിറ്റ് തണുപ്പുമായ്
തിരകള്‍ തിരിച്ചെത്തി;
നിശ്ശബ്ദം പാടുന്ന
മിന്നാമിനുങ്ങുകളും എത്തുന്നു
തെചിക്കാടുകള്‍ തളിര്‍ക്കുന്നു
മന്ദാരമുണരുന്നു
നീയിനിയുമെത്താത്തതെന്തേ?
എന്റെ ഗുല്‍മോഹര്‍ പൂക്കാതെ കാത്തിരിക്കുന്നു
നീയിനിയുമെത്താത്തതെന്തേ........
നന്ദിത... നന്ദിതയുടെ കവിതകള്‍...
കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.
ഞാന്‍ ആളിപ്പടരുന്നു.
മുടി കരിഞ്ഞ മണം
അസ്ഥിയുടെ പൊട്ടലുകള്‍, ചീട്ടലുകള്‍,
ഉരുകുന്ന മാംസം
ചിരിക്കുന്ന തലയോട്ടി
ഞാന്‍ ചിരിക്കുന്നു
സ്വന്തം വന്ധ്യത
മൂടി വെക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു............
ഭ്രാന്തമായ.
നന്ദിത..... നന്ദിതയുടെ കവിതകള്‍.
ഉറക്കമില്ലാത്ത ഒരു രാത്രി എനിക്ക് സമ്മാനിച്ചു
ഒരു രാത്രി കൂടി കടന്നു പോയി
പൂപ്പാത്രത്തിലെ വാടിയ പൂക്കള്‍ മാടിവേയ്‌ക്കുമ്പോഴും
എന്റെ കൈകള്‍ വിറച്ചിരുന്നില്ല.
വിരസതയുടെ ദിനങ്ങള്‍ കടന്നുപോകുമ്പോഴും
വിറക്കാത്ത കാലോടെ ഞാന്‍ നടന്നു
എനിക്ക് സമാധാനിക്കാന്‍
സ്വപനങ്ങളുമായി
മേഘങ്ങള്‍ എങ്ങോ നിന്ന് പറന്നു വന്നു.
അവയുടെ വര്‍ഷത്തില്‍
എന്റെ സ്വപ്‌നങ്ങള്‍ കുതിര്‍ന്നു.
എല്ലാമറിഞ്ഞിട്ടും എന്റെ കണ്ണുകള്‍
നീര്‍ ചോരിഞ്ഞേയില്ല.
ചിന്തകള്‍ ഭ്രാന്ത് പിടിപ്പിക്കും മുമ്പ്
അവശേഷിച്ച
ഏ ചലനവും നിലച്ചെങ്കില്‍...
നന്ദിത.... നന്ദിതയുടെ കവിതകള്‍....
No comments:
Post a Comment